മോദി ട്രംപിനെ ഫ്രണ്ടാക്കിയത് ക്രൂര ലൈംഗിക പീഡകന്‍ എപ്പ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചോ? ഇസ്രായേലില്‍ നടന്ന പാട്ടും നൃത്തവുമെല്ലാം ആര്‍ക്കുവേണ്ടി?
ജെഫ്രി എപ്പ്സ്റ്റീന്‍ ഒരു അമേരിക്കന്‍ സാമ്പത്തിക പ്രമുഖനും കുറ്റവാളിയുമായിരുന്നു. ബാലലൈംഗിക പീഡനം, ലൈംഗികക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടയാളാണ് അദ്ദേഹം. 2008-ല്‍ ഒരു കേസില്‍ കുറ്റം കുറച്ച് സമ്മതിച്ചു,
ന്യൂഡല്‍ഹി: അടുത്തിടെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ജെഫ്രി എപ്പ്സ്റ്റീന്റെ രേഖകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത് വലിയ വിവാദമായിരിക്കുകയാണ്. ഇത് 'ബാലപീഡകന്റെ ഡയറി' എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചയായി. എപ്പ്സ്റ്റീന്റെ പിടിച്ചെടുത്ത ഉപകരണങ്ങളില്‍ നിന്നുള്ള ഇമെയിലുകളും മറ്റു രേഖകളുമാണ് പുറത്തുവന്നത്.
tRootC1469263">ജെഫ്രി എപ്പ്സ്റ്റീന്‍ ഒരു അമേരിക്കന്‍ സാമ്പത്തിക പ്രമുഖനും കുറ്റവാളിയുമായിരുന്നു. ബാലലൈംഗിക പീഡനം, ലൈംഗികക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടയാളാണ് അദ്ദേഹം. 2008-ല്‍ ഒരു കേസില്‍ കുറ്റം കുറച്ച് സമ്മതിച്ചു, പിന്നീട് 2019-ല്‍ വീണ്ടും അറസ്റ്റിലായി. ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക രേഖ. അദ്ദേഹത്തിന്റെ കേസുകള്‍ ലോകമെമ്പാടുമുള്ള പ്രമുഖരെ ബന്ധപ്പെടുത്തി വിവാദമായിട്ടുണ്ട്.
2026 ജനുവരി 30-ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് എപ്പ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട 30 ലക്ഷത്തിലധികം പേജുകള്‍ രേഖകള്‍, 2,000-ലധികം വീഡിയോകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍ എന്നിവ പുറത്തുവിട്ടു. ഈ രേഖകളില്‍ 2017 ജൂലൈയിലെ ഒരു ഇമെയില്‍ പ്രധാന വിവാദമായി.
ഇമെയിലില്‍ എപ്പ്സ്റ്റീന്‍ എഴുതിയത് ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ ഉപദേശം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടി ഇസ്രായേലില്‍ നൃത്തം ചെയ്തു പാടി. അവര്‍ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് കണ്ടിരുന്നു എന്നാണ്. ഇത് 2017 ജൂലൈ 4-6 തീയതികളിലെ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ സൂചിപ്പിക്കുന്നു. ആ സന്ദര്‍ശനം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്രായേല്‍ യാത്രയായിരുന്നു. എപ്പ്സ്റ്റീന്‍ തന്റെ 'ഉപദേശം' മോദി സ്വീകരിച്ചുവെന്നും, അതിനാല്‍ മോദി ഇസ്രായേലില്‍ 'നൃത്തവും പാട്ടും' നടത്തി ട്രംപിനെ ഇമ്പ്രസ് ചെയ്യാന്‍ ശ്രമിച്ചുവെന്നും അവകാശപ്പെടുന്നു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇത് പൂര്‍ണമായും നിഷേധിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞത് ഇത് ഒരു കുറ്റവാളിയുടെ അസഭ്യമായ ചിന്തകള്‍ മാത്രമാണെന്നാണ്. എപ്പ്സ്റ്റീനും മോദിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇത് രാഷ്ട്രീയമായി ഉയര്‍ത്തിക്കാട്ടുകയാണ്.
എപ്പ്സ്റ്റീന്റെ ഒരു ഇമെയിലിലെ പരാമര്‍ശം മാത്രമാണിത്. മോദിയും എപ്പ്സ്റ്റീനും തമ്മില്‍ യാതൊരു തെളിയിക്കപ്പെട്ട ബന്ധവുമില്ല. അതേസമയം, ലോകത്തെ പല നേതാക്കളും എപ്പ്സ്റ്റീന്റെ പരാമര്‍ശത്തില്‍ കുടുങ്ങിയിട്ടുണ്ട്.
.jpg)


