വിഡി സതീശന്റെ അടുപ്പക്കാരനെ തൂക്കിയതോടെ തൂഫാന്‍ തലപ്പത്ത് അട്ടിമറി, ബാങ്ക് മാനേജറെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പിഴ നല്‍കി രക്ഷപ്പെട്ട നിശാന്തിനിക്ക് മേല്‍നോട്ടം

nishanthini ips
ഹുസൈന്‍ തന്നെ സതീശന്റെ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്ററാണെന്ന് പറയുന്നുണ്ട്. സതീശനോടൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പുറത്തുവരികയും ചെയ്തു.

 

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എച്ച്. മുഹമ്മദ് ഹുസൈന്‍ (ഹുസൈന്‍ മിസാഫിര്‍) എംഡിഎംഎയുമായി അറസ്റ്റിലായതോടെ തൂഫാന്‍ പദ്ധതി അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുന്നു.

ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാസര്‍ഗോഡ് കാലിക്കടവില്‍ വെച്ചാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. പി.എ. അബ്ദുല്‍ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈന്‍ (28), പി.എ. അബ്ബാസ് (50)  എന്നിവരാണ് പ്രതികള്‍.

ഹുസൈന്‍ തന്നെ സതീശന്റെ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്ററാണെന്ന് പറയുന്നുണ്ട്. സതീശനോടൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പുറത്തുവരികയും ചെയ്തു. സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുമായി ബന്ധപ്പെട്ടതാണെന്നും, ഹുസൈന്‍ ദീര്‍ഘകാലമായി വ്യാപാരിയായിരുന്നുവെന്നും ആരോപിച്ചു. ഹുസൈന്‍ ഓപ്പറേഷന്‍ തൂഫാന്‍ പരിപാടികളില്‍ പങ്കെടുത്തതും ലഹരിവിരുദ്ധ പോസ്റ്റുകള്‍ ഇട്ടതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ ഹുസൈനെയും സലാമിനെയും അറിയാമെന്ന് സമ്മതിച്ചു. ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും, നവകേരള സദസിനിടെ പെരുമ്പാവൂരില്‍ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ബന്ധം ഉണ്ടായതാണെന്നും, അറസ്റ്റ് വരെ ലഹരി ബന്ധം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ക്യാമ്പയിനാണ് ഓപ്പറേഷന്‍ തൂഫാന്‍. ലഹരി ശൃംഖലകള്‍ തകര്‍ക്കുക, വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുക, പുനരധിവാസം എന്നിവയാണ് ലക്ഷ്യം.

ആദ്യ ആഴ്ചകളില്‍ തന്നെ ആയിരക്കണക്കിന് കേസുകളും അറസ്റ്റുകളുമുണ്ടായതോടെ ജനങ്ങളുടെ കൈയ്യടി നേടി. കോടികളുടെ ലഹരി പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, കാമ്പയിന്‍ പുരോഗമിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ചോദ്യമുയരുകയും ചെയ്തതോടെ നോഡല്‍ ഓഫീസറായിരുന്ന പുട്ട വിമലാദിത്യയെ തലപ്പത്തുനിന്നും മാറ്റി.

പുട്ട വിമലാദിത്യ അവധിയില്‍ പോയതുകൊണ്ട് ആര്‍. നിശാന്തിനി ഐപിഎസ്സിനെ താത്കാലികമായി നിയമിച്ചു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, മയക്കുമരുന്നില്‍ കോണ്‍ഗ്രസ് ബന്ധം ആരോപിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തെ മാറ്റിയതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

നേരത്തെ, ബാങ്ക് ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ നിശാന്തിനി മാപ്പു പറയുകയും 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. ഇത്തരമൊരു വ്യക്തിയെ ആണ് യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ തലപ്പത്ത് എത്തിച്ചിരിക്കുന്നത് എന്നത് സംശയാസ്പദമാണ്.

ഹുസൈന്‍ അറസ്റ്റ് വിഡി സതീശന്റെ ഇമേജിന് കളങ്കമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനകത്ത് ഇത് ചര്‍ച്ചയാവുകയും ചെയ്തു. അതേസമയം, മുഖംനോക്കാതെ നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്. ഉദ്യോഗസ്ഥ തലത്തിലെ വന്‍ മാറ്റം തൂഫാന്‍ കാമ്പയിന്റെ ശക്തികുറയ്ക്കുമോ എന്ന് യുഡിഎഫ് അണികള്‍ സംശയിക്കുന്നു.
 

Tags