റിലയന്‍സ് റഷ്യന്‍ എണ്ണ നിര്‍ത്തിയത് ട്രംപിനെ ഭയന്ന്, ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്ന മാര്‍ഗങ്ങളെല്ലാം അടച്ച് അമേരിക്ക, ഇറാനേയും വെനസ്വലയേയും ഒഴിവാക്കേണ്ടിവന്നു

Russian Oil
Russian Oil

യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ ഉത്പന്നങ്ങളുമായുള്ള വ്യാപാര നിരോധനത്തെ തുടര്‍ന്നാണ് നടപടി. ഈ റിഫൈനറി പ്രധാനമായും കയറ്റുമതി ലക്ഷ്യമിട്ടുള്ളതായതിനാല്‍, നിയന്ത്രണങ്ങള്‍ റിലയന്‍സിന്റെ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതിയെ നേരിട്ട് ബാധിക്കുന്നു.

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജാംനഗര്‍ റിഫൈനറി റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ ഉത്പന്നങ്ങളുമായുള്ള വ്യാപാര നിരോധനത്തെ തുടര്‍ന്നാണ് നടപടി. ഈ റിഫൈനറി പ്രധാനമായും കയറ്റുമതി ലക്ഷ്യമിട്ടുള്ളതായതിനാല്‍, നിയന്ത്രണങ്ങള്‍ റിലയന്‍സിന്റെ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതിയെ നേരിട്ട് ബാധിക്കുന്നു.

tRootC1469263">

റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി, ദിവസേന 1.24 മില്യണ്‍ ബാരലുകള്‍ ക്രൂഡ് ഓയില്‍ വേര്‍തിരിക്കാന്‍ കഴിവുള്ള ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയാണ്. 2022-ല്‍ റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിനുശേഷം, റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വലിയ കുറവ് വന്നതോടെ, ഇന്ത്യന്‍ റിഫൈനറികള്‍, പ്രത്യേകിച്ച് റിലയന്‍സ്, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. 2022-ന് ശേഷം ഇന്ത്യ റഷ്യന്‍ ഓയിലിന്റെ ലോകത്തിലെ ഏറ്റവും വലിയ വാങ്ങുന്നവരില്‍ ഒന്നായി റിലയന്‍സ്. റഷ്യന്‍ ഓയിലിന്റെ 20% വരെ ഇറക്കുമതി ചെയ്തിരുന്നു.

എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ 2022 ഒക്ടോബറില്‍ റഷ്യന്‍ ക്രൂഡ് ഓയിലിനെതിരായ 60 ഡോളര്‍ പെര്‍ ബാരല്‍ 'സെല്ലിങ് പ്രൈസ് സീലിങ്' നടപ്പാക്കി. 2023 ഫെബ്രുവരി മുതല്‍ റിഫൈന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും (ഡീസല്‍, ജെറ്റ് ഫ്യുവല്‍ മുതലായവ) ഉപരോധം വിപുലീകരിച്ചു. നിയന്ത്രണങ്ങള്‍ യൂറോപ്പിലേക്കുള്ള കയറ്റുമതി നടത്തുന്ന റിഫൈനറികള്‍ക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്നത് തിരിച്ചടിയായി.

ഇപ്പോഴത്തെ തീരുമാനം റിലയന്‍സിന്റെ റിഫൈനിങ് ലാഭത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യന്‍ ഓയില്‍ ഇറക്കുമതി 40% വരെ കുറഞ്ഞിരുന്നെങ്കിലും, ജാംനഗര്‍ റിഫൈനറിയുടെ 50% ഉല്‍പ്പാദനം യൂറോപ്പിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇപ്പോള്‍, റിലയന്‍സ് മിഡില്‍ ഈസ്റ്റ്, അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിലേക്ക് മാറേണ്ടി വരും. ഇത് ചെലവ് വര്‍ധിപ്പിക്കുകയും ലാഭം കുറയ്ക്കുകയും ചെയ്യാം.

ഇന്ത്യന്‍ റിഫൈനിങ് വ്യവസായത്തിന് ഇത് വലിയ വെല്ലുവിളിയാണ്. റഷ്യന്‍ ഓയിലിന്റെ വിലയില്‍ 10-15 ഡോളര്‍ പെര്‍ ബാരല്‍ കുറവ് ഉണ്ടായിരുന്നതിനാല്‍, മറ്റ് സ്രോതസ്സുകളിലേക്കുള്ള മാറ്റം മൊത്തം ഇന്ധന വിലയില്‍ 5-7% വര്‍ധനവിന് കാരണമാകാം.

റഷ്യയ്‌ക്കെതിരായ അമേരിക്കയുടെ ഇടപെടലാണ് ഇപ്പോള്‍ എണ്ണ വ്യാപാരത്തിലും ഇന്ത്യയ്ക്ക് തരിച്ചടിയായത്. നേരത്തെ ഇറാന്‍, വെനസ്വെല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും അമേരിക്കന്‍ ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയെ തുടര്‍ന്ന് അമേരിക്ക ഇന്ത്യയ്ക്ക് കടുത്ത തീരുവ ചുമത്തിയിട്ടുണ്ട്.

Tags