അമേരിക്ക പാകിസ്ഥാന് ഫണ്ട് നല്‍കിയത് കശ്മീരിലെ ഭീകരവാദത്തിനോ? ആയുധക്കച്ചവടം കൊഴുപ്പിക്കാനുള്ള കൈവിട്ടകളി, മോദി സര്‍ക്കാര്‍ വന്നതിനുശേഷം യുഎസ്സുമായി 1.45 ലക്ഷം കോടി രൂപയുടെ കരാര്‍

India vs US deal
India vs US deal

അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന് സഹായം നല്‍കാറുണ്ടെന്നാണ് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ വെളിപ്പെടുത്തല്‍. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു വേണ്ടിയാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ വര്‍ഷങ്ങളായി ഇന്ത്യ ആരോപിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ്. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന് സഹായം നല്‍കാറുണ്ടെന്നാണ് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ വെളിപ്പെടുത്തല്‍. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു വേണ്ടിയാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

പാകിസ്ഥാന്റെ വെളിപ്പെടുത്തലോടെ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ആയുധക്കച്ചവടത്തിനാണെന്നത് വ്യക്തമാവുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അശാന്തി വിതയ്ക്കുകയും അതിലൂടെ ഇന്ത്യയ്ക്കും പാകിസ്ഥാനും സഹസ്രകോടികളുടെ ആയുധം വില്‍ക്കുകയുമാണ് ഉന്നമാക്കുന്നത്. ലോകമെങ്ങും ഈ രാജ്യങ്ങള്‍ സമാന രീതിയില്‍ ആയുധക്കച്ചവടം നടത്തി തങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാറുണ്ട്.

നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം മാത്രം ഇന്ത്യയും അമേരിക്കയും തമ്മില്‍ 1.45 ലക്ഷം കോടി രൂപയുടെ ആയുധ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചൈനയുടേയും പാകിസ്ഥാന്റേയും ഭീഷണി ചെറുക്കാനെന്ന പേരിലാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്.

പ്രധാന ഇടപാടുകള്‍:

    MQ-9B ഡ്രോണുകള്‍ (2023): 31 MQ-9B സീഗാര്‍ഡിയന്‍ ഡ്രോണുകള്‍ 3.99 ബില്യണ്‍ ഡോളറിന് വാങ്ങി. ഇന്ത്യയില്‍ അസംബ്ലി ചെയ്യാനുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടുന്നു.
    F35 യുദ്ധവിമാനങ്ങള്‍ (2025): F35 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ യു.എസ്. 2025-ല്‍ തീരുമാനിച്ചു, പക്ഷേ വിശദാംശങ്ങള്‍ അന്തിമമല്ല.
    GE F-414 എന്‍ജിന്‍ (2023): തേജസ് മാര്‍ക്ക്-II വിമാനങ്ങള്‍ക്കായി GE F414 എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കരാര്‍.
    അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ (20152020): 22 അപ്പാച്ചി, 15 ചിനൂക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങി, ആകെ 2.5 ബില്യണ്‍ ഡോളര്‍.
    MH-60R സീഹോക്ക് (2020): 24 നാവിക ഹെലികോപ്റ്ററുകള്‍ 2.6 ബില്യണ്‍ ഡോളറിന്.
    P-8I പോസൈഡന്‍ വിമാനങ്ങള്‍: 12 വിമാനങ്ങള്‍ 3.1 ബില്യണ്‍ ഡോളറിന്, 2021-ല്‍ 6 എണ്ണം കൂടി.

അമേരിക്ക ആയുധം നല്‍കുമ്പോള്‍ സാങ്കേതികവിദ്യ കൈമാറ്റം പരിമിതമാണ്. ഇത് ''മേക്ക് ഇന്‍ ഇന്ത്യ'' ലക്ഷ്യത്തെ ബാധിക്കുന്നു. ഉയര്‍ന്ന വില ഈടാക്കുന്നു എന്ന് മാത്രമല്ല യു.എസ്. സോഫ്റ്റ്വെയറിനെ ആശ്രയിക്കുന്നത് സ്വയംപര്യാപ്തതയെ തടസ്സപ്പെടുത്തുന്നു.

