കൊയമ്പത്തൂരിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത് 14 കോടി രൂപയുടെ ബോണസ്, വിശ്വസിക്കാനാകാതെ ടെക്കികള്‍

Kovai
Kovai

2030ഓടെ 100 മില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് കോവൈ.കോയെ ഒരു യൂണികോണ്‍ കമ്പനിയാക്കി മാറ്റുകയാണ് ശരവണകുമാറിന്റെ ദീര്‍ഘകാല ലക്ഷ്യം.

ചെന്നൈ: ജീവനക്കാര്‍ക്ക് ഫ്‌ളാറ്റുകളും വാഹനങ്ങളുമെല്ലാം ബോണസ് ആയി നല്‍കുന്ന ഉത്തരേന്ത്യയിലെ ചില കമ്പനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള എഐ സ്റ്റാര്‍ട്ടപ്പായ Kovai.co, അവരുടെ 140 ജീവനക്കാര്‍ക്ക് 14 കോടി രൂപയുടെ ബോണസ് പാരിതോഷികമായി നല്‍കി ബിസിനസ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

tRootC1469263">

ശരവണകുമാര്‍ 2011-ല്‍ സ്ഥാപിതമായ Kovai.co, ബിസിനസ്-ടു-ബിസിനസ് സോഫ്റ്റ്വെയര്‍ സൊല്യൂഷനുകളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്നു. വര്‍ഷങ്ങളായി, ബിബിസി, ബോയിംഗ്, ഷെല്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ക്ലയന്റുകളെ കമ്പനി ആകര്‍ഷിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ ശരവണകുമാര്‍ 25 വര്‍ഷം മുമ്പ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു. ഐടിയില്‍ 10 വര്‍ഷത്തെ കരിയര്‍ ഉണ്ടായിരുന്നിട്ടും, കോവൈ ഡോട്ട് കോ ആരംഭിക്കുന്നതിനായി അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങി. കമ്പനി പൂര്‍ണ്ണമായും ബൂട്ട്സ്ട്രാപ്പ് ചെയ്തിരിക്കുന്നതാണ്. ബാഹ്യ ഫണ്ടിംഗ് ഒന്നുമില്ല, മാത്രമല്ല വര്‍ഷം 15 മില്യണ്‍ വരുമാനം നേടുന്ന കമ്പനിയായി വളര്‍ന്നു.

മൂന്ന് വര്‍ഷം മുമ്പും ശരവണകുമാര്‍ ബോണസ് നല്‍കിയിരുന്നു. ആളുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നത് അവര്‍ സമ്പന്നരാകുമെന്ന് പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മിക്ക സ്റ്റാര്‍ട്ടപ്പുകളിലും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് കടലാസില്‍ മാത്രമുള്ള ഓഹരികളാണ്. താന്‍ നേരിട്ട് ബോണസ് നല്‍കുകയാണെന്നും ശരവണകുമാര്‍ പറഞ്ഞു.

2030ഓടെ 100 മില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് കോവൈ.കോയെ ഒരു യൂണികോണ്‍ കമ്പനിയാക്കി മാറ്റുകയാണ് ശരവണകുമാറിന്റെ ദീര്‍ഘകാല ലക്ഷ്യം. കമ്പനിക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇതിനായി അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നത്.

Tags