സാഹിത്യ രംഗത്ത് മുലപിടിക്കുന്ന കഴപ്പന്മാന്‍, പ്രമുഖനെതിരെ വെളിപ്പെടുത്തലുമായി ഇന്ദു മേനോന്‍


കൊച്ചി: കേരളത്തിലെ സാഹിത്യ രംഗത്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന കഴപ്പന്മാരായ കവികളെക്കൊണ്ട് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലാണെന്ന് പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്‍. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ പ്രശസ്തനായ ഒരു കവി യുവതിയെ കടന്നുപിടിച്ച് ഉമ്മവെച്ചെന്ന് ഇന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.
tRootC1469263">നക്‌സലിസവും നാടകവും ജ്യോതിഷവും ബാലസാഹിത്യവും പ്രമുഖരാഷ്ട്രീയക്കാരുമായുള്ള ആത്മബന്ധവും സമം ചേര്‍ത്ത് ഈ പരനാറിക്കൂട്ടങ്ങള്‍ നിലാനടത്തം നടത്തുകയും പോണപോക്കില്‍ മുലപിടുത്തം തരമാക്കുകയും ചെയ്യുന്നവരാണെന്ന് ഇന്ദു മേനോന്‍ പറയുന്നു.
വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ഒരു സാഹിത്യപരിപാടിയില്‍ ഒരു പെണ്‍കുട്ടിയെ ക്ഷണിക്കുകയും പിന്നീട് പരിപാടിയില്‍ പങ്കെടുപ്പിക്കാതെ കയറിപ്പിടിക്കുകയും ചെയ്തു. ഈ പെണ്‍കുട്ടിയെ പിന്നീട് വിളിച്ച് താന്‍ ബലാത്സംഗം ചെയ്യാതെ വിട്ടില്ലേ എന്ന് മേനി നടിക്കുകയാണ് ഇയാള്‍ ചെയ്തതെന്നും ഇന്ദു പറയുന്നുണ്ട്.

ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കഴപ്പിന്റെ കവികള്‍
സാഹിത്യത്തിനകത്ത് കവികളെന്ന നല്ല ഒന്നാന്തരം കഴപ്പന്മാരെക്കൊണ്ട് സ്ത്രീകള്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കും ജീവിക്കാന്‍ വയ്യാത്ത അവസ്ഥ സംജാതമായിരിയ്ക്കയാണ്. നക്‌സലിസവും നാടകവും ജ്യോതിഷവും ബാലസാഹിത്യവും പ്രമുഖരാഷ്ട്രീയക്കാരുമായുള്ള ആത്മബന്ധവും സമ ചേര്‍ത്ത് ഈ പരനാറിക്കൂട്ടങ്ങള്‍ നിലാനടത്തം നടത്തുകയും പോണപോക്കില്‍ മുലാപിടുത്തം തരമാക്കുകയും ചെയ്യുന്നു.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഉള്ള ചര്‍ച്ചയ്ക്ക് വരണം എന്ന് ആവശ്യപ്പെട്ട് സ്വന്തം പൈസയ്ക്ക് മുറിയെടുത്ത് പെണ്‍കുട്ടികളെ കൊണ്ടു വന്നു പീഡിപ്പിക്കുന്ന മഹാവേന്ദ്രന്മാരുടെ കാലമാണിത്.
ഉറങ്ങിക്കിടക്കുന്നവരെ ഉമ്മവെയ്ക്കുക, പെണ്‍കുട്ടികളെ കയറിപ്പിടിയ്ക്കുക,
ബലാത്കാരം ചെയ്യുക,
ഉമ്മോണിംഗ് ഉംനൈറ്റിനു ശേഷം ചുക്കാണി പടം ഒരു അവാര്‍ഡായി അയച്ചുകൊടുക്കുക,
നിന്നെ ഞാന്‍ റേപ്പ് ചെയ്യാതെ വിട്ടില്ലെ എന്നു വീരസ്യം പറയുക തുടങ്ങി കവികളുടെ ലിംഗവിശപ്പു കാരണം മലയാള സാഹിത്യ ലോകത്ത് നിന്നും സ്ത്രീകള്‍ക്ക് ഓടിപ്പോകേണ്ടി വരുന്ന ഒരവസ്ഥ സംജാതമാണ്. (ഇതെല്ലാം സ്വീകാര്യമായവര്‍ക്ക് അങ്ങനെയാവാം. ഒട്ടും ജഡ്ജ്‌മെന്റെല്‍ അല്ല. കണ്‍സെന്റുള്ളവരുടെ കാര്യവുമല്ല) കുഞ്ഞു പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും ഈ പീഡകര്‍ വെറുതെ വിട്ടിട്ടില്ല എന്നതാണ് ദുഃഖകരം.
