ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഗുണ്ടാസംഘം ശ്രമിച്ചു, ചര്‍ച്ചയായി ബിജെപിയില്‍ ചേര്‍ന്ന ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍

R Sreelekha bjp
R Sreelekha bjp

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആരോ ക്വട്ടേഷന്‍ കൊടുത്തെന്ന് ചാനലിലൂടെ ശ്രീലേഖ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതോദ്യോഗസ്ഥരുടെ ആര്‍എസ്എസ് ബിജെപി ബന്ധം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. സര്‍ക്കാര്‍തലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കുക എന്ന ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ചില വര്‍ഷങ്ങളിലായി വിരമിച്ച ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ ഒടുവിലത്തെ വ്യക്തിയാണ് മുന്‍ ഡിജിപിയും കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി ശ്രീലഖയ്ക്ക് അംഗത്വം നല്‍കിയപ്പോള്‍ ആര്‍എസ്എസ്സിനെതിരായ അവരുടെ മുന്‍ വെളിപ്പെടുത്തലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെ ശ്രീലേഖ രണ്ടു വര്‍ഷം മുന്‍പ് നടത്തിയ വെളിപ്പെടുത്തലില്‍ ആര്‍എസ്എസ് പ്രതിസ്ഥാനത്താണ്.

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആരോ ക്വട്ടേഷന്‍ കൊടുത്തെന്ന് ചാനലിലൂടെ ശ്രീലേഖ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരാണോ അബ്കാരി മുതലാളിമാരാണോ അതോ വേറെ ആരെങ്കിലുമാണോ എന്ന് അറിയില്ല. ആര്‍എസ്എസിന്റെ ഗുണ്ടകളായിട്ടുള്ള കുറച്ച് ആള്‍ക്കാര്‍ നാല് ലക്ഷം രൂപയും കൈപ്പറ്റി. ബസില്‍ കയറി കൊല്ലാനായിരുന്നു പദ്ധതി. അന്ന് ഭര്‍ത്താവ് എന്നും ബസില്‍ കയറിയാണ് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോകാറ്. തിരിച്ചും യാത്ര ബസില്‍ തന്നെ.

Former DGP R Sreelekha has joined BJP

ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോള്‍ ശ്രീലേഖ എന്ന എസ്പിയുടെ ഭര്‍ത്താവിന് എന്തോ ബിജെപി ബന്ധമുണ്ടെന്ന് അവര്‍ക്ക് മനസിലായി. അവര്‍ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പലരും ബിജെപി അംഗങ്ങളാണെന്നും അദ്ദേഹത്തിന് ബിജെപി അനുഭാവമുണ്ടെന്നും മനസിലാക്കി. ക്വട്ടേഷന്‍ വിവരം അവര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ക്വട്ടേഷന്‍ ഉണ്ടായിരുന്നു. സൂക്ഷിച്ച് പോകണമെന്ന് സാറിനോട് പറയണമെന്നാണ് അവര്‍ അറിയിച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായാല്‍ അവര്‍ വേറെ ആര്‍ക്കെങ്കിലും ക്വട്ടേഷന്‍ കൊടുക്കുമെന്നും പറഞ്ഞിരുന്നെന്നും ആര്‍ ശ്രീലേഖ വെളിപ്പെടുത്തി.

തനിക്ക് പലരില്‍ നിന്നായി ഭീഷണിയുണ്ടായിരുന്നെന്നാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍. 1997ലെ വ്യാജചാരായ വേട്ടയ്ക്ക് പിന്നാലെ പലഭാഗത്തുനിന്നും ഭീഷണിയുണ്ടായി. പൊലീസ് അടക്കമുള്ള അനേകം ഉദ്യോഗസ്ഥര്‍ അതിന്റെ പിറകിലുള്ള മദ്യരാജാവില്‍ നിന്നും മാസപ്പടി കൈപ്പറ്റുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ താന്‍ സര്‍ക്കാരിനെ അറിയിച്ചതായിരുന്നു കാരണം. തന്റെ കീഴിലുള്ള 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ശിപാര്‍ശ ചെയ്തിരുന്നു. പിന്നാലെ സര്‍വീസ് റിവോള്‍വറുമായി വന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തി. കഞ്ചാവ് കേസിലും സ്വര്‍ണക്കേസിലുമെല്ലാം ഉള്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. ഭയംമൂലം ലോഡഡ് റിവോള്‍വര്‍ കയ്യില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നതെന്നും ശ്രീലേഖ പറയുകയുണ്ടായി.

Former DGP R Sreelekha joins BJP

 

Tags