വിനേഷ് ഫോഗട്ടിന്റെ മെഡല്‍ നഷ്ടം, ഇന്ത്യന്‍ താരത്തെ തെറിവിളിച്ചും അട്ടഹസിച്ചും ആഘോഷിച്ച് സംഘപരിവാര്‍

Vinesh Phogat
Vinesh Phogat

 

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രമെഴുതിയതിന് പിന്നാലെ അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സോഷ്യല്‍ മീഡിയയില്‍ തെറിവിളിയുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍. ബിജെപിയുടെ കണ്ണിലെ കരടായ വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആഘോഷം ആരംഭിച്ചിരുന്നു.

tRootC1469263">

വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവും മുന്‍ അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹിയിലെ തെരുവില്‍ സമരം നയിച്ചതാണ് വിനേഷ് സംഘപരിവാറിന്റെ ശത്രുവായി മാറാന്‍ കാരണം. ഗുസ്തി തലപ്പത്ത് ബ്രിജ്ഭൂഷണിന്റെ അനുയായികളാണെന്നതിനാല്‍ വിനേഷിന്റെ പുറത്താകലില്‍ ഗൂഢാലോചന ആരോപിക്കുന്നവരും ഏറെയാണ്.

അവിശ്വസനീയമായ രീതിയില്‍ മെഡല്‍ നഷ്ടമായതോടെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തി, ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല എന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കിട്ട വിരമിക്കല്‍ പോസ്റ്റില്‍ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. 50 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തില്‍നിന്നു വിലക്കിയത്.

 

Tags