വാര്‍ത്തയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പരസ്യം തിരിച്ചടിയാകുന്നു, പത്രങ്ങളുടെ പരസ്യ വരുമാനം കുത്തനെ കുറഞ്ഞു, പത്രങ്ങളെ കൈവിട്ട് വായനക്കാരും


ഒന്നാം പേജിലെ പരസ്യത്തിന് വമ്പന്‍ തുക ലഭിക്കുമെന്നതിനാലാണ് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചും പരസ്യം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായത്. പരസ്യം വായിച്ച് പലരും വഞ്ചിതരായതോടെ വിഷയത്തില്‍ നിയമപരമായ ഇടപെടലുകളും ഉണ്ടായി.
കൊച്ചി : വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പരസ്യം പ്രസിദ്ധീകരിച്ച് വായനക്കാരെ വിഡ്ഢികളാക്കിയ പത്രങ്ങളുടെ പരസ്യവരുമാനം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ദേശാഭിമാനി ഒഴികെ വലതും ചെറുതുമായ മിക്ക പത്രങ്ങളും പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ മനോരമയും മാതൃഭൂമിയുമെല്ലാം വിശദീകരണം നല്‍കേണ്ടിവന്നു.
ഒന്നാം പേജിലെ പരസ്യത്തിന് വമ്പന്‍ തുക ലഭിക്കുമെന്നതിനാലാണ് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചും പരസ്യം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായത്. പരസ്യം വായിച്ച് പലരും വഞ്ചിതരായതോടെ വിഷയത്തില്‍ നിയമപരമായ ഇടപെടലുകളും ഉണ്ടായി. നോട്ട് നിരോധിച്ച് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുകയാണെന്ന രീതിയിലുള്ള പരസ്യം വായനക്കാരോട് കാട്ടിയ വലിയ വഞ്ചനയാണെന്നാണ് വിലയിരുത്തല്‍.

പത്രപ്പരസ്യത്തില്‍ വഞ്ചിതരായതോടെ വായനക്കാരില്‍ ഒരുവിഭാഗം പത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ വഞ്ചിക്കുന്ന പത്രങ്ങള്‍ ഇനി വേണ്ടെന്നാണ് വര്‍ഷങ്ങളായി വരിക്കാരായവരുടെ നിലപാട്. ഇവര്‍ പത്രം ഉപേക്ഷിച്ചത് സര്‍ക്കുലേഷനില്‍ കാര്യമായ ഇടിവുണ്ടാക്കി.
പരസ്യ ഏജന്‍സികളും ബിസിനസുകാരും വ്യവസായികളും പത്രങ്ങളെ ഒഴിവാക്കിത്തുടങ്ങിയതോടെ പിടിച്ചുനില്‍ക്കാനായി മനോരമ നല്‍കിയ പരസ്യം ശ്രദ്ധപിടിച്ചുപറ്റി. പരസ്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്നും പരസ്യം വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം വായനക്കാരും എന്ന സര്‍വേയും ചൂണ്ടിക്കാട്ടിയാണ് മനോരമയുടെ പരസ്യം.
അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചുള്ളതാണ് ഇത്തരം ഒരു പരസ്യം. 82 ശതമാനം വായനക്കാരും പത്രപരസ്യങ്ങള്‍ കാണുക മാത്രമല്ല വിശ്വസിക്കുകയും ചെയ്യുനെന്നും 70 ശതമാനം വായനക്കാര്‍ പത്രപരസ്യങ്ങള്‍ വായിക്കുക മാത്രമല്ല, ഓര്‍ത്തുവയ്ക്കുകയും ചെയ്യുന്നെന്നുമാണ് ഈ പരസ്യത്തില്‍ മനോരമ പറയുന്നത്.
മാറാത്ത ശീലം, തെറ്റാത്ത വിശ്വാസം എന്ന പേരിലുള്ള ഈ പരസ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ്. 2022ലെ ഹാര്‍വാഡ് ബിസിനസ് റിവ്യൂ റിപ്പോര്‍ട്ടിനെയും 2015ലെ കനേഡിയന്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെയും അടിസ്ഥാനമാക്കിയാണ് മനോരമ ഈ പരസ്യം നല്‍കിയിട്ടുള്ളത്. എന്നാല്‍, വിദേശത്തെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരസ്യവും. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമല്ല ഇതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരെ വഞ്ചിതരാക്കിയ പരസ്യം പ്രസിദ്ധീകരിച്ചതോടെ ഒന്നാം പേജില്‍ വരുന്ന മുഴുനീള പരസ്യങ്ങള്‍ കുത്തനെ കുറഞ്ഞു. ഇതോടെ കോടികളുടെ പരസ്യവരുമാനമാണ് പത്രങ്ങള്‍ക്ക് നഷ്ടമായത്. തങ്ങള്‍ നല്‍കുന്ന പരസ്യത്തിന് ഇനി എങ്ങിനെ സ്വീകാര്യത ലഭിക്കുമെന്നാണ് ബിസിനസുകാരുടെ ചോദ്യം.
പത്രങ്ങളിലെ പരസ്യങ്ങള്‍ക്ക് ഇടിവുണ്ടാവുകയാണെങ്കിലും ഡിജിറ്റല്‍, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. പത്രപരസ്യം ഒരു തവണ മാത്രമാണ് കാണുന്നതെങ്കില്‍, ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളിലെയും വെബ്‌സൈറ്റുകളിലെയും പരസ്യത്തിന് ഈ പരിമിതിയില്ല. ഓരോ വാര്‍ത്തയും വായിക്കുമ്പോള്‍ ഈ പരസ്യം ജനങ്ങളിലേക്കെത്തും. പത്രപരസ്യത്തേക്കാള്‍ വന്‍തോതില്‍ ചെലവും കുറവാണ് ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക്. അതിനാല്‍ പ്രമുഖ വ്യവസായങ്ങളും ബിസിനസ് സംരംഭങ്ങളുമെല്ലാം ഇപ്പോള്‍ പരസ്യം നല്‍കുന്നത് ഓണ്‍ലൈനിലാണ്.