ചൊറിവരുമെന്ന് സികെ വിനീത് പറഞ്ഞത് ശരിയോ?, കുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ നദീജലത്തില്‍ മൃഗ മനുഷ്യ വിസര്‍ജ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി

maha kumbh mela
maha kumbh mela

സെന്‍ട്രല്‍ ലബോറട്ടറിയുടെ ചുമതലയുള്ള യുപിപിസിബി (ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്) അയച്ച 2025 ജനുവരി 28 ലെ കവറിംഗ് ലെറ്ററിനൊപ്പം നല്‍കിയ രേഖകളില്‍ ഉയര്‍ന്ന തോതിലുള്ള കോളിഫോം ബാക്ടീരിയകളേയാണ് കണ്ടെത്തിയത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മഹാകുംഭത്തില്‍ ആളുകള്‍ പുണ്യസ്‌നാനം നടത്തിയ നദീജലത്തില്‍ ഉയര്‍ന്ന അളവിലുള്ള ഫെക്കല്‍ കോളിഫോം (മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങളില്‍ നിന്നുള്ള സൂക്ഷ്മാണുക്കള്‍) കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ദേശീയ ഹരിത ട്രൈബ്യൂണലിന് (എന്‍ജിടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നദിയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാനുള്ള പ്രാഥമിക ജലത്തിന്റെ ഗുണനിലവാരം പോലുമില്ല. മഹാ കുംഭമേള സമയത്ത് പ്രയാഗ്രാജിലെ നദിയില്‍ ധാരാളം ആളുകള്‍ പുണ്യ സ്‌നാനം ചെയ്യാനെത്തിയതോടെ നദീജലം കൂടുതല്‍ മലിനമാകാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സെന്‍ട്രല്‍ ലബോറട്ടറിയുടെ ചുമതലയുള്ള യുപിപിസിബി (ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്) കവറിംഗ് ലെറ്ററിനൊപ്പം നല്‍കിയ രേഖകളില്‍ ഉയര്‍ന്ന തോതിലുള്ള കോളിഫോം ബാക്ടീരിയകളേയാണ് കണ്ടെത്തിയത്.

പ്രയാഗ്രാജിലെ ഗംഗ, യമുന നദികളുടെ ഗുണനിലവാരം സംബന്ധിച്ച ഹര്‍ജിയില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗം എ. സെന്തില്‍ വേല്‍ എന്നിവരടങ്ങിയ എന്‍ജിടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച് വാദം കേട്ടു. കോടതി നിര്‍ദ്ദേശിച്ച പ്രകാരം യുപിപിസിബി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ഹരിത കോടതി നിരീക്ഷിച്ചു.

നേരത്തെ മഹാകുംഭമേളയില്‍ പോയ ഫുട്‌ബോള്‍ താരം സികെ വിനീത് നദിയിലെ മലിന ജലത്തെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി ആര്‍ വര്‍ക്ക് മാത്രമാണ് കണ്ടതെന്ന് സി കെ വിനീത് വിമര്‍ശിച്ചു. വിശ്വാസികള്‍ക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാന്‍ താല്‍പര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താല്‍പര്യമില്ലെന്നും വിനീത് പറയുകയുണ്ടായി. വിനീതിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍ താരത്തിനെതിരെ തെറിവിളി നടത്തിയിരുന്നു.

Tags