ജയസൂര്യ ബിജെപി അജണ്ടയില്‍ വീണോ? പണി കൊടുത്തത് മറ്റൊരാള്‍

jayasurya
jayasurya

കൊച്ചി: പൊതുവേദിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കൈയ്യടി വാങ്ങിയതിന്റെ പിന്നാലെ പുലിവാലു പിടിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. അടിസ്ഥാനമില്ലാത്ത വിമര്‍ശനം മന്ത്രിമാരെ വേദിയിലിരുത്തി പറഞ്ഞ താരത്തിനെതിരെ മന്ത്രിമാര്‍ തന്നെ കണക്കുമായി രംഗത്തെത്തിയിരിക്കുകയാണ്.

tRootC1469263">

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുക്കാത്തതിനാല്‍ കര്‍ഷകര്‍ ഓണത്തിന് പോലും പട്ടിണിയാണെന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. എന്നാല്‍, ജയസൂര്യ പൊതുവേദിയില്ല അഭിനയിക്കേണ്ടതെന്നും കേവലം നാട്യം മാത്രമായിപ്പോയി ഇതെന്നും കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി.

സുഹൃത്തും നടനും കര്‍ഷനുമായ കൃഷ്ണപ്രസാദിന് നെല്ലിന്റെ വില ലഭിച്ചില്ലെന്നായിരുന്നു ജയസൂര്യയുടെ ധാരണ. ഈ അറിവുമായാണ് താരം വേദിയില്‍ ഹീറോ ചമയാന്‍ ശ്രമിച്ചതും. എന്നാല്‍, കൃഷ്ണപ്രസാദിന് വില ലഭിച്ചെന്ന കാര്യം തെളിവുകള്‍ സഹിതം പുറത്തുവന്നതോടെ വെട്ടിലായത് ജയസൂര്യയാണ്.

കൃഷ്ണപ്രസാദടക്കം പാടശേഖരത്തിലെ മുഴുവന്‍പേരും മാസങ്ങള്‍ക്ക് മുമ്പേ നെല്ലിന്റെ വില വാങ്ങിച്ചതാണ്. അദ്ദേഹത്തിന്റെ പേരിലാണ് നെല്ലിന്റെ പൈസ കിട്ടിയിട്ടില്ലെന്ന് വന്നുനിന്ന് പറയുന്നത്. അരങ്ങുതകര്‍ക്കാന്‍ എത്ര കാപട്യമാണ് രംഗത്തേക്കിറക്കുന്നത്? എത്രമാത്രം അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിച്ചാലും സത്യത്തിന്റെ നേര്‍ക്ക് കുതിക്കുന്നൊരു ജനത കേരളത്തിലുണ്ടെന്ന് 2021-ലെ തിരഞ്ഞെടുപ്പ് കാഴ്ചവെച്ച കാര്യമാണെന്നും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത എല്‍.ഡി.എഫ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി. പ്രസാദ് പറഞ്ഞു.

കളമശ്ശേരിയില്‍ നടന്റെ വിമര്‍ശനം മുന്‍ നിശ്ചയിച്ച പദ്ധതിപ്രകാരണാണെന്ന് മന്ത്രി ആരോപിച്ചു. സിനിമയെന്നോ നാടകമെന്ന പറയാവുന്ന തരത്തില്‍ സംഭവത്തെ ക്രിയേറ്റ് ചെയ്യുകയായിരുന്നു. നല്ല തിരക്കഥയുണ്ട്, പക്ഷേ അത് റിലീസായ അന്നുതന്നെ പൊട്ടിപ്പോകുന്നു എന്നുള്ളത് ദയനീയമായ കാര്യവാണ്.

കാര്‍ഷികോത്പന്നങ്ങള്‍ വിറ്റുകിട്ടിയ പണംകൊണ്ട് ഓഡി കാര്‍ വാങ്ങിയ ചെറുപ്പക്കാരന്‍ കളമശ്ശേരിയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാവരും കൃഷിയില്‍നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, ചില അജന്‍ഡകളുടെ ഭാഗമായി തയ്യാറാക്കിയ തിരക്കഥയാണെന്നും പി. പ്രസാദ് കൂട്ടിച്ചേര്‍ത്തു.

നെല്‍കര്‍ഷകര്‍ക്ക് നെല്‍വിലയായി 2000 കോടിയിലധികം രൂപയാണ് കൊടുക്കേണ്ടിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1800 കോടിയിലധികം കൊടുത്തുതീര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ 500 കോടിയോളം രൂപ സംസ്ഥാനത്ത് നല്‍കാത്തതാണ് ശേഷിച്ച തുക കൊടുക്കാന്‍ കാലതാമസമുണ്ടായത്. ഇതും കൊടുത്തുതീര്‍ക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

നടന്‍ ജയസൂര്യ പൊതുചടങ്ങില്‍  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണപ്രസാദില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില ജൂലൈ മാസം  നല്‍കിയതാണ്. കോട്ടയം ജില്ലയില്‍ പായിപ്പാട് കൃഷിഭവനുകീഴില്‍ കൃഷ്ണപ്രസാദിന്റെ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ കൃഷിഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചു. അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തില്‍ എസ്ബിഐ വഴി നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

പൊതുവേദിയിലെ വിമര്‍ശനത്തില്‍ വീഴ്ചവന്നതോടെ ജയസൂര്യ ബിജെപി അജണ്ടയില്‍ വീണുപോയെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. സുഹൃത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലത്ത് ഹീറോയിസം ചമയാനെത്തുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ നടന്‍ അന്വേഷണം നടത്തണമായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തന്നെ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടിക്കെട്ടരുതെന്നുമാണ് ജയസൂര്യയുടെ പ്രതികരണം.

 

Tags