ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത്, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയാളുടെ കൂര അടിച്ചുതകര്‍ത്ത് സംഘപരിവാര്‍

Shajahan kollam
Shajahan kollam

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്തയാളുടെ കൂര അടിച്ചുതകര്‍ത്ത് സംഘപരിവാര്‍ അണികള്‍. ജിം ഷാജഹാന്‍ എന്നു വിളിക്കുന്ന ഷാജഹാനും കുടുംബവും താമസിക്കുന്ന ടാര്‍പ്പായ വലിച്ചുകെട്ടിയ വീടാണ് ഒരുസംഘം ആക്രമിച്ചത്. നേരത്തെ പുറത്തുവിട്ട രൂപരേഖയുമായി സാദൃശ്യമുള്ളതിനാല്‍ പോലീസ് ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തുകയും പിന്നാലെ അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.

tRootC1469263">

കുട്ടിയെ കാണാതായ ദിവസം മുഴുവന്‍ ഷാജഹാന്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു. മരുമകന് അപകടം സംഭവിച്ചതിനാല്‍ അയാള്‍ ആശുപത്രിയിലാണുണ്ടായത്. ആശുപത്രിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ ഷാജഹാന്‍ അവിടെ ഉണ്ടായിരുന്നെന്ന് വ്യക്തമാവുകയും നിരപരാധിയാണെന്ന് കണ്ടെത്തി പോലീസ് വിട്ടയക്കുകയും ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതുമുതല്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന രീതിയില്‍ സംഘപരിവാര്‍ അണികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയായിരുന്നു. നിരപരാധിയായ കാരണം പോലീസ് വിട്ടയച്ച ഷാജഹാന്‍ വീട്ടിലെത്തിയപ്പോള്‍ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇയാളുടെ കൂരയിലേക്ക് ഇടിച്ചുകയറി. പ്ലാസ്റ്റീക് ഷീറ്റും സിങ്കും വലിച്ചുകെട്ടിയ കൂര അവര്‍ അടിച്ചു തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

പോലീസ് ചോദ്യം ചെയ്തതോടെ സമൂഹവും ബന്ധുക്കളും തന്നെ വെറുത്തെന്ന് ഷാജഹാന്‍ കരഞ്ഞുകൊണ്ട് പറയുന്നു. ഞാന്‍ മുസ്ലിമായത് കാരണം വര്‍ഗീയവാദികളായ ആര്‍എസ്എസ്സുകാര്‍ ചെയ്തുകൂട്ടിയതാണിതെന്നും പേടിച്ച് ജീവനും കൊണ്ട് ഓടുകയായിയരുന്നെന്നും ഷാജഹാന്‍ പറഞ്ഞു. എന്റെ കുടുംബവും കഷ്ടത്തിലാണ്. നാട്ടുകാര് ഓരോന്ന് പറയുന്ന കാരണം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. അമൃത ടീവിയാണ് ഫോട്ടോയും പേരും വെച്ച് ഒരുപാട് ബുദ്ധിമുട്ടിച്ചത്. കാര്യമറിയാതെ ആരെയും ഇതുപോലെ ഉപദ്രവിക്കരുതെന്നും ഷാജഹന്‍ കൈകൂപ്പി പറയുന്നു.

Tags