മടക്കിയ നോട്ടാണോ കിട്ടിയത്, മെത്ത് ഉപയോഗിച്ചിരിക്കാം, അടിമകളായി പെണ്‍കുട്ടികളും, മാരക മയക്കുമരുന്ന്

drug use is rampant among children in kerala
drug use is rampant among children in kerala

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ചില വര്‍ഷങ്ങളായി മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണ്. സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇതിനെതിരെ ശക്തമായ പ്രചരണവും നിയമ നടപടികളും തുടരുന്നുണ്ടെങ്കിലും മയക്കുമരുന്നിന്റെ വലക്കണ്ണികള്‍ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ കുട്ടികളില്‍ പോലും മയക്കുമരുന്ന് കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല.

tRootC1469263">

നേരത്തെ കഞ്ചാവ് മാത്രമായിരുന്നു സംസ്ഥാനത്ത് കാര്യമായി പിടികൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ പല പേരുകളിലുള്ള മയക്കുമരുന്നുകള്‍ വ്യാപിക്കുന്നുണ്ട്. മയക്കുമരുന്ന് കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒട്ടേറെപേര്‍ പിടിയിലാകുന്നുമുണ്ട്. എന്നാല്‍, ഇതിന്റെ വേരറുക്കുവാന്‍ പോലീസിനോ എക്‌സൈസിനോ സാധിക്കുന്നില്ല.

മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് വൈറലാവുകയാണ്. ഐസ് മെത്ത് എന്ന പേരില്‍ അറിയപ്പെടുന്ന മാരക മയക്കുമരുന്ന് കുട്ടികള്‍ക്കിടയില്‍ പോലും വലിയ രീതിയില്‍ ഉപയോഗിച്ചുവരുന്നതായി പോസ്റ്റില്‍ പറയുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളം വലിയ ഭവിഷ്യത്തിനേയാകും നേരിടേണ്ടിവരികയെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്,

വളരെ വിഷമത്തോടെയും ഭയത്തോടെയും ആണ് ഇതെഴുതുന്നത്. ഞാനിപ്പോ കെഎസ്ആര്‍ടിസി യില്‍ ആണ്. ഇപ്പൊ ടിക്കറ്റ് എടുത്തു. 205 രൂപ കൊടുത്തു. 100 രൂപ തിരികെ കിട്ടി. ആ പൈസയാണ് ചിത്രത്തില്‍. ഇതിലെന്താ എന്നാവും അല്ലെ. നമ്മുടെ നാടിന്റെ ഗുരുതര സാഹചര്യം ഇതില്‍ കാണാം.

ഈ രൂപ കയ്യില്‍ കിട്ടുമ്പോ ഉള്ള രൂപമാണ് ഇത്. എനിക്കീ രൂപത്തില്‍ പലപ്പോഴും നോട്ടുകള്‍ കിട്ടാറുണ്ട്. ഇരുപതിന്റെ അല്ലെങ്കി നൂറിന്റെ നോട്ട് ആവും അതെല്ലാം. ഒരു സംശയം തോന്നി ഞാനീ നോട്ടില്‍ വിരലോടിച്ചു ആ വിരല്‍ നാവില്‍ തൊട്ടു നോക്കി. നാവ് തുളയുന്ന കൈപ്പ് നാവില്‍ പറ്റി. എന്ന് വച്ചാല്‍ ഐസ് മെത്ത് പൊടിക്കാന്‍ ഈ നോട്ട് ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ ഉപയോഗിച്ച നോട്ടുകള്‍ എനിക്ക് തിരുവനന്തപുരത്ത് നിന്ന് പലപ്പോഴും കിട്ടിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ ബസ്സില്‍ ഇരിക്കുമ്പോഴും എന്നെയിത് തേടി വരുന്നു എങ്കില്‍ അതിന്റെ ഉപയോഗം സര്‍വ സാധാരണമായി എന്നാണ് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്‌കൂളില്‍ ഒരു എട്ടാം ക്ലാസ്സുകാരി മരിച്ചു. ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മെത്തഫിറ്റാമിന്‍ ആയിരുന്നു വില്ലന്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പലയാവര്‍ത്തി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കൂടി കേട്ടു. ആ കുട്ടിയുടെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്നും കേട്ടു. മെത്തഫിറ്റാമിന്‍ നല്‍കി പെണ്‍കുട്ടികളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കഥകള്‍ പലയാവര്‍ത്തി പലയിടത്ത് നിന്നായി കേള്‍ക്കുന്നു. കേട്ട് വിഷമിക്കാമെന്നല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ ആവും? എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളില്‍ ആണ് അവന്റെ ജോലി. ഒരു ദിവസം ക്ലാസ് വരാന്തയിലൂടെ നടക്കുമ്പോ ഒരു ക്ലാസില്‍ ഒറ്റക്ക് ഒരു പെണ്‍കുട്ടി. പ്ലസ് ടൂ കാരി. അത്യാവശ്യം വായിനോട്ടമൊക്കെ ഉള്ള അവന്‍ ആ കുട്ടിയെ ശ്രദ്ധിച്ചപ്പോ ക്ലാസില്‍ ഇരുന്ന് മെത്ത് പൊടിക്കുന്നത് ആണ് അവന്‍ കണ്ടത്. എനിക്കറിയാവുന്ന സര്‍ക്കിളില്‍ ചില കുട്ടികള്‍ രാവിലെ ക്ലാസില്‍ വന്നിട്ട് ബാത്‌റൂമില്‍ പോയി അല്‍പ്പം സ്നോട്ട് ചെയ്തിട്ട് ക്ലാസില്‍ ഇരിക്കും. ആരും അറിയില്ല എന്നത് ഈ മരുന്നിനെ കുട്ടികള്‍ക്കു ഇടയില്‍ വ്യാപകമാക്കുന്നു.

