ഇത് ബിജെപി ഗ്യാരന്റി, ദരിദ്രകുടുംബങ്ങളിലെ മിടുക്കരായ പെണ്‍കുട്ടികള്‍ക്ക് വാങ്ങിയ 1,500 ലധികം പുത്തന്‍ സ്‌കൂട്ടറുകള്‍ കാടുകയറി നശിച്ചു, ജനങ്ങളുടെ 12 കോടി രൂപ ആവിയായി

Scooter
Scooter

ന്യൂഡല്‍ഹി: ബേഠി ബച്ചാവോ ബേഠീ പഠാവോ എന്ന ബിജെപിയുടെ മുദ്രാവാക്യത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും കാര്യമായ ബന്ധമൊന്നുമില്ലെന്ന് ഇതിനകം പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജസ്ഥാനില്‍ നിന്നുള്ള വാര്‍ത്ത. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വാങ്ങിയ 1,500 ലധികം സ്‌കൂട്ടറുകളാണ് ഇവിടെ വെയിലും മഴയുംകൊണ്ട് നശിച്ചത്.

tRootC1469263">

ദരിദ്രകുടുംബങ്ങളിലെ മിടുക്കരായ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം തുടരാന്‍ വേണ്ടിയാണ് പുത്തന്‍ സ്‌കൂട്ടറുകള്‍ വാങ്ങിയത്. ഇവ തെക്കന്‍ രാജസ്ഥാനിലെ ബന്‍സ്വാരയിലെ രണ്ട് കോളേജുകളില്‍ സാവധാനം സ്‌ക്രാപ്പായി മാറുകയാണ്. രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായി 80,000 രൂപ വീതം നല്‍കി വാങ്ങിയ ഈ സ്‌കൂട്ടറുകള്‍ നികുതിദായകരുടെ പണം എങ്ങിനെ ഇല്ലാതാകുന്നു എന്ന് തെളിയിക്കുന്നു. ഏകദേശം 12 കോടി രൂപയാണ് ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത്.

2020 ല്‍ ആരംഭിച്ച കാളി ബായ് ഭീല്‍ സ്‌കൂട്ടി സ്‌കീം, 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ മികച്ച അക്കാദമിക് റെക്കോര്‍ഡുള്ള പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്. 11, 12 ക്ലാസുകളിലും കോളേജുകളിലും തുടര്‍ പഠനത്തിന് പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പെണ്‍കുട്ടികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 65 ശതമാനമോ അതില്‍ കൂടുതലോ നേടിയിരിക്കണം എന്നതാണ് യോഗ്യത.

2023 മുതല്‍ ബന്‍സ്വാരയിലെ വിദ്യാമന്ദിര്‍ കോളേജിന്റെയും ഹര്‍ദേവ് ജോഷി ഗവണ്‍മെന്റ് ഗേള്‍സ് കോളേജിന്റെയും ഗ്രൗണ്ടില്‍ സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനം വന്ന സര്‍ക്കാര്‍ മാറ്റവും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവും അവയുടെ വിതരണം വൈകിപ്പിച്ചതായാണ് അധികൃതരുടെ ന്യായീകരണം. അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ പദ്ധതി അവതാളത്തിലായി.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ കടുത്ത അലംഭാവമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണിതെന്നും സ്‌കൂട്ടറുകള്‍ തുരുമ്പെടുത്ത് ഗുണഭോക്താക്കളില്‍ എത്താതെ സ്‌ക്രാപ്പായി മാറുകയാണെന്നും ഈ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചത് വളരെ സങ്കടകരമാണെന്നും ഭാരത് ആദിവാസി പാര്‍ട്ടിയുടെ ബന്‍സ്വാര എംപി രാജ് കുമാര്‍ റോട്ട് പറഞ്ഞു.

2023ല്‍ ഏകദേശം 3,000 സ്‌കൂട്ടികള്‍ ആണ് വാങ്ങിയത്. 1,500 എണ്ണം വിതരണം ചെയ്തു. പിന്നീട് ബിജെപി സര്‍ക്കാര്‍ വന്നതോടെ പദ്ധതി കൈയ്യൊഴിയുകയും വാങ്ങിയ സ്‌കൂട്ടികള്‍ നശിക്കുകയുമായിരുന്നു.

Tags