വെറും പന്ത്രണ്ടാം വയസില്‍ അമേരിക്കയില്‍ നിന്നും ബിരുദം, ചരിത്രം സൃഷ്ടിച്ച് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി

Suborno Bari
Suborno Bari

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് അടുത്തയാഴ്ച ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയായി ചരിത്രം എഴുതാന്‍ ഒരുങ്ങുകയാണ് 12 കാരനായ ഇന്ത്യന്‍ വംശജന്‍ സുബോര്‍ണോ ഐസക് ബാരി. അത് മാത്രമല്ല, ഗണിതവും ഭൗതികശാസ്ത്രവും പഠിക്കാന്‍ ബാരി ഈ ആഴ്ചയില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും ചേരും. തന്റെ നേട്ടങ്ങളെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതിയ കുട്ടി കുറിപ്പില്‍ മാതാപിതാക്കളോട് നന്ദി രേഖപ്പെടുത്തി.

tRootC1469263">

12 വയസ്സുള്ളപ്പോള്‍, ഞാന്‍ മാല്‍വര്‍ണ്‍ ഹൈസ്‌കൂളില്‍ 12-ാം ക്ലാസ്സിലാണ്. അടുത്ത മാസം എന്റെ ബിരുദദാനമാണ്. ഇന്ന്, ഞങ്ങള്‍ മാല്‍വര്‍ണ്‍ ഹൈസ്‌കൂളില്‍ ഒരു ബിരുദ റിഹേഴ്‌സല്‍ നടത്തി. 12 വയസ്സില്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ അമേരിക്കക്കാരന്‍ (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന്) ഞാനായിരിക്കുമെന്നും ബാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ബിഎസ് പഠിക്കാനുള്ള പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ ഇതിനകം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേരാന്‍ തീരുമാനിച്ചു. എന്റെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും കഠിനാധ്വാനമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

ബാരി തന്റെ പിതാവ് റഷീദുല്‍ ബാരിയോട് നന്ദിയും പറഞ്ഞു. എന്റെ അച്ഛന്‍ എനിക്കായി ഒരു ക്യാബ് ഡ്രൈവറെപ്പോലെ ജോലി ചെയ്തു. എല്ലാ ദിവസവും, എന്നെ മാല്‍വര്‍ണ്‍ ഹൈസ്‌കൂളില്‍ നിന്ന് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലേക്കും (40 മൈല്‍) പിന്നെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലേക്കും തുടര്‍ന്ന് വീട്ടിലേക്കും (20 മൈല്‍) കൊണ്ടുപോയി. ക്യാബ് ഡ്രൈവര്‍ പോലും ദിവസവും 120 മൈല്‍ ഓടിക്കുന്നില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി പിതാവിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags