സൗമ്യതയുടെ മുഖം മൂടിയണിഞ്ഞ് സാവാദിന്റെ ഒളിവുജീവിതം, ഞെട്ടലോടെ മട്ടന്നൂരിലെ ബേര ഗ്രാമം

sawad
sawad

 കണ്ണൂര്‍: സൗമ്യതയുടെ മുഖം മൂടിയണിഞ്ഞു കാണുന്നവരോടൊല്ലാം പുഞ്ചിരിക്കുന്ന ആശാരിപണിക്കാരനായാണ് സാവാദെന്ന കൈവെട്ടുകേസിലെ പ്രതി മട്ടന്നൂരിലെ ബേരയെന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്നത്. പുറമേക്ക് സൗഹൃദം കാണിച്ചിരുന്നുവെങ്കിലും ബോധപൂര്‍വ്വം ഇയാള്‍ പൊതുഇടങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു.  പ്രദേശത്തെ എസ്. ഡി.പി. ഐ പ്രവര്‍ത്തകരുമായി മാത്രമാണ് ഇയാള്‍ ബന്ധംപുലര്‍ത്തിയിരുന്നത്. 

tRootC1469263">

ബുധനാഴ്ച്ച രാവിലെ ഇയാള്‍ അറസ്റ്റിലായെന്ന വാര്‍ത്തയെ തുടര്‍ന്ന് ഞെട്ടിയിരിക്കുകയാണ് മട്ടന്നൂരിലെ ബേര ഗ്രാമം. തങ്ങളുടെമുന്‍പിലൂടെ പണിയായുധങ്ങളുമായി നടന്നു പോവുന്ന ഭാര്യയും രണ്ടുകുട്ടികളുമൊന്നിച്ചു ശാന്തമായി ജീവിച്ചിരുന്ന സാവാദ് മതനിന്ദയാരോപിച്ചു ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ജോസഫിന്റെ  കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയാണെന്ന് ഞെട്ടലോടെയാണ് പലരും തിരിച്ചറിഞ്ഞത്.

 പതിമൂന്നുമാസം മുന്‍പാണ് തൊഴിലന്വേഷകന്റെ വേഷത്തില്‍ സവാദ് ഭാര്യയും നാലുവയസുളള കുട്ടിക്കുമൊപ്പം ഇവിടെയെത്തിയത്. ഭാര്യ ഗര്‍ഭിണിയായിരുന്നു. എസ്.ഡി.പി.  ഐ പ്രവര്‍ത്തകനായ റിയാസിന്റെ കീഴില്‍ ജോലി ചെയ്യുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ക്ക് ഇയാളെ കുറിച്ചു ഒരു സംശയവും തോന്നിയിട്ടില്ല.  

മറ്റൊരു എസ്. ഡി. പി. ഐ പ്രവര്‍ത്തകനായ ജുനൈദ് ഇടപെട്ടാണ് ആരും ശ്രദ്ധിക്കാത്ത മലഞ്ചേരുവില്‍ ഇയാള്‍ക്ക് വാടകവീട് ഒരുക്കി നല്‍കിയത്. പലപ്പോഴും നടന്നു പോവുകയായിരുന്ന ഇയാള്‍ക്ക് നാട്ടുകാരില്‍ ചിലര്‍ ഇരുചക്രവാഹനങ്ങളില്‍ ലിഫ്റ്റ് നല്‍കാറുണ്ട്.  എന്നാല്‍ ആരുമായും പ്രത്യേകഅടുപ്പം ഇയാള്‍ പുലര്‍ത്തിയിരുന്നില്ല. നാട്ടുകാരുമായും അയല്‍ക്കാരുമായും കാര്യമായ സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ സാവാദും കുടുംബവും ശ്രദ്ധിച്ചിരുന്നു.

sawad home

Tags