ഇപ്പൊ ഏകദേശം ഈ ആളെക്കൊല്ലി മരുന്ന് വ്യാപകമായി കഴിഞ്ഞു. അതിന്റെ പീക്കില്‍ ആണ് ഇപ്പൊ. അസാധാരണമായ അഡിക്ഷന്‍ ഉള്ള ഈ മരുന്ന് അധികം താമസിയാതെ ലഭ്യത കുറയും. പോലീസും എക്‌സൈസും വ്യാപകമായി ഇതിനെതിരെ പോരാട്ടത്തില്‍ ആണ്. പക്ഷെ പിടിക്കുന്നതില്‍ കൂടുതലാണ് അതിര്‍ത്തി കടക്കുന്നത്. പക്ഷെ ഏതെങ്കിലും ഒരു പോയിന്റില്‍ വച്ച് ഇത് ലഭ്യമല്ലാതെ ആകുന്ന സമയം കേരളം ഒരു സോമ്പി ലാന്‍ഡ് ആയി മാറും. ഇപ്പൊ തന്നെ ഇത് ഉപയോഗിക്കുന്ന കുറെ സുഹൃത്തുക്കളെ എനിക്കറിയാം. അവരുടെ ഉപയോഗത്തിന് മുന്നേ ഉള്ള സ്വഭാവവും ഇപ്പോഴുള്ളതും തമ്മില്‍ ഒരു ബന്ധവുമില്ല. വല്ലാതെ അഗ്രസീവ് ആയ മനുഷ്യരായി അവര്‍ മാറിയിരിക്കുന്നു. തമ്മില്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ പോലും തകരുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു.

ഭാര്യമാരെ കാമുകിമാരെ സംശയിക്കുന്ന ചെറുപ്പക്കാര്‍. വീടുമായി അകലുന്ന കുട്ടികള്‍. പ്രതികരണങ്ങള്‍ എല്ലാം രൂക്ഷമാവുന്ന സമൂഹം. അകാലത്തില്‍ പൊലിയുന്ന ജീവനുകള്‍ സ്‌ട്രോക്ക് വന്ന ചെറുപ്പങ്ങള്‍. എന്റെ ചുറ്റും ഉയര്‍ന്നേക്കാവുന്ന ആര്‍ത്തനാദങ്ങള്‍ ആണിപ്പോ എന്റെ പേടിസ്വപ്നം. പറ്റാവുന്ന ഭാഷയില്‍ ഞാനിതിനെ എതിര്‍ക്കുന്നുണ്ട്. പല സൗഹൃദങ്ങളും ഇതിന്റെ പേരില്‍ ഞാന്‍ ഉപേക്ഷിച്ചു. സമയാസമയം ഇത് കിട്ടാതെ വരുന്ന അവസ്ഥയില്‍ കൊലപാതകം മുതല്‍ ആത്മഹത്യ വരെ സര്‍വസാധാരണമാവും.

