ആദ്യ കളി തോറ്റയുടനെ ക്യാപ്റ്റന്‍ പന്തിനെ വിറപ്പിച്ച് മുതലാളി സഞ്ജീവ് ഗോയങ്ക, മൈതാനത്തിനരികിലെ സംഭാഷണ വീഡിയോ വൈറല്‍

Sanjiv Goenka

മത്സരം തോറ്റതിന് ശേഷം ഗോയങ്ക പന്തുമായി സംസാരിക്കുന്നത് ക്യാമറയില്‍ പതിഞ്ഞു. ഓഡിയോ ഇല്ലാത്തതിനാല്‍, ദൃശ്യങ്ങള്‍ മാത്രം കണ്ട് ആരാധകരും വിദഗ്ധരും സംഭവത്തെ വിമര്‍ശിച്ചു.

ലക്നൗ: ഐപിഎല്‍ നടപ്പു സീസണിലെ ആദ്യ മത്സരം തോറ്റതിന് പിന്നാലെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റന്‍ ഋഷഭ് പന്തും തമ്മില്‍ നടന്ന ഓണ്‍ ഫീല്‍ഡ് ചര്‍ച്ച വൈറലായി. ഹെഡ് കോച്ച് ജസ്റ്റിന്‍ ലാങ്ങറും മറ്റു സ്റ്റാഫുകളും ഒപ്പമുണ്ടായിരുന്നു.

മത്സരം തോറ്റതിന് ശേഷം ഗോയങ്ക പന്തുമായി സംസാരിക്കുന്നത് ക്യാമറയില്‍ പതിഞ്ഞു. ഓഡിയോ ഇല്ലാത്തതിനാല്‍, ദൃശ്യങ്ങള്‍ മാത്രം കണ്ട് ആരാധകരും വിദഗ്ധരും സംഭവത്തെ വിമര്‍ശിച്ചു. ക്യാപ്റ്റനോടുള്ള അതൃപ്തി പ്രകടിപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ വര്‍ഷങ്ങളിലും ഗോയങ്ക ക്യാപ്റ്റന്മാരുമായി തര്‍ക്കിക്കുന്നത് പതിവായിരുന്നു. ഐപിഎല്‍ 2024ല്‍ അന്നത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായി ഗോയങ്ക നടത്തിയ വാക്ക് തര്‍ക്കം ഏറെ വിവാദമായിരുന്നു. പിന്നീട് രാഹുല്‍ ടീമില്‍ നിന്നും ഒഴിവാകുകയും ചെയ്തു.

ഇത്തവണ സ്വന്തം മൈതാനമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എല്‍എസ്ജിയെ 6 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 141 റണ്‍സിന് ഓള്‍ഔട്ട് ആയി. മിച്ചല്‍ മാര്‍ഷ് (35) ഉം അബ്ദുള്‍ സമദ് (36) ഉം മാത്രമാണ് പ്രതിരോധം തീര്‍ത്തത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഓപ്പണിങ് ചെയ്‌തെങ്കിലും വെറും 7 റണ്‍സ് മാത്രം നേടി പുറത്തായി.

സമീര്‍ റിസ്വിയും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് 119 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്ത് ഡല്‍ഹിയെ ജയിപ്പിച്ചു. റിസ്വി 47 പന്തില്‍ 70 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റബ്സ് 39 റണ്‍സുമായി പിന്തുണച്ചു. 17 പന്തുകള്‍ ശേഷിക്കെ ഡല്‍ഹി 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

Tags