ഭരണം പിടിക്കുക മാത്രമല്ല, പ്രതിപക്ഷത്തേയും ഇല്ലാതാക്കും, ഇത് ബിജെപിയുടെ പുതിയ തന്ത്രം, രാജ്യസഭയില്‍ കൂടുതല്‍ എംപിമാരെ എത്തിച്ചാല്‍ ഭരണഘടന മാറ്റിയെഴുതാം, ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത് ഭൂഷണമോ

Operation Lotus

ജനപ്രതിനിധികളെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ ആദ്യകാലത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചെങ്കിലും നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഏറെക്കുറെ പൂര്‍ണമായ എത്തിക്കുകയാണ് ബിജെപി.

ന്യൂഡല്‍ഹി: സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ വിലയ്ക്കെടുക്കല്‍ തന്ത്രം വലിയ രാഷ്ട്രീയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ജനപ്രതിനിധികളെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ ആദ്യകാലത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചെങ്കില്‍ നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഏറെക്കുറെ പൂര്‍ണമായി എത്തിക്കുകയാണ് ബിജെപി. അടുത്തിടെ ആം ആദ്മി പാര്‍ട്ടിയേയും ടിഎംസിയേയും ഈ രീതിയില്‍ ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹോഴ്‌സ് ട്രേഡിങ് (എംഎല്‍എ/എംപിമാരെ വാങ്ങല്‍) പുതിയ പ്രതിഭാസമല്ല. 1960-കളില്‍ തന്നെ 'ആയാറാം ഗയാറാം' എന്ന വാക്ക് ഉപയോഗിച്ച് ഇത് ചര്‍ച്ചയായിരുന്നു. എന്നാല്‍, സമകാലിക രാഷ്ട്രീയത്തില്‍ ബിജെപി ഈ തന്ത്രത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാണ്.

കര്‍ണാടകയില്‍ 2019ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തകര്‍ത്ത് ബിജെപി ഭരണം പിടിച്ചു. 17 എംഎല്‍എമാരെ അയോഗ്യരാക്കിയെങ്കിലും പിന്നീട് അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2020ല്‍ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 19ല്‍ അധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാറി.

മഹാരാഷ്ട്രയില്‍ 2022ല്‍ ശിവസേനയിലെ വിഭാഗീയത ഉപയോഗിച്ച് ഏകനാഥ് ഷിന്‍ഡെ വിഭാഗത്തോടൊപ്പം ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. സുപ്രീം കോടതി ഇതിനെ വിമര്‍ശിച്ചിരുന്നു. ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായി.

നിലവില്‍ രാജ്യസഭാ അംഗങ്ങളുടെ എണ്ണം കൂട്ടുകയാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യസഭയില്‍ ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ 149ന് അടുത്ത് എത്തിയിരിക്കുന്നു. ലോക്സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഇപ്പോഴും വെല്ലുവിളിയുണ്ട്. ഇത് മറികടക്കാനാണ് ബിജെപിയുടെ നീക്കം.

പശ്ചിമ ബംഗാളില്‍ ഭരണം നേടിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തേയും എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പിനു ശേഷം ടിഎംസിയിലെ ഭൂരിഭാഗം എംഎല്‍എമാരും മമതയ്ക്കും അഭിഷേക് ബാനര്‍ജിക്കും എതിരെ രംഗത്തെത്തി.

28 ലോക്സഭാ എംപിമാരില്‍ 20 പേരും ബിജെപി-നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. അവര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ഒരു ചെറിയ പാര്‍ട്ടിയിലേക്ക് മേര്‍ജ് ചെയ്ത് ആന്റി-ഡിഫെക്ഷന്‍ ലോ ഒഴിവാക്കാന്‍ ശ്രമിച്ചു.

ഈ സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹോഴ്‌സ് ട്രേഡിങ്, ആന്റി-ഡിഫെക്ഷന്‍ ലോയുടെ പരിമിതികള്‍ എന്നിവയെ വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. സുപ്രീം കോടതിയോ മറ്റ് നിയമപരമായ ഇടപെടലുകളോ ഉണ്ടാകുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.

Tags