ഇപി ജയരാജൻ വധശ്രമക്കേസിൽ സി.പി.എമ്മിന് നിയമ പോരാട്ടത്തിൽ തിരിച്ചടിയേറ്റതിൽ സുധാകരനും കോൺഗ്രസിനും ആശ്വാസകരമായി


കണ്ണൂർ: പാർട്ടിക്കുള്ളിലും പുറത്തും വെല്ലു വിളി നേരിടുന്ന കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് ആശ്വാസമായി ഹൈക്കോടതി വിധി.കണ്ണൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവരും മുൻപെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സുധാകരൻ നിയമ യുദ്ധത്തിൽ വിജയം നേടിയത് കോൺഗ്രസ്സിനും ആശ്വാസകരമായി.
tRootC1469263">സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വധശ്രമ കേസിൻ്റെ പേരിൽ 29 വർഷം നീണ്ടു നിന്ന രാഷ്ട്രീയ നിയമ പോരാട്ടത്തിനാണ് ഇതോടെ താൽക്കാലിക വിരാമമായത്.അന്നത്തെ അദ്ധ്യക്ഷനായ കെ.സുധാകരൻ്റെ തലയ്ക്കുമീഴെ തൂങ്ങുന്ന ഡെമോക്രസിന്റെ വാളായി മാറിയിരുന്നു വധഗൂഡാലോചന കേസ്.

സി.പി.എം നേതാവായ ഇ.പി. ജയരാജനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ1997 ഒക്ടോബർ 22 ന് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ്കെ.സുധാകരനെ തലശേരിയിൽ നിന്നും ട്രെയിനിൽ വെച്ച് കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടച്ചത്.
ഇതോടെ കെ.സുധാകരൻ വധശ്രമഗൂഡാലോചന കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്തു.
1995 ഏപ്രിൽ 12-ന് ചണ്ഡിഗഢിൽനിന്ന് സി.പി.എം. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ഇപി ജയരാജൻ ട്രെയിനിൽ നിന്നും ആക്രമണത്തിനിരയായത്. വിക്രംചാലിൽ ശശി, പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ട്രെയിനിലെ വാഷ് ബേസിൽ മുഖം കഴുകുന്നതിനിടെയിൽ ജയരാജനെ പുറകിൽ നിന്നും വെടി വെച്ചുവെന്നാണ് കേസ്.
അന്നത്തെ കണ്ണൂർ ഡി സി സി പ്രസിഡൻ്റായിരുന്ന കെ.സുധാകരനും, സി എം പി നേതാവ് എം വി രാഘവനുമാണ് അക്രമത്തിന് പിന്നിൽ എന്നായിരുന്നു പിണറായി വിജയൻ അടക്കമുള്ള സി പി എം നേതാക്കളുടെ ആരോപണം.അതിൻ്റെ പേരിൽ കെ.സുധാകരനെയും, എം വി രാഘവനെയും രാഷ്ട്രീയ ശത്രുക്കളായി പ്രചരിപ്പിച്ചു സി.പി.എം വ്യാപക പ്രചരണവും നടത്തി. ഇതിനു പുറമേ ഇരുവരെയും ലക്ഷ്യം വെച്ച് കൊണ്ടുള്ള നിയമ നടപടികൾക്കാണ് പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകൾ ശ്രമം നടത്തിയത്.
ആന്ധ്ര പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്.ഓങ്കോള്‍ സെക്ഷന്‍സ് കോടതി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പേട്ട ദിനേശന് 19 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിക്രം ചാലില്‍ ശശി വിചാരണക്കിടെ കൂത്തുപറമ്പിൽ ബസിൽ നിന്നും സി പി എം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ടു. ഇ പി ജയരാജൻ വധശ്രമക്കേസിൽ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓംഗോൾ കോടതി തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. ഇരുവരെയും പ്രതി ചേർക്കണമെന്നു വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും ആന്ധ്ര ഹൈക്കോടതി അനുവദിച്ചില്ല.
ആവശ്യം സുപ്രീം കോടതിയും പിന്നീടു തള്ളിയത് സി.പി.എമ്മിന് തിരിച്ചടിയായി മാറി. ഗൂഢാലോചനയില്‍ കെ.സുധാകരന് പങ്കുണ്ടെന്നും പങ്കാളിയായ സുധാകരനെ ശിക്ഷിക്കണമെന്നതാണ് കഴിഞ്ഞ 27 വര്‍ഷമായി ഇപി ജയരാജനും കണ്ണൂരിലെ പിണറായി വിജയൻ അടക്കമുള്ള സി പി എം നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അതിന് വേണ്ടിയായിരുന്നു പിന്നീട് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകളുടെ ശ്രമം,1996 ൽ കേരളത്തിൽ ഇകെ നായനാർ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതോടെ സി പി എം വീണ്ടും കെ.സുധാകരന് എതിരെ നീങ്ങി.
1997 ല്‍ ഇപി ജയരാജന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കേസിന്‍റെ ഗൂഢാലോചന നടന്നത് തലസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു കേസ് കേരളാ പൊലീസ് അന്വേഷിക്കണമെന്നായിരുന്നു ഇപി ജയരാജന്‍റെ ആവശ്യം .
അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് ശഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണല്‍ എം സുഗതനെ അന്വേഷണം ഏല്‍പ്പിച്ചു.കെ.സുധാകരനെ ലക്ഷ്യമിട്ട സി പി എം നിയമ നടപടികളിൽ കുരുക്കുന്നതിന് സുധാകരന് എതിരായ നീക്കം അതി വേഗത്തിലാക്കി,ഗൂഢാലോചന കുറ്റത്തിന് സി പി എം നേതാക്കളുടെ കണ്ണിലെ കരടായ കെ.സുധാകരനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിപിഎം തീരുമാനം. അത് പൊലീസ് നടപ്പിലാക്കി.
1997 ഒക്ടോബര്‍ 22 ന് പുലർച്ചെ 2.30 ന് തലശേരിയില്‍ നിന്ന് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തു. സി പി എമ്മിൻ്റെ രാഷ്ട്രിയ പകപോക്കലിന് എതിരെ വ്യാപക പ്രതിഷേധമാണ് അന്ന് ഉയർന്നത്.
ഒരേ കേസില്‍ രണ്ട് സംസ്ഥാനങ്ങളില്‍ രണ്ട് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത അപൂർവ സംഭവവും ഇതിനിടയിൽ അരങ്ങേറി. ഈ വൈരുധ്യം ചൂണ്ടിക്കാട്ടി കെ സുധാകരന്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് സി പി എമ്മിനേറ്റ കനത്ത തിരിച്ചടിയായി.കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തളളുകയായിരുന്നു. തുടർന്ന് 2016ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കെ.സുധാകരന്റെ ഹർജിയിൽ 2016-ൽ ഹൈക്കോടതി വിചാരണ സ്റ്റേചെയ്തിരുന്നു.
കുറ്റപത്രത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്‍റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകൾ ഇല്ലെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നുമുളള സുധാകരന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ 29 വർഷമായി സി പി എം നേതാക്കൾ നടത്തിവന്നിരുന്ന നിയമ യുദ്ധമാണ് പര്യവസാനിച്ചത്.