സ്ത്രീപക്ഷത്തെയും സാഹിത്യത്തിലെയും ചില പ്രമുഖസ്ത്രീകളും ഇത്തരം പീഡകര്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടി പൊറുത്തും അയഞ്ഞുകൊടുത്തും മാമാ പണി ചെയ്തും അവറ്റകളുടെ കോണകം കഴുകിയും ജീവിക്കുന്നതും നമ്മള്‍ കണ്ടു.
ഇപ്പോള്‍ ഇതിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനായി പുതിയ ഒരു ഐറ്റം ഇറങ്ങിയിട്ടുണ്ട്. ''ബലാത്സംഗത്തില്‍ നിന്നും നിന്നെ ഞാന്‍ വെറുതെ വിട്ടു'' എന്ന് അനുമതിയില്ലാതെ ഒരു പെണ്‍കുട്ടിയെ കയറിപ്പിടിച്ച ശേഷം പറയുന്ന കവിയുടെ ധാര്‍ഷ്ട്യം ആണത് .
പല പല വോയിസ് മെസ്സേജുകള്‍ ആയി നമ്മളില്‍ മേല്‍ കടല്‍ക്കവിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ ഉഷാറായി പാറി നടക്കുകയാണ്.
സംഭവം ഇങ്ങനെയാണ്.
ഏറ്റവും ക്രെഡിബിലിറ്റിയുള്ള, ശരിയുടെ പക്ഷത്ത് നില്‍ക്കുന്ന ഒരു സംഘടന ആദ്യമായി യുവജനങ്ങള്‍ക്ക് വേണ്ടി ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സാഹിത്യത്തിന്റെ എല്ലാ തലങ്ങളിലും ഉള്ള വ്യക്തികളെ ഒന്നിച്ചു ചേര്‍ത്തു വലിയ വിജയമായി തീര്‍ന്ന ഫെസ്റ്റിവലിന്റെ അമരക്കാരില്‍ ഒരാളാണ് ഈ കവി. (കടപ്പൊറം ഭാഷയുടെ ചൊറുക്ക് അയച്ചു നല്‍കുന്നവര്‍ ഫെസ്റ്റിവല്‍ കൂട്ടയ്മയുടെ പ്രെസ്സ് റിലീസ്സ് ഫോട്ടോ കൂടി ബോണസ്സായി അയച്ചു തരുന്നുണ്ട്) കവി ചെറുപ്പക്കാരനാണ്. വിദ്യാഭ്യാസം കുട്ടനെപ്പോലയല്ല വേണ്ടോളമുണ്ട്. അക്കാദമിക മേഖലയില്‍ പി.എച്.ഡിയടക്കമുള്ള് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഒരുത്തനാണ് കടലിന്റെ മണമുള്ള മനോഹരമായ കവിതകള്‍ ഒക്കെ ടിയാന്‍ എഴുതിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ശരിയുടെ പക്ഷത്തും മാത്രം നില്‍ക്കുന്ന ഒരു കവിയായിരുന്നു ചങ്ങാതി. തലസ്ഥാനനഗരിയിലും മറ്റുപലയിടങ്ങളിലും നടക്കുന്ന പല പരിപാടികള്‍ക്കും പെണ്‍കുട്ടികളെ/ സ്ത്രീകളെ അതിഥികളായി ക്ഷണിക്കലാണ് ഇയാളുടെ രീതി. വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ഒരു സാഹിത്യപരിപാടി. താമസിക്കാനുള്ള മുറിയും അതിന്റെ ഡീറ്റെയില്‍സും എല്ലാം പെണ്‍കുട്ടിക്ക് അയച്ചുകൊടുക്കുന്നു. സാഹിത്യ സംഘടനയുടെ പേരിന്റെ ക്രെഡിബിലിറ്റി/ സര്‍ക്കാര്‍ സംഘടനയുടെ പേരിന്റെ വിശ്വസ്തത ഉള്ളതുകൊണ്ട് പെണ്‍കുട്ടി തലേന്ന് തന്നെ വെന്യൂവില്‍ എത്തുന്നു. ഏതാണ്ട് 11.30 മണിയോടെ കവി അവിടെ എത്തിച്ചേരുന്നു. കുട്ടിയ്ക്ക് വേദിയില്ല എന്ന സത്യം അറിയിക്കുന്നു. ശേഷം ആശ്വസിപ്പിക്കാനായി കയറി കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു. ശാരീരികാക്രമണവും ചതിയുടെ വഴിയും മനസ്സിലാക്കിയ പെണ്‍കുട്ടി അവിടെ നിന്നും പ്രാണനും പിടിച്ച് ഓടി രക്ഷപ്പെടുന്നു. കടല്വെരുകിന്റെ കാമം അലപ്പം കടന്നു പോയതിനാല്‍ പെണ്‍കുട്ടിയുടെ കാതമര്‍ന്ന് കമ്മല്‍ കുത്തി മുറിവേറ്റിട്ടുമുണ്ട്.
