ഇത് ലജ്ജാകരം, 25,000ത്തില്‍ അധികം ജോലി കൊടുക്കുന്നവരാണ് ഞങ്ങള്‍, കര്‍ണാടക സംവരണ ബില്ലിനെക്കുറിച്ച് ഫോണ്‍ പേ മേധാവിയുടെ പോസ്റ്റ് വൈറല്‍

Sameer Nigam
Sameer Nigam

ബെംഗളുരു: കന്നഡിഗര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം കൊടുക്കുന്നതിനെതിരെ പ്രതികരിച്ച് ഫോണ്‍ പേ സിഇഒയും സഹസ്ഥാപകനുമായ സമീര്‍ നിഗം. സ്വകാര്യ കമ്പനികളിലെ മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതര തസ്തികകളില്‍ 70 ശതമാനവും പ്രാദേശിക താമസക്കാര്‍ക്കായി സംവരണം ചെയ്യണമെന്ന് ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്യമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

tRootC1469263">

ബില്ലിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ നിഗം എക്സില്‍ പങ്കുവെച്ചു, എനിക്ക് 46 വയസ്സായി. 15 വര്‍ഷത്തിലധികം ഒരു സംസ്ഥാനത്ത് ജീവിച്ചിട്ടില്ല. എന്റെ അച്ഛന്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ രാജ്യത്തുടനീളം സഞ്ചരിക്കേണ്ടതായിവന്നു. അത്തരമൊരാളുടെ മക്കള്‍ കര്‍ണാടകയില്‍ ജോലിക്ക് അര്‍ഹരല്ലേ? ഞാന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയിലുടനീളം 25,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എന്റെ കുട്ടികള്‍ അവരുടെ സ്വന്തം നഗരത്തില്‍ ജോലിക്ക് അര്‍ഹരല്ലേ? ലജ്ജിക്കുന്നെന്നും നിഗം തന്റെ പോസ്റ്റില്‍ എഴുതി.

നിര്‍ദിഷ്ട നിയമനിര്‍മ്മാണം പല പ്രമുഖ വ്യവസായികളും എതിര്‍ത്തിട്ടുണ്ട്. ബില്ല് വ്യാവസായക വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്നും കര്‍ണാടകത്തില്‍ നിന്നും കമ്പനികളെ പിന്തിരിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത സംവരണം കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് കാര്യമായ വെല്ലുവിളികളുണ്ടാക്കും.

സ്വകാര്യവ്യവസായങ്ങളിലെ സി, ഡി ഗ്രേഡ് തസ്തികകളില്‍ കന്നഡിഗര്‍ക്ക് 100% സംവരണം ഉറപ്പാക്കുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഈ നീക്കം വ്യാപകമായ എതിര്‍പ്പിനെ നേരിട്ടു, പ്രത്യേകിച്ച് ഐടി സ്ഥാപനങ്ങളില്‍ നിന്ന്, ഇത് വ്യവസായത്തെയും തൊഴില്‍ വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു.

Tags