ഇംഗ്ലീഷ് അശ്ലീല വീഡിയോ കാണിച്ച് രംഗങ്ങൾ അനുകരിച്ചു; കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ 17കാരനെ പീഡിപ്പിച്ചത് അതിക്രൂരമായി

CPM branch secretary Kannur pocso
CPM branch secretary Kannur pocso

പാർട്ടി നേതാക്കളായതിനാലും പ്രാദേശികമായി വൻ സ്വാധീനമുള്ളതിനാലുമാണ് പാർട്ടി കുടുംബത്തിലെ കുട്ടികളായിരുന്നിട്ട് പോലും ഇക്കാര്യം ആരോടും പറയാതെ കുട്ടികൾ മറച്ചു വച്ചത്.

കണ്ണൂർ: തളിപ്പറമ്പിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ ഒറ്റക്കും കൂട്ടായും കൗമാരക്കാരായ ആൺകുട്ടികളെ പീഡിപ്പിച്ചത് അതിക്രൂരമായി. നാലിലേറെ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും രണ്ടുപേർ മാത്രമാണ് പോലീസിൽ രേഖാമൂലം പരാതി നൽകിയത്. പാർട്ടി നേതാക്കളായതിനാലും പ്രാദേശികമായി വൻ സ്വാധീനമുള്ളതിനാലുമാണ് പാർട്ടി കുടുംബത്തിലെ കുട്ടികളായിരുന്നിട്ട് പോലും ഇക്കാര്യം ആരോടും പറയാതെ കുട്ടികൾ മറച്ചു വച്ചത്.

tRootC1469263">

കഴിഞ്ഞ മൂന്ന് വർഷമായി മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി.അനീഷ് എന്നിവർ ഇത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇപ്പോൾ പരാതി നൽകിയതിൽ ഒരാളായ 20 കാരനെ പ്രായപൂർത്തിയാകാതിരുന്ന സമയത്താണ് രമേശൻ പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴും ഇത് തുടർന്നിരുന്നു.

കഴിഞ്ഞ മാസം 27നാണ് 17കാരനെ രമേശനും അനീഷും കൂടി പീഡിപ്പിച്ചത്. ഇംഗ്ലീഷ് അശ്ലീല വീഡിയോ കാണിച്ച് അതിലെ രംഗങ്ങൾ അനുകരിച്ചാണ് അതിക്രൂരമായി ഇവർ കുട്ടിയെ പീഡിപ്പിച്ചത്. ഒരേസമയം രമേശനും അനീഷും ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയ 17കാരൻ അവശനായതോടെയാണ് കാര്യങ്ങൾ ഇവർ പിടിയിലാകുന്നതിലേക്ക് നീങ്ങിയത്. 

അവശനായ വിദ്യാർത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരിൽ ചിലരും രമേശൻ്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. തുടർന്ന് പീഡനത്തിനിരയായവർ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയും പീഡനത്തിനിരയായ വിദ്യാർത്ഥിയെക്കൊണ്ട് രമേശനെ ഫോണിൽ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെടുകയുമായിരുന്നു.  

pocso cpm branch secretary

മരണപ്പെട്ട പുഷ്‌പന്റെ അനുസ്മ‌രണ പരിപാടി കഴിഞ്ഞയുടൻ എത്താമെന്ന് രമേശൻ പറഞ്ഞതിനെത്തുടർന്ന് കുട്ടികൾ കാട്ടിൽ കാത്തുനിൽക്കുകയും ചെയ്തു. രമേശൻ സ്ഥലത്തെത്തിയ ഉടൻ കുട്ടികൾ ഇയാളെ പിടികൂടി കൈകാര്യം ചെയ്യുമ്പോഴാണ് അനീഷ് എത്തിയത്. രമേശൻ്റെ നിലവിളി ദൂരെ നിന്ന് കേട്ടതോടെ അനീഷ് ഓടിരക്ഷപ്പെട്ടു.

തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ സ്ഥലത്തെത്തി രമേശനെ കൈകാര്യം ചെയ്ത് തളിപ്പറമ്പ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ തളിപ്പറമ്പ പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തു. ഒരു കേസിൽ രമേശൻ മാത്രമാണ് പ്രതി. മറ്റൊരു കേസിൽ രമേശനും അനീഷും പ്രതികളാണ്. ഇരകളാക്കപ്പെട്ട രണ്ട് ആൺകുട്ടികളുടെയും രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇവരുടെ വൈദ്യപരിശോധന താലൂക്കാശുപത്രിയിൽ വെച്ച് നടത്തി. തളിപ്പറമ്പ് സി.ഐ: ഷാജി പാരി, എസ്.ഐ: ദിനേശൻ കൊതേരി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ രമേശനെ തളി പ്പറമ്പ് മജിസ്‌ട്രേറ്റ് 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം  ഒളിവിൽ പോയ അനീഷിനെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

നാട്ടുകാരും പോലീസും വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തളിപ്പറമ്പിലെ സഹകരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനീഷ് നേരത്തെ മുംബൈയിൽ ജോലി ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനീഷ് മുംബൈയിലേക്ക് കടന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Tags