അതിനുശേഷമുള്ള ഫോണ്‍ സംഭാഷണമാണ് ബഹുകേമം. ഡാഷേട്ടാ നിങ്ങളെന്തിനാണ് ഇല്ലാത്ത പരിപാടിയുടെ പേരു പറഞ്ഞ് എന്നെ വിളിച്ചതെന്ന് അവള്‍ ചോദിക്കുമ്പോള്‍ നിനക്ക് എത്ര പൈസ വേണം? നീ ക്യാമ്പസ്സിലേയ്ക്ക് വാടീ. നിന്നെ ഉമ്മ വെച്ചിട്ടുണ്ട് വേറെ ഒന്നും ചെയ്തില്ലല്ലോ? വേറെയെന്തെങ്കിലും ചെയ്‌തോ ഞാനെത്ര സോറി പറഞ്ഞു? ഞാന്‍ ഇറങ്ങിപ്പോകാന്‍ സമ്മതിച്ചില്ലെങ്കില്‍ നീയെന്തും ചെയ്യും? നിന്റെ ചേട്ടനോട് ഇതു പറഞ്ഞാല്‍ അയാള്‍ വിശ്വസിയ്ക്കുമോ? ഞാനിത് പറഞ്ഞാല്‍ നിന്റെ കല്യാണത്തെ ബാധിയ്ക്കും. എന്റെ കയ്യില്‍ വീഴ്ചപറ്റിയതിനാല്‍ ഞാന്‍ നിന്നോട് താണൂ പറയേണ്ട കാര്യമുണ്ടോ? മുറിയെടുത്തിട്ടും 7820 രൂപ ചെലവായിട്ടും ഒന്നും നടക്കാത്ത കലിപ്പാണ് തനിയ്‌ക്കെന്ന് അയാള്‍ തുറന്നു പറയുന്നുണ്ട്.. ലക്ഷക്കണക്കിനു രൂപ അക്കൗണ്ടിലും മാറ്റാന്‍ ബാത്ത് വിദേശതുകയും തനിയ്ക്കുണ്ട്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍ എന്നെക്കാളുമധികം നിനക്ക് കുഴപ്പം വരുന്നത് നിനക്കാണ്. വെറിയും അമര്‍ത്തിയ തെറിയും ധാര്‍ഷ്ട്യവും കോപവും കൊണ്ട് അലറുന്ന അവസ്ഥയിലാണ് കവി. ഞാനെന്തെങ്കിലും ഫോഴ്സ്സ്ഫുള്ളി ചെയ്തിരുന്നെങ്കില്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ലെടീ എന്നാണ് അന്ത്യവാചകം.
തീര്‍ത്തും ദാരിദ്രാവസ്ഥയിലുള്ളവളും, സാഹിത്യസ്‌നേഹിയുമാണ് പെണ്‍കുട്ടിഎന്നു സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അടുത്ത വോയ്സ്സുകള്‍ അതിലേറെ ഗംഭീരമാണ്. അത് പിന്നീട് പറയാം. പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ അവളുടെ ജീവിതം ഭര്‍ത്താവിനോട് പറഞ്ഞു കൊടുത്റ്റു കൊഞ്ഞാട്ടയാക്കുമെന്ന ഉഗ്രഭീഷണി നിലവിലുണ്ട്. ഇതൊന്നും പോരാഞ്ഞ് ഈ കഴപ്പിന്റെ കവിയെക്കുറിച്ച് കവിത എഴുതിയിരിയ്ക്കയാണ് മറ്റൊരു കവി. അദ്ദേഹത്തിനു തലയ്ക്കു വെളിവുണ്ടെന്ന് ഞാന്‍ കരുതിയിരുന്നു. ഇത്രവിഷയദാരിദ്ര്യമാണ് കവിതയിലുള്ളതെന്ന് ആരറിവൂ
കലയിലും സാഹിത്യത്തിലും സ്‌പോര്‍ട്‌സിലും എല്ലാം ലൈംഗിക മൂലധനം അഥവാ സെക്ഷ്വല്‍ ക്യാപിറ്റല്‍ ലിബറേറ്റ് ചെയ്തുകൊണ്ട് നിലനില്‍ക്കുന്ന ഒരു രീതി പത്രിയാര്‍ക്കല്‍ സമൂഹത്തില്‍ സര്‍വ്വസാധാരണമായി കഴിഞ്ഞു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംഗതി സാഹിത്യത്തിലും ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് കണ്ടുവന്നിരുന്നത്. കടല്‍ക്കിഴവന്മാരായ കവികളുടെ ലൈംഗികചോദനങ്ങള്‍ പീഡനശ്രമങ്ങളായും മുലയ്ക്ക് പിടുത്തങ്ങള്‍ ആയും കഴുത്തു പിടിച്ചു തിരിയ്ക്കുന്നതായും ആരംഭിച്ച് സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന വിശാലപദ്ധതിയായി മാറിയിരിയ്ക്കുന്നു. കണ്‍സെന്റ് ഇല്ലാതെ സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പുസ്തകം പ്രസിദ്ധീകരിക്കാം, കവിത അച്ചടിക്കാം, മ്യൂസിയത്തിന്റെ ഡയറക്ടര്‍ ആക്കാം, വിദേശ ഫെസ്റ്റിവലുകളില്‍ ഉള്‍പ്പെടുത്താം, ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ അതിഥികളായി അവസരം നല്‍കാം, അവാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കാം തുടങ്ങി പലവിധ ഓഫറുകള്‍ മുമ്പോട്ട് വെച്ചുള്ള പ്രലോഭനങ്ങളിലൂടെയാണ്. കാമക്കഴുതകളാകട്ടെ യാതൊരു ധാര്‍മികതയുമില്ലാതെ നുണപറഞ്ഞ് സ്ത്രീകളെ മുറികളില്‍ എത്തിക്കുന്നു. ഇവറ്റകളുടെ ലിംഗവിശപ്പോളം ജീര്‍ണ്ണകരമായി മറ്റൊന്നില്ല. നവകാലസിവിക്കുമാരുടെ ദളിത് പക്ഷവും ഇടതുപക്ഷ ചായ്വുമൊക്കെ ശരീരത്തിന്റെ വിശപ്പൊടുക്കാനുള്ള കേവല വഴികള്‍ മാത്രമാണ്.
നിന്നെ ഞാന്‍ റേപ്പ് ചെയ്യാത്തത് ഔദാര്യമെന്ന് വിളിച്ച് അഹന്തയോടെ പറയുന്ന ഇവനെയൊക്കെ വാഴ്ത്തുന്നവരെയും വളര്‍ത്തുന്നവന്മാരെയും വേണം ചാട്ടയ്ക്കടിയ്ക്കാന്‍.
ഈ പെണ്ണുങ്ങള്‍ക്ക് പരാതിയില്ലല്ലോ പിന്നെ നിങ്ങള്‍ക്കെന്താ എന്ന ആനക്കാരോട്: എഴുതാനാഗ്രഹിയ്ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ പെണ്ണിന്റെ ശരീരത്തിനു വിലപേശുന്ന മാമമാരോട്,കടല്‍ക്കാമക്കഴുതകളോട് സമരസമില്ല. രണ്ട് ഇങ്ങനെയൊക്കെ ചെയ്താലെ അവസരം കിട്ടുവെന്ന രീതി ഇവിടെയുണ്ടെന്ന് പുതിയ തലമുറ വിശ്വസിയ്ക്കുന്ന എനിയ്ക്ക് ലജ്ജകരവും അപമാനകരവുമാണ്. മുന്നില്‍ നടന്നു പോയ പെണ്‍ എഴുത്തുകാരി എന്ന നിലയില്‍ എഴുതിയും എഴുതിയും എഴുതിയിയും ചെയ്ത പ്രയത്‌നത്തിനും കഠിനാധ്വാനത്തിനും യാതൊരു വ്‌ലയുമില്ലാതെ വരും.
സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ (സ്ത്രീകളെ ഉപദ്രവിക്കരുത്) സാഹിത്യത്തെ അതിന്റെ ഉപകരണമാക്കരുത്. ഞങ്ങള്‍ക്ക് പണിയുണ്ടാക്കരുത്. കുറേ സ്ത്രീകള്‍ കേറി ചിലപ്പോള്‍ ഇടപെട്ടെന്നു വരും
എഡിറ്റര്‍മാരും, ഫെസ്റ്റിവല്‍ ഡയറക്ടെര്‍മാരും പാര്‍ട്ടിക്കരുമൊക്കെ ഇത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്.
ഇതിനെ യുവധാരയുടെ ഫെസ്റ്റിവലുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഈ സംഭവം നടക്കുന്നത് വൈലൊപ്പള്ളിയില്‍ വെച്ചാണ്. ഇത് രാഷ്ട്രീയ വിഷയമായി പരസ്പരം തല്ലാനും തല്ലിക്കാനുമുള്ള ഒരു പോസ്റ്റല്ല.