വാട്‌സ്ആപ്പ് മെസേജ് വിശ്വസിച്ച വ്യാപാരിക്ക് നഷ്ടമായത് 6.6 കോടി രൂപ, ഈ നമ്പറുകള്‍ നോക്കിവെച്ചോ, മെസേജ് നിങ്ങള്‍ക്കും കിട്ടിയേക്കാം

WhatsApp fraud
WhatsApp fraud

ഓണ്‍ലൈന്‍ സ്റ്റോക്ക് ട്രേഡിംഗിലൂടെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വാട്സ്ആപ്പില്‍ ആശയവിനിമയം നടത്തിയ തട്ടിപ്പുകാരാണ് വ്യവസായിയില്‍ നിന്നും ഇത്രയും തുക തട്ടിയെടുത്തത്.

ന്യൂഡല്‍ഹി: രാജ്യമെങ്ങും സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും കോടിക്കണക്കിന് രൂപ സാധാരണക്കാരുടെ കൈയ്യില്‍ നിന്നും തട്ടിയെടുക്കുകയാണ്. തട്ടിപ്പിന് പല രൂപങ്ങളാണെന്നതിനാല്‍ തിരിച്ചറിയുക എളുപ്പമല്ല. ജനങ്ങളുടെ അറിവില്ലായ്മയും അത്യാഗ്രഹവും മുതലെടുത്ത് ശതകോടികളാണ് ഓരോ വര്‍ഷവും തട്ടിപ്പുകാര്‍ കീശയിലാക്കുന്നതെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ബെംഗളുരുവിലെ ഒരു ബിസിനസുകാരന് കഴിഞ്ഞദിവസം 6.6 കോടി രൂപ നഷ്ടമായ വാര്‍ത്തയാണ് തട്ടിപ്പുകളില്‍ ഒടുവിലത്തേത്.

tRootC1469263">

ഓണ്‍ലൈന്‍ സ്റ്റോക്ക് ട്രേഡിംഗിലൂടെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വാട്സ്ആപ്പില്‍ ആശയവിനിമയം നടത്തിയ തട്ടിപ്പുകാരാണ് വ്യവസായിയില്‍ നിന്നും ഇത്രയും തുക തട്ടിയെടുത്തത്. സെന്‍ട്രല്‍ ക്രൈം പോലീസിന് ശാന്തി നഗര്‍ നിവാസിയായ മോഹിത് ഗോയല്‍ നല്‍കിയ പരാതി പ്രകാരം സെപ്തംബര്‍ 8 നും ഒക്ടോബര്‍ 23 നും ഇടയിലാണ് പണം നഷ്ടപ്പെട്ടതെന്ന് പറയുന്നു.

ബെംഗളുരുവില്‍ നിന്നും ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപ തട്ടിപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ തുക ഗോയലിന്റേതാണെന്ന് പോലീസ് പറഞ്ഞു. സെപ്തംബര്‍ 8-ന് 8146030409 എന്ന നമ്പറില്‍ നിന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് ഗോയലിന് സന്ദേശം ലഭിച്ചു.

'ECAUSE-WAY' എന്ന് പേരിട്ടിരിക്കുന്ന ഒരു ആപ്പ് വഴി സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് തങ്ങള്‍ ഉണ്ടാക്കുന്ന ലാഭത്തെക്കുറിച്ച് തട്ടിപ്പുകാര്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഗ്രൂപ്പിലേക്ക് അദ്ദേഹത്തെ ചേര്‍ത്തു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ഗോയല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു, തട്ടിപ്പുകാര്‍ യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത നമ്പറുകള്‍ ഉപയോഗിച്ചും അംഗങ്ങളായി വേഷംമാറിയും തങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് വന്‍ ലാഭമുണ്ടാക്കുന്നതിനെക്കുറിച്ച് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത തുകയുടെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിടുകയും ചെയ്തുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എങ്ങനെ കച്ചവടം ചെയ്യാമെന്നും ലാഭമുണ്ടാക്കാമെന്നും പഠിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള ലിങ്കുകളും തട്ടിപ്പുകാര്‍ പങ്കിട്ടു. ഇതോടെ അദ്ദേഹം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുകയും നിക്ഷേപം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഗോയല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആയിരക്കണക്കിന് തുക നിക്ഷേപിക്കാന്‍ തുടങ്ങി. തട്ടിപ്പുകാര്‍ റിട്ടേണ്‍ നല്‍കുകയും പണം ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. സെപ്തംബര്‍ 9 ന് അവര്‍ മറ്റൊരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. തട്ടിപ്പുകാര്‍ വിവിധ നമ്പറുകളില്‍ നിന്ന് 9147789788, 9947402283, 9238036753, 9887378043, 9931647239, 8972086636 എന്നീ നമ്പറുകളില്‍ നിന്ന് സന്ദേശം അയച്ചു.

തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 14 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ഒന്നിലധികം തവണ പണം ട്രാന്‍സ്ഫര്‍ ചെയ്ത് ഏകദേശം 6.6 കോടി രൂപ അദ്ദേഹം നിക്ഷേപിച്ചു. നിക്ഷേപത്തിനെതിരായ ലാഭം വ്യാജമായി കാണിക്കുകയായിരുന്നു. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. കമ്പനി നയമനുസരിച്ച് നികുതി, പ്രോസസ്സിംഗ് ഫീ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഏതാനും ലക്ഷങ്ങള്‍ കൂടി നല്‍കേണ്ടതുണ്ടെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. അപ്പോഴാണ് ഗോയലിന് തട്ടിപ്പ് ഉണ്ടെന്ന് സംശയം തോന്നിയത്. തുടര്‍ന്ന് സൈബര്‍ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ട് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Tags