വടകരയില്‍ കാറ്റ് മാറിവീശുമോയെന്ന് ഭയം, ടിപി കാര്‍ഡിറക്കാന്‍ ലീഗ് കോണ്‍ഗ്രസ് ആര്‍എംപി തീരുമാനം


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന വടകരയില്‍ അവസാനഘട്ട പ്രചരണം ആരംഭിച്ചുകഴിഞ്ഞു. സിപിഎം നേതാവ് കെകെ ശൈലജ ടീച്ചറും കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ നടക്കുന്ന മണ്ഡലത്തില്‍ ജയപ്രവചനം അസാധ്യമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സര്‍വേകളില്‍ ശൈലജ ടീച്ചര്‍ക്കാണ് നേരിയ മേല്‍ക്കൈ എങ്കിലും ഷാഫിയും ഒപ്പത്തിനൊപ്പമാണ്.
tRootC1469263">ഇടതുമുന്നണിയുടെ കോട്ടയായ വടകരയില്‍ കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു ജയം. പ്രത്യേകിച്ചും സിപിഎമ്മില്‍ നിന്നും വിട്ടുപോയവര്‍ ചേര്‍ന്ന് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ചശേഷം കാര്യങ്ങള്‍ കൈവിട്ടുപോയി. ടിപി ചന്ദ്രശേഖരന്‍ മത്സരിച്ച 2009ലെ തെരഞ്ഞെടുപ്പു മുതല്‍ യുഡിഎഫിന്റെ കൈയ്യിലാണ് മണ്ഡലം. ടിപി കൊല്ലപ്പെട്ടശേഷം നടന്ന 2014ലെ തെരഞ്ഞെടുപ്പില്‍ നേരിയ മാര്‍ജിനിലാണ് എല്‍ഡിഎഫ് തോറ്റത്. 2019ലെ തരംഗത്തിലും മണ്ഡലം തിരിച്ചുപിടിക്കാനായില്ല.

ഇത്തവണ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളിലൊരാളെയാണ് മത്സരിപ്പിക്കുന്നത് എന്നതിനാല്‍ സിപിഎം ഉറച്ച ജയപ്രതീക്ഷയിലാണ്. എന്നാല്‍, സിറ്റിംഗ് എംപി കെ മുരളീധരന് പകരക്കാരനായെത്തിയ ഷാഫി മികച്ച എതിരാളിയായതോടെ പോരാട്ടം കനക്കുകയാണ്. സ്ത്രീ വോട്ടുകളും നിഷ്പക്ഷ ശൈലജ ടീച്ചര്‍ നേടുമെന്നാണ് വിലയിരുത്തുമ്പോള്‍ പാര്‍ട്ടി വോട്ടുകള്‍ പരമാവധി നേടുകയാണ് ഷാഫിയുടെ ലക്ഷ്യം.
പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച പ്രചാരണം വേണ്ടരീതിയില്‍ ഫലം കാണില്ലെന്ന് വന്നതോടെ അവസാന ലാപ്പില്‍ ടിപി കാര്‍ഡിറക്കാനാണ് യുഡിഎഫ് തീരുമാനം. അങ്ങിനെയെങ്കില്‍ ആര്‍എംപിയുടെ പിന്തുണയോടെ ഒരിക്കല്‍ക്കൂടി ജയിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.
മണ്ഡലത്തില്‍ സജീവമായുള്ള മുസ്ലീംലീഗും ടിപി വിഷയം ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ലീഗ് നേതാവ് കെഎം ഷാജി തുടര്‍ച്ചയായി ടിപി കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിക്കുന്നത്. വിഷയം പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കുന്നതിലൂടെ ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകള്‍ നേടാമെന്നാണ് ലീഗിന്റേയും പ്രതീക്ഷ.
വോട്ടെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണം നിര്‍ണായകമാകും. നിഷ്പക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയായിരിക്കും ഇനി മുന്നണികള്‍ പ്രചരണം കടുപ്പിക്കുക. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും മണ്ഡലത്തിലെത്തുന്നതോടെ വരും ദിവസങ്ങളില്‍ ചൂടേറിയ പ്രചരണത്തിനാണ് മണ്ഡലം സാക്ഷ്യംവഹിക്കുക.