വടകരയിലെ കാഫിർ സ്ക്രീൻ ഷോർട്ട് വിവാദം; പ്രതികൂട്ടിലായത് സി.പി.എം സൈബർ പോരാളികൾ,കെ.കെ ശൈലജയ്ക്കും രാഷ്ട്രീയ തിരിച്ചടി

Kafir screen short controversy in Vadakara; CPM cyber warriors, KK Shailaja also faced political backlash
Kafir screen short controversy in Vadakara; CPM cyber warriors, KK Shailaja also faced political backlash

കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെൻ്റ് മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റ സി.പി.എമ്മിൻ്റെ ജനകീയ മുഖം കെ.കെ ശൈലജ എം.എൽ.എയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ കാഫിറാണെന്നും അതു കൊണ്ടു അവർക്ക് മുസ്ലിങ്ങൾ വോട്ടു ചെയ്യരുതെന്ന സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്ക്രീൻ ഷോട്ടാണ് വിവാദത്തിന് തീകൊളുത്തിയത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന സ്ക്രീൻ ഷോട്ടിന് പിന്നിൽ യു.ഡി.എഫ് സംസ്ഥാനാർത്ഥി ഷാഫി പറമ്പിലും മുസ്ലിം ലീഗ് പ്രവർത്തകരുമാണെന്നായിരുന്നു ആരോപണം.

 കെ.കെ ശൈലജ മാത്രമല്ല കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മോഹനനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉൾപ്പെടെയവർ ഇതിൽ പിടിച്ചു കയറിയപ്പോൾ വിവാദം കത്തി കയറി. ശൈലജ ടീച്ചർ സ്ഥിരികരിച്ചില്ലെങ്കിലും ടീച്ചറുടെ മോർഫ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ അപകീർത്തിപ്പെടുത്തുന്നതിനായി പ്രചരിപ്പിക്കുന്നുവെന്ന ആരോപണമാണ് എം.വി ഗോവിന്ദൻ മാധ്യമങ്ങൾക്കു മുൻപിൽ ഉന്നയിച്ചത്. 

തെരഞ്ഞെടുപ്പിൻ്റെ തൊട്ടടുത്ത ദിവസങ്ങളിൽ വടകരയിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി സി.പി.എം പൊട്ടിക്കാനെടുത്ത കാഫിർ ബോംബ് ഒടുവിൽ വൈകി സ്വന്തം കൈയ്യിൽ നിന്നുംപൊട്ടിത്തെറിച്ചപ്പോൾ തകർന്നു പോയത് പാർട്ടി നേതൃത്വത്തിൻ്റെയും സ്ഥാനാർത്ഥിയുടെയും കൈപ്പത്തികൾ തന്നെയാണ്. മുസ്ലീം ലീഗ് പ്രവർത്തകൻ ഖാസിം നൽകി ഹരജിയിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയന്ത്രിക്കുന്ന പൊലിസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് വിവാദ കാഫിർ പരാമർശത്തിന് പിന്നിൽ സി.പി.എം നിയന്ത്രിത സൈബർ പോരാളി ഗ്രൂപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയത്.

 യൂത്ത് ലീഗ് പ്രവർത്തകരാണ് വടകരയിൽ കാഫിർ സ്ക്രീൻ ഷോർട്ട് പ്രചരിപ്പിച്ചതെന്ന സി.പി.എമ്മിൻ്റെ വാദമുഖങ്ങൾ ഖണ്ഡിക്കുന്നതാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ ഖാസിമിൻ്റ് എന്ന പേരിൽ സിപിഎം പ്രചരിപ്പിച്ച ആ കാഫിർ വ്യാജ സ്ക്രീൻഷോട്ട്ആദ്യം വന്നത് 2024 ഏപ്രിൽ 25 ഉച്ചക്ക് 2.13 നാണ്.റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പിൽ. അത് അവിടെ പോസ്റ്റ് ചെയ്തത് റിബെഷ്എന്ന സി.പി.എം സൈബർ പോരാളിയാണ്.പിന്നീട് 2024 ഏപ്രിൽ 25 തന്നെ ഉച്ചക്ക് 2.34 നു റെഡ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിൽ വീണ്ടും വന്നു.അത് പോസ്റ്റ് ചെയ്തത് അമൽ റാമെന്ന ഡി.വൈഎഫ്ഐ പ്രവർത്തകനാണ്.ഇതിന്  ശേഷം 2024 ഏപ്രിൽ 25 മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നു. അത് പോസ്റ്റ് ചെയ്തത് സി.പി.എം പ്രവർത്തകനായ മനീഷാണെന്നാണ് പൊലിസ് കണ്ടെത്തിയിട്ടുള്ളത്. ഇതിനു ശേഷമാണ്
പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് വരുന്നത്.അതിന്റെ അഡ്മിൻ  സി.പി.എമ്മുകാരനായ അബ്ബാസാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

 പോരാളി ഷാജി കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട്പോസ്റ്റ് ചെയ്യുന്നത് അന്നേ ദിവസം രാത്രി 8.23 നാണെന്നും പൊലിസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൈക്കോടതിയുടെ ഇടപെടലാണ് വിവാദ കാഫിർ പരാമർശങ്ങൾ നടത്തിയത് ആരാണെന്ന കാര്യംപുറത്തു കൊണ്ടു വരാൻ ഇടയാക്കിയത്. സ്വന്തം പൊലിസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടു കാരണം വെട്ടിലായിരിക്കുകയാണ് സി.പി.എമ്മും പാർട്ടിയുടെ ജനകീയ മുഖമായ കെ.കെ. ശൈലജയും.
 

Tags