ഈ യുദ്ധം കുട്ടിക്കളിയല്ല, ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ ലോക സാമ്പത്തിക രംഗം തകരുമെന്ന് ഖത്തര്‍, പെട്രോളിന് ഇന്ത്യയില്‍ 150 രൂപ കടന്നേക്കും, തൊഴിലില്ലായ്മ രൂക്ഷമാകും

Qatar Iran war

യുദ്ധം കുറച്ച് ആഴ്ചകള്‍ കൂടി നീണ്ടാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എനര്‍ജി കയറ്റുമതി പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും ഇത് ലോക സമ്പദ്വ്യവസ്ഥകളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി:  മിഡില്‍ ഈസ്റ്റിലെ ഇറാന്‍ അമേരിക്ക ഇസ്രായേല്‍ സംഘര്‍ഷം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി, ഖത്തറിന്റെ ഊര്‍ജവകുപ്പ് മന്ത്രി സാദ് ബിന്‍ ഷെറിദ അല്‍ കഅബി. യുദ്ധം കുറച്ച് ആഴ്ചകള്‍ കൂടി നീണ്ടാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എനര്‍ജി കയറ്റുമതി പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും ഇത് ലോക സമ്പദ്വ്യവസ്ഥകളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

ലോകമെമ്പാടുമുള്ള ജിഡിപി വളര്‍ച്ചയെ യുദ്ധം ബാധിക്കും. എനര്‍ജി വിലകള്‍ കുത്തനെ ഉയരും, ഉല്‍പ്പന്നങ്ങളുടെ ക്ഷാമം ഉണ്ടാകും, ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടാല്‍, രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ക്രൂഡ് ഓയില്‍ വില 150 ഡോളര്‍ വരെ ഉയരും. പ്രകൃതിവാതക വില 40 ഡോളര്‍ (ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്) വരെ ഉയരാമെന്നും ഖത്തര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നനാണ് ഖത്തര്‍. ലോകത്തിന്റെ ഏകദേശം 20% പ്രകൃതി വാതകവും  ഇവിടെ നിന്നാണ് വരുന്നത്. ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ കാരണം ഖത്തറിലെ പ്രധാന എല്‍എന്‍ജി പ്ലാന്റ് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

യുദ്ധം ഉടന്‍ അവസാനിച്ചാലും, ഖത്തറിന് സാധാരണ ഡെലിവറി പുനരാരംഭിക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതി പൂര്‍ണമായും വൈകുമെന്നും അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയാണ്. ഇവിടെ നിന്നാണ് ലോകത്തിന്റെ ഏകദേശം അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്നത്. ഇറാന്‍ ഭീഷണികള്‍ കാരണം കപ്പല്‍ ഗതാഗതം വന്‍തോതില്‍ കുറഞ്ഞു.

ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണ്. എണ്ണ, വാതക വിലകള്‍ ഉയരുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും വ്യവസായങ്ങള്‍, ഗതാഗതം, ദൈനംദിന ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ പെട്രോള്‍ വില 150 രൂപയില്‍ കൂടിയാലും അതിശയിക്കാനില്ല. ലോകമെമ്പാടും എനര്‍ജി ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുമെന്നാണ് ഖത്തറിന്റെ മുന്നറിയിപ്പ്.

യുദ്ധം നീണ്ടാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാണ്. ഗള്‍ഫ് രാജ്യങ്ങള്‍, പ്രത്യേകിച്ച് ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവ ഇപ്പോള്‍ തന്നെ എനര്‍ജി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നേരിടുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ലോകം എനര്‍ജി പ്രതിസന്ധിയിലേക്ക് വീഴുകയും അത് സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും.

Tags