പതിനഞ്ചംഗ പവര്‍ ഗ്രൂപ്പില്‍ മന്ത്രി ഗണേഷും എം. എല്‍. എ മുകേഷുമോ ? ; ആരോപണം ശക്തമാകുമ്പോള്‍ പിണറായി സര്‍ക്കാര്‍ വെളളം കുടിക്കുന്നു


ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പതിനഞ്ചംഗ പവര്‍ ഗ്രൂപ്പില്‍ രണ്ടു പേര്‍ മന്ത്രി കെ.ബി ഗണേഷ് കുമാറും കൊല്ലം എം. എല്‍. എ മുകേഷുമാണെന്ന ആരോപണം ശക്തമാകുന്നു. ഹേമാകമ്മിറ്റിയില്‍ ചൂടേറിയ തുടരുമ്പോള്‍ ആരോപണവിധയേരായ വില്ലന്‍മാര്‍ സര്‍ക്കാരിനുളളിലാണോയെന്ന ചോദ്യം ശക്തമാവുകയാണ്.
മന്ത്രിയാകുംമുന്‍പെ അതീവഗുരുതരമായ ആരോപണം നേരിട്ട ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കൊല്ലം എം. എല്‍. എ മുകേഷ് എന്നിവര്‍ ഭരണകക്ഷിയുടെ ഭാഗമായി നില്‍ക്കവെ സര്‍ക്കാര്‍ ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചു വർഷം പൂഴ്ത്തിവെച്ചതില്‍ അത്ഭുതമില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ പലരും ഉന്നയിക്കുന്നത്.
ചലച്ചിത്ര നടി ശ്രീവിദ്യയുടെ സ്വത്തുക്കള്‍ അവര്‍ ചികിത്‌സയിലിരിക്കെ കവര്‍ന്നെടുത്തുവെന്ന ആരോപണം നേരിട്ടയാളാണ് മുന്‍നിര നടന്‍ കൂടിയായ കെബി ഗണേഷ് കുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചന്‍ ഗണേഷിന്റെ പരസ്ത്രീബന്ധത്തെ കുറിച്ചു ഉന്നയിച്ച ആരോപണങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഗണേഷിനെതിരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിച്ചിരുന്നത് പിതാവ് ആര്‍. ബാലകൃഷ്ണപിളളയുടെ കരുത്തിലായിരുന്നു. മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ തിലകനെ തെരുവില്‍ നിന്നും കൈക്കാര്യം ചെയ്യുമെന്നു വെല്ലുവിളിച്ചയാളാണ് ഗണേഷ് കുമാര്‍.
കൊട്ടാരക്കരയില്‍ വി. എസ്. അച്യുതാനന്ദനെതിരെ അസഭ്യപ്രസംഗം നടത്തിയെന്ന ഖ്യാതിയും ഗണേഷ് കുമാറിനുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ പ്രതിയെ കൊണ്ടു വ്യാജലൈംഗീകപീഡനക്കേസ് കൊടുപ്പിച്ചതിനു പിന്നില്‍ അണിയറ നീക്കം നടത്തിയെന്നു കണ്ടെത്തിയ രാഷ്ട്രീയ നേതാവാണ് കെ.ബി ഗണേഷ് കുമാര്‍.
എണ്ണമറ്റ ആരോപണങ്ങളുടെ പുകമറയില്‍ നില്‍ക്കുന്ന അതേ ഗണേഷ് കുമാറിനെ തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം നല്‍കി ഉയര്‍ത്തിയത്. കൊല്ലം എം. എല്‍. എയായ മുകേഷാണ് ചലച്ചിത്ര നടനന്ന നിലയില്‍ ഹേമാകമ്മിറ്റിയില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മറ്റൊരാള്‍.
ഇതുകൂടാതെ മറ്റു സൂപ്പര്‍സ്റ്റാറുകളും മുന്‍നിരതാരങ്ങളും സര്‍ക്കാരുമായി അടുപ്പത്തിലാണ്. സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളുടെയും പാര്‍ട്ടി പത്രവും ചാനലുകളും നടത്തുന്ന പല സംരഭങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
അതുകൊണ്ടു തന്നെ ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടുത്തോളം ഏറെ ദുഷ്‌കരമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് താല്‍ക്കാലികമായി നടപ്പിലാക്കാതെ സിനിമാ മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ക്‌ളേവ് വിളിച്ചു കൂട്ടി അതൃപ്തികളുടെ മഞ്ഞുരുക്കാനാണ് സര്‍ക്കാരിന്റെ നീക്കം.