2014 മുതല്‍ 2025 വരെ, ഇന്ത്യ-യു.എസ്. ആയുധ ഇടപാടുകളുടെ മൊത്തം ചെലവ് ഏകദേശം 17.3 ബില്യണ്‍ ഡോളര്‍ (1.45 ലക്ഷം കോടി രൂപ) ആണ്. F35, സ്‌ട്രൈക്കര്‍ തുടങ്ങിയവയുടെ ചെലവ് കൂടാതെയാണിത്.

ബ്രിട്ടനുമായും സമാന രീതിയിലുള്ള ആയുധഉടമ്പടി ഇന്ത്യ ഉണ്ടാക്കി.

1. BAE സിസ്റ്റംസ് ഹോക്ക് ട്രെയിനര്‍ വിമാനങ്ങള്‍ (2015)

ഇന്ത്യന്‍ വായുസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി 20 ഹോക്ക് 132 ആഡ്വാന്‍സ്ഡ് ജെറ്റ് ട്രെയിനര്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു.

    ചെലവ്: 3,900 കോടി രൂപ (ഏകദേശം 500 മില്യണ്‍ ഡോളര്‍).

2. M777 അള്‍ട്രാ-ലൈറ്റ് ഹൗവിറ്റ്‌സറുകള്‍ (2016)

അമേരിക്കന്‍ ഫോറിന്‍ മിലിട്ടറി സെയില്‍സ് (FMS) പ്രോഗ്രാമിലൂടെ 145 M777 ഹൗവിറ്റ്‌സറുകള്‍ വാങ്ങി. ഉടമ്പടി അമേരിക്കയുമായാണെങ്കിലും ഇവ നിര്‍മ്മിച്ചത് BAE സിസ്റ്റംസ് (യുകെ) ആണ്.

    ചെലവ്: $737 മില്യണ്‍ ഡോളര്‍ (ലോജിസ്റ്റിക്‌സ്, യുദ്ധസാമഗ്രികള്‍ ഉള്‍പ്പെടെ).

3. ജാഗ്വാര്‍ ഫൈറ്ററുകള്‍ക്കുള്ള ASRAAM മിസൈലുകള്‍ (2020)

MBDA യുകെ (ബ്രിട്ടീഷ് ഉള്‍പ്പെടുന്ന ഒരു യൂറോപ്യന്‍ കണ്‍സോര്‍ഷ്യം) യുമായി ഇന്ത്യന്‍ വായുസേനയുടെ ജാഗ്വാര്‍ ജെറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ASRAAM മിസൈലുകള്‍ക്കായി ഉടമ്പടി ഒപ്പിട്ടു.

    ചെലവ്: ഏകദേശം 390 മില്യണ്‍ ഡോളര്‍


4. റോള്‍സ്-റോയ്‌സ് മെറൈന്‍ എഞ്ചിനുകള്‍

ഇന്ത്യയുടെ പ്രോജക്ട് 17A സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ക്കായി റോള്‍സ്-റോയ്‌സ് (യുകെ) MT30 ഗ്യാസ് ടര്‍ബൈനുകള്‍ വിതരണം ചെയ്യുന്നു.

    ചെലവ്: പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ നൂറുകണക്കിന് മില്യണ്‍ ഡോളര്‍ എന്ന് കണക്കാക്കപ്പെടുന്നു.

   ആകെ 1,9 ബില്യണ്‍ ഡോളറാണ് മോദി ഭരണകാലത്ത് ബ്രിട്ടനില്‍ നിന്നും ആയുധ ഇടപാടിനായി നല്‍കിയത്.

 

Tags