ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയന്ത്രണമെല്ലാം ജയ് ഷായുടെ കൈയ്യില്‍, ഇന്ത്യന്‍ കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി

Jay Shah
Jay Shah

ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുന്‍ഗണന നല്‍കുന്നതിനെതിരെ മൂന്ന് കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. കേന്ദ്ര കരാറുള്ള ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവര്‍ രഞ്ജി ട്രോഫി സീസണ്‍ കളിക്കാതെ മാറി നില്‍ക്കുന്നതിനെതിരെയാണ് ജയ് ഷാ മുന്നറിയിപ്പുമായെത്തിയത്.

tRootC1469263">

ആഭ്യന്തര ക്രിക്കറ്റിനെ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പുറമേ, നിലവിലെ പ്രവണതയില്‍ ഷാ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഈ ആഴ്ച ആദ്യം കളിക്കാര്‍ക്ക് എഴുതിയ കത്തില്‍, വര്‍ഷങ്ങളായി ഐപിഎല്ലിന്റെ വിജയത്തെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റിനെ രൂപപ്പെടുത്തുന്നതില്‍ ആഭ്യന്തര ക്രിക്കറ്റ് പങ്ക് വഹിക്കുന്നത് എങ്ങനെയാണെന്നും ഷാ പരാമര്‍ശിച്ചു. ചില കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ്. ആഭ്യന്തര ക്രിക്കറ്റാണ് എക്കാലവും ഇന്ത്യയ്ക്ക് അടിത്തറയിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായി മാറുകയും ടീം ