ജെയിംസ് മാത്യു തിരക്കിലാണ്....

jaims1
jaims1

ജെയിംസ് മാത്യു തിരക്കിലാണ്,,, ജെയിംസ് മാത്യുവിനെ അറിയുന്നവർക്ക് ആ തിരക്ക് എന്താണെന്ന് പകൽ പോലെ അറിയാം,,, എന്നാൽ ഈ തിരക്കിട്ട യാത്ര വേറിട്ട വഴിയിലൂടെയാണ്,, തീ പാറുന്ന പ്രസംഗങ്ങളും, യോഗങ്ങളും ജനപ്രതിനിധിയെന്ന നിലയിലുമെല്ലാം 46 വർഷങ്ങൾ  രാവും പകലും നീണ്ട തിരക്കിട്ട ജീവിതത്തിനിപ്പുറം തികച്ചും വേറിട്ട, അധികമാരും ശ്രദ്ധിക്കാത്ത തരത്തിൽ വ്യത്യസ്തമായ പാതയിൽ എത്തുമ്പോൾ  അറിവു നേടാൻ ആരംഭിക്കുന്ന കുരുന്നുകൾക്ക് നൂതന പാഠ്യ സംസ്കാരം വളർത്തി എടുക്കാൻ ഉള്ള ശ്രമത്തിലാണ് ഇന്ന് ജെയിംസ് മാത്യു.

tRootC1469263">

പത്തു വർഷത്തെ ജനപ്രതിനിധിയായുള്ള സേവനത്തിന് ശേഷം CPM കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലേക്കെത്തും എന്ന് അണികൾ പ്രതീക ക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും ജെയിംസ് മാത്യുവിൻ്റെ പിൻ വാങ്ങൽ രാഷ്ട്രീയ കേരളം കേട്ടത്,, ഒടുവിൽ കണ്ണൂർ CPM ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ അഞ്ഞൂറ് മീറ്റർ മാറി ജെയിംസ് മാത്യു മറ്റൊരു സ്ഥാപനം ആരംഭിച്ചു ,ബേബി റൂട്ട്സ് പ്രിസ്കൂൾ,, പുസ്തകങ്ങളില്ലാതെ കുഞ്ഞുങ്ങൾക്ക് അറിവിൻ്റ ലോകം തുറക്കുന്ന ഫിൻലാൻഡ് മോഡൽ പഠനം കേരളത്തിലും യഥാർത്ഥ്യമാക്കുക എന്നതാണ് ജെയിംസ് മാത്യുവിൻ്റെ പുതിയ ലക്ഷ്യം.

jaims

 സ്വന്തം ചെറുമകളെ ആദ്യ വിദ്യാർത്ഥിയാക്കിയതിന് പിന്നാലെ 18 ഓളം കുട്ടികൾ കൂടി ബേബി റൂട്ട്സിൽ എത്തി, വിദ്യാഭ്യാസ സമ്പ്രദായം പരമ്പരാഗത രീതിയിൽ നിന്നും മാറ്റിയാൽ കുട്ടിക്കാലം ഏറെ മനോഹാരിതയാക്കാം എന്നാണ് ഇദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാട്, അതി മനോഹരമായാണ് പ്രിസ്കൂൾ ഒരുക്കിയിരിക്കുന്നത്. തണൽ മരങ്ങളും പൂക്കളും കളിക്കാനുള്ള സ്ഥലങ്ങളും പ്ലേ ഹൗസും, ഊഞ്ഞാലുമൊക്കെയായി പ്രിപ്രൈമറി വിദ്യാർത്ഥികളെ പാട്ടു പാടിയും കളികളിലൂടെയും പഠിപ്പിക്കുന്നതിനായി വിദഗ്ദ പരിശീലകരെയാണ് ഇവടെ ഒരുക്കിയിരിക്കുന്നത്, തൻ്റെ ആശയം പഴയ SFl സഹപ്രവർത്തനായിരുന്ന ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമായി പങ്ക് വെച്ചതോടെ വിദ്യാഭ്യാസ വകുപ്പ് ഫിൻലാൻഡ് മോഡൽ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി പ0നം ആരംഭിച്ചതായും ജെയിംസ് മാത്യു പറഞ്ഞു.

dfgbnm

തൻ്റെ ചിന്തകളും പ്രവർത്തിയും ഇടത് രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് പാർടിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് പൂർണ രാഷ്ട്രീയത്തിൽ നിന്നും മാറി വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ്റെ വേഷത്തിലേക്ക് മാറാൻ കഴിഞ്ഞതെന്നും ജെയിംസ് മാത്യു പറഞ്ഞു.  തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെല്ലാം സംശുദ്ദയോടെ പൂർത്തിയാക്കുക എന്നത് തന്നെയാണ് രാഷ്ട്രീയം.അതിനാൽ CPM കണ്ണൂർ ജില്ലാ കമ്മറ്റിയായുള്ള പ്രാദേശിക പ്രവർത്തനവും ഒപ്പമുണ്ട്.
 യാത്രയും പുസ്തകവായനയുമെല്ലാം പുതിയ അറിവ് സമ്മാനിക്കുന്നതോടൊപ്പം നൂതന ആശയങ്ങളോടെയുള്ള അഗ്രിബിസിനസ്സു കൂടെ യഥാർത്യമാക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം, ഇതിനായി കർണാടകയിലും തമിഴ്നാടും ഭൂമി കണ്ടെത്തുകയും ചെയ്തു, കേരളത്തിൽ കൃഷി സംസ്കാരമായിട്ടില്ല എന്നതാണ് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് എന്നും ജെയിംസ് വ്യക്തമാക്കി.

എസ്. എഫ്. ഐ സംസ്ഥാന നേതാക്കളായിരുന്നപ്പോഴാണ് ജയിംസ് മാത്യു എന്‍.സുകന്യയെ തൻ്റെ ജീവിതസഖിയാക്കുന്നത്. അധ്യാപികയായി ജോലി ചെയ്തിരുന്ന സുകന്യടീച്ചര്‍ ഇപ്പോള്‍ വി. ആര്‍. എസെടുത്ത് രാഷ്ട്രീയരംഗത്ത് സജീവമാണ്. ജനാധിപത്യ മഹിളാഅസോസിയേഷന്‍ ദേശീയ നേതൃത്വത്തിലും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചുവരികയാണ് എന്‍. സുകന്യ. ഭാര്യയും മെഡിക്കല്‍ ബിരുദധാരികളായ രണ്ടുമക്കളും തന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉറച്ച പിന്‍തുണ നല്‍കുന്നുണ്ടെന്ന് ജയിംസ്മാത്യു പറഞ്ഞു.

Tags