ഈ കളിക്കാരനെ എന്തിന് ഒഴിവാക്കി, ഇതാണ് ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം, ആഞ്ഞടിച്ച് ജഡേജ

India vs Australia
India vs Australia

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചു മത്സര ടി20 പരമ്പര 4-1 എന്ന നിലയില്‍ നേടി ലോകകപ്പ് തോല്‍വിഭാരം കുറച്ചതിന്റെ ആശ്വാസത്തലാണ് ടീം ഇന്ത്യ. ലോകകപ്പിന് ശേഷം ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് വിശ്രമമെടുത്തപ്പോള്‍ വിവിഎസ് ലക്ഷ്മണ്‍ പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ രണ്ടാം നിര ടീമുമായെത്തി ഓസീസ് ടീമിനെതിരെ മികച്ച വിജയം നേടിയെടുത്തു.

tRootC1469263">

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരുടെ സേവനമില്ലാതെയായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മൂന്ന് ടി20യില്‍ വിശ്രമം അനുവദിച്ച സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍, ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് കളികളില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി.

നാലാമത്തെയും അഞ്ചാമത്തെയും കളികളില്‍ മൂന്നാം നമ്പര്‍ ബാറ്ററായി ശ്രേയസ് അയ്യര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇഷാന്‍ കിഷാന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായി. ലക്ഷ്മണിന്റെ നിരീക്ഷണത്തിന് കീഴിലുള്ള ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ കിഷനെ പുറത്തിരുത്തിയതിനെ ചോദ്യംചെയ്തു.

മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കിഷന്‍ ശരിക്കും തളര്‍ന്നിരുന്നോയെന്നാണ് ജഡേജയുടെ ചോദ്യം. ലോകകപ്പിന് തൊട്ടുപിന്നാലെ ഒരു പരമ്പര ഉണ്ടായിരുന്നു. ഇഷാന്‍ കിഷന്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച് വീട്ടിലേക്ക് പോയി. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞ് അവന്‍ ശരിക്കും ക്ഷീണിതനായിരുന്നോ? ഡബിള്‍ സെഞ്ച്വറി നേടിയ ഒരു താരത്തിന് ലോകകപ്പ് ടീമില്‍ പോലും ഇടംലഭിച്ചില്ല. എത്ര ഇന്ത്യന്‍ കളിക്കാര്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവന്‍ എത്ര കളികള്‍ കളിച്ചു? ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പ്രശ്‌നം ഇന്നുള്ളതല്ല, മുന്‍കാലത്തും ഇതുതന്നെയായിരുന്നു അവസ്ഥയെന്ന് ജഡേജ ചൂണ്ടിക്കാട്ടി.

കിഷന്‍ ഓസ്ട്രേലിയയ്ക്കെതിരെ വിശാഖപട്ടണത്ത് 39 പന്തില്‍ 58 റണ്‍സ് നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യില്‍ 32 പന്തില്‍ 52 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കെതിരെ 3 ഇന്നിംഗ്സുകളില്‍ നിന്ന് 110 റണ്‍സാണ് ആകെ സമ്പാദ്യം. ഈ രീതിയില്‍ കളിക്കാരെ പുറത്താക്കുന്നത് തുടര്‍ന്നാല്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയില്ലെന്ന് ജഡേജ വ്യക്തമാക്കുന്നു.

 

Tags