നമ്മുടെ വിവരക്കേട് കൊണ്ട് ഇപ്പോഴും എല്ലാവരും കഞ്ചാവിനെയാണ് വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. പക്ഷെ നമ്മളോര്‍ക്കേണ്ടത് കഞ്ചാവ് വലിച്ചിട്ട് മനുഷ്യരെ കൊന്നവരുടെ ചരിത്രമൊന്നും ഇല്ലെന്നാണ്. മദ്യപിച്ചിട്ട് മനുഷ്യന്‍ ചാവുന്നതിന്റെ നൂറില്‍ ഒന്ന് കഞ്ചാവ് വലിച്ച് ചാവുന്നില്ല. കഞ്ചാവൊന്നും വില്ലന്‍ അല്ലെന്ന്. കഞ്ചാവ് ഉപയോഗിക്കുന്നവന് ചിരിച്ചോണ്ടിരിക്കാം എന്നല്ലാതെ വേറൊരു മൈരും ചെയ്യാന്‍ പറ്റില്ല. എന്ന് കരുതി ഞ്ഞാനിനി കഞ്ചാവിനെ പ്രമോട്ട് ചെയ്തു എന്നൊന്നും വായിക്കരുത്. താരതമ്യത്തില്‍ നിങ്ങള്‍ ജാഗ്രത കാണിക്കേണ്ടത് കഞ്ചാവിനെതിരെ അല്ല. കുട്ടികള്‍ ആരും ഇന്ന് അതുപയോഗിക്കുന്നില്ല. കുട്ടികളുടെ ഗേറ്റ് വേ ലഹരി ഇന്ന് കഞ്ചാവൊന്നുമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.

പണ്ടും പറഞ്ഞിട്ടുണ്ട്. മെത്ത് ഇന്ന് ഏഴാം ക്ലാസ് കുട്ടികള്‍ മുതല്‍ ഉപയോഗിക്കുന്നു. അത് പതുക്കെ തലച്ചോറിനെ കാര്‍ന്നു തിന്നും. ചെറിയ പ്രായത്തിലെ അല്‍ഷിമെഴ്സ് മുതല്‍ മരണം വരെ ആണ് മെത്തിന്റെ അവസ്ഥാന്തരം. പതുക്കെ മുഖത്ത് നിന്ന് മാംസം അടര്‍ന്നു പോകും. കാഴ്ച നഷ്ടമാവും. ടോളറന്‍സ് റേറ്റ് വളരെ കുറവാണ് ഐസ് മെത്തിന്. അത് കൊണ്ട് അഡിക്ഷന്‍ വളരെ ഭീകരമാണ്. അപ്പൊ ഉയരുന്ന ചോദ്യം നമ്മുടെ കുട്ടികള്‍ ഈയാം പാറ്റകളെ പോലെ എരിഞ്ഞു തീരുന്നത് നോക്കി നില്‍ക്കണോ? കുട്ടികള്‍ ഉള്ളവരോട് ആണ്. അവര്‍ നമ്മുടെ കുട്ടികള്‍ മാത്രമല്ല. സാമൂഹിക ജീവികള്‍ കൂടിയാണ്. അവരുടെ സൗഹൃദങ്ങള്‍ അവരെ എങ്ങോട്ട് ആണ് നയിക്കുന്നത് എന്ന് നമുക്ക് ഒരൂഹവും ഇല്ലാത്ത കാലമാണ്. കുട്ടികളുടെ ദൈനംദിന ജീവിതത്തില്‍ അവരെന്താണ് ചെയ്യുന്നത് എന്ന് നോക്കേണ്ട കാലമാണ്. അവര്‍ ഉറങ്ങുന്നത് എപ്പോ ഉണരുന്നത് എപ്പോ സൗഹൃദങ്ങള്‍ എല്ലാം നോക്കണം. മദ്യമായാലും കഞ്ചാവ് ആയാലും അതുപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. പക്ഷെ മെത്ത് നിങ്ങളുടെ കുഞ്ഞിന്റെ അവസാന ഓജസ്സും നശിപ്പിച്ചതിന് ശേഷമേ നിങ്ങള്‍ അറിയൂ. നമ്മുടെ കുട്ടികള്‍ പരുന്തും കാലില്‍ ആണ്.

 

Tags