കെ റെയില്‍ വന്നാല്‍ അപ്പവും വില്‍ക്കാം, ഗോവിന്ദന്‍ മാഷ് എത്ര ശരി, ബാംഗ്ലൂരിലേക്ക് ഓണസദ്യയെത്തിയത് 150 കിലോമീറ്റര്‍ ദൂരത്തുനിന്നും, രണ്ടുവര്‍ഷം മുന്നേ ഇത് സാധ്യമല്ലായിരുന്നു, വൈറലായി കുറിപ്പ്

bengaluru Onam
bengaluru Onam

ബാംഗ്ലൂരില്‍ താമസിക്കുന്ന തനിക്ക് ഓണസദ്യ പാര്‍സലെത്തിയത് 150 കിലോമീറ്റര്‍ അകലെനിന്നും ആണെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു കുറിപ്പില്‍ പ്രവാസി മലയാളി

ബെംഗളുരു: കെ റെയില്‍ വന്നാല്‍ ഷൊര്‍ണൂരില്‍ നിന്നും അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വില്‍ക്കാമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഇപ്പോഴും പരിഹസിക്കുന്നവരുണ്ട്. നമ്മളുണ്ടാക്കിയ ഭക്ഷണം ചൂറാറും മുന്‍പ് 100 കിലോമീറ്ററുകള്‍ക്കപ്പുറം എത്തിക്കാന്‍ അതിവേഗ റെയിലിലൂടെ സാധ്യമാകുമെന്ന് ലളിതമായി പറഞ്ഞ സിപിഎം നേതാവ് ഇപ്പോഴും മാധ്യമങ്ങളിലെ കാര്‍ട്ടൂണുകളില്‍ പരിഹാസ്യതാരമാണ്. എന്നാല്‍, ഗോവിന്ദന്‍ മാഷ് പറഞ്ഞത് ഏറെ ശരിയാണെന്ന് സമര്‍ത്ഥിക്കുകയാണ് ഒരു ബാംഗ്ലൂര്‍ മലയാളി.

bodhis salon & sapa kannur

ബാംഗ്ലൂരില്‍ താമസിക്കുന്ന തനിക്ക് ഓണസദ്യ പാര്‍സലെത്തിയത് 150 കിലോമീറ്റര്‍ അകലെനിന്നും ആണെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു കുറിപ്പില്‍ പ്രവാസി മലയാളി പറയുന്നു. രണ്ടുവര്‍ഷം മുന്‍പേ ആയിരുന്നു എങ്കില്‍ ഇത് സാധ്യമല്ലായിരുന്നു. ഇന്നിപ്പോള്‍ ബാംഗ്ലൂര്‍ മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ വന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്കുപോലും അത് വലിയ നേട്ടമായെന്നും കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്,
 
ഗോവിന്ദന്‍ മാഷ് പണ്ട് പറഞ്ഞത് കെ റെയില്‍ വന്നാല്‍ ഷൊര്‍ണൂരില്‍ നിന്നും അപ്പം ഉണ്ടാക്കി കൊച്ചിയില്‍ കൊണ്ട് വില്‍ക്കാം എന്നായിരുന്നു എന്നാണ് ഓര്‍മ്മ. മികച്ച ഇന്‍ഫ്രാസ്‌ട്രെക്‌സ്ചര്‍ ഉണ്ടായാല്‍ ഉള്ള ഗുണത്തെ പറ്റി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ഉദാഹരണമായി സരസമായി ഇത്തിരി അതിശയോക്തി കലര്‍ത്തി പറഞ്ഞതാണെന്ന് കേള്‍ക്കുന്നവര്‍ക്കൊക്കെ മനസിലാവുമെങ്കിലും ട്രോളോട് ട്രോളും ആയിരുന്നു.
 
എന്തായാലും ശരി, ഷൊര്‍ണൂര്‍ നിന്ന് എറണാകുളത്തേക്കു റോഡ് വഴി 100 -110 കിലോമീറ്റര് ദൂരമേ കാണൂ. എന്നാല്‍ ബാംഗളൂരില്‍ എന്റെ ഇത്തവണത്തെ ഓണസദ്യ പാര്‍സല്‍ വന്നത് 150 കിലോമീറ്റര് ദൂരെ മൈസൂര്‍ നിന്നാണ്.  

mv govindan master

മൈസൂരിലെ അത്യാവശ്യം പേരുള്ള ഒരു മലയാളി ഹോട്ടല്‍ ബാംഗ്ലൂരില്‍ പുതിയ ബ്രാഞ്ച് തുടങ്ങിയത് വീടിന്റെ അടുത്താണ്. അഞ്ചു പേര്‍ക്കുള്ള ഫാമിലി പാക്ക് ഒരു ബോക്‌സ് ആയാണ് തരുന്നത്. പത്തു പേര്‍ക്കുള്ള രണ്ടു ബോക്‌സ് ഓണസദ്യ ബുക്ക് ചെയ്തു. ചോറ്  മാത്രം ബാംഗ്ലൂരിലെ ഹോട്ടലില്‍ ഉണ്ടാക്കി, മൈസൂരിലെ അവരുടെ മെയിന്‍ കിച്ചണില്‍ നിന്നും മറ്റു ഐറ്റംസ് ഒക്കെ ആയി രാവിലെ ഒന്‍പതു മണിക്കോ മറ്റോ പുറപ്പെട്ടു ബംഗളൂരില്‍ എത്തിച്ച ബോക്‌സില്‍ ചോറിന്റെ പാര്‍സല്‍ കൂടി ചേര്‍ത്ത് അവര് പന്ത്രണ്ടുമണി ആവുമ്പോഴേക്കും വിതരണം ചെയ്തു

ഒരു പക്ഷെ രണ്ടു വര്ഷം മുന്നേ ആണെങ്കില്‍ അവര്‍ക്കിത് സാധിക്കണം എന്നില്ല. പക്ഷെ ഇന്ന് എന്താണ് വ്യത്യാസം? അത് ബാംഗ്‌ളൂര്‍-മൈസൂര്‍ എക്‌സ്പ്രസ്സ് ഹൈവെ ആണ്. ഒന്നര - ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മൈസൂര്‍ ഔട്ടര്‍ റിങ് റോഡില്‍ നിന്ന് ബാംഗ്‌ളൂര്‍ ഔട്ടറിലെ നൈസ് റോഡില്‍ എതാന്‍ സാധിക്കുന്ന എക്‌സ്പ്രസ്സ് വേ എങ്ങനെയാണു ഒരു ചെറിയ ബിസിനസ്സുകാരനെ സ്‌കൈല്‍ ചെയ്യാന്‍ സഹായിക്കുന്നത് എന്ന് കണ്ടില്ലേ? മുന്പാണെങ്കില്‍ മൈസൂര്‍ -ബാംഗളൂരില്‍ റോഡില്‍ പ്രത്യേകിച്ചു ഹോളിഡേ സമയത്തു എപ്പോ എത്തും എന്നതില്‍ എന്തെങ്കിലും തരത്തിലുള്ള കണക്കു കൂട്ടല്‍ നടക്കുമോ?

 

Tags