ഓര്‍ഡിനറി ബസ്സുകള്‍ ഒറ്റ രാത്രി കൊണ്ട് സിറ്റി ഫാസ്റ്റ് ആക്കിയ മായാജാലം, വനിതകള്‍ക്ക് സൗജന്യം ലഭിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളിയെന്ന് മാധ്യമങ്ങള്‍

ordinary bus to city fast sticker

ഓര്‍ഡിനറി ബസ്സുകള്‍ കൂടുതലുള്ള തിരുവനന്തപുരത്തെ പല ഓര്‍ഡിനറി ബസ്സുകളും സിറ്റി ഫാസ്റ്റ് ആയി മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു.

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനത്തോടെ കേരളത്തിലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയത് വലിയ രാഷ്ട്രീയ വിജയമായി ആഘോഷിക്കപ്പെട്ടു. എന്നാല്‍, പദ്ധതി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ തന്നെ ഉയര്‍ന്ന വിവാദം കല്ലുകടിയായി.

ഓര്‍ഡിനറി ബസ്സുകള്‍ കൂടുതലുള്ള തിരുവനന്തപുരത്തെ പല ഓര്‍ഡിനറി ബസ്സുകളും സിറ്റി ഫാസ്റ്റ് ആയി മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. വനിതകളുടെ സൗജന്യ യാത്ര തടയാനുള്ള സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നാണ് മാധ്യമങ്ങളും യാത്രക്കാരും ആരോപിക്കുന്നത്.

പ്രിയദര്‍ശിനി പദ്ധതി പ്രകാരം ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി തുടങ്ങിയ ഏഴ് വിഭാഗങ്ങളിലെ ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര. എന്നാല്‍ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയവയില്‍ ഈ ആനുകൂല്യം ലഭിക്കില്ല. പദ്ധതി നടപ്പാക്കാന്‍ തീരുമാനമായതിനു ശേഷം തിരുവനന്തപുരം ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബസുകള്‍ക്ക് സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകള്‍ പതിച്ച് ക്ലാസിഫിക്കേഷന്‍ മാറ്റിയെന്നാണ് ആരോപണം. 

ഇത് വ്യക്തമായി വരുമാന നഷ്ടം കുറയ്ക്കാനുള്ള ഒരു തന്ത്രമാണ്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രഹസ്യമല്ല. സൗജന്യ യാത്ര മൂലം വന്‍ തുകയുടെ നഷ്ടം ഉണ്ടാകുമെന്ന് ഭയന്ന സര്‍ക്കാര്‍, ഓര്‍ഡിനറി ബസുകളെ 'ഫാസ്റ്റ്' ആക്കി മാറ്റി ടിക്കറ്റ് വരുമാനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. സൗജന്യം പേരിന് മാത്രം നല്‍കി, യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ക്ക് ഭാരം കൂട്ടുന്ന ഒരു മായാജാലമാണിത്.

ഓര്‍ഡിനറി ബസുകളും സിറ്റി ഫാസ്റ്റ് ബസുകളും പലപ്പോഴും ഒരേ നിറത്തിലും രൂപത്തിലുമാണ്. സ്ത്രീകള്‍ക്ക് ഏത് ബസിലാണ് സൗജന്യമെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. പ്രത്യേക 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ച ബസുകള്‍ മാത്രമേ യോഗ്യമാവൂ എന്ന് പറയുന്നുണ്ടെങ്കിലും, ഒറ്റ രാത്രിയിലെ ക്ലാസ് മാറ്റം യാത്രക്കാരെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. 

പല സ്ത്രീകളും ജോലി, പഠനം, ആശുപത്രി യാത്രകള്‍ക്കായി ബസുകള്‍ ആശ്രയിക്കുന്നവരാണ്. അവരെ സൗജന്യത്തിന്റെ പേരില്‍ ആകര്‍ഷിച്ച ശേഷം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് വഞ്ചനയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന സൗജന്യ യാത്ര പൂര്‍ണമായി നടപ്പാക്കാതെ, പരിമിതപ്പെടുത്തി, പിന്നീട് ബസ് ക്ലാസിഫിക്കേഷന്‍ മാറ്റി ജനങ്ങളെ കബളിപ്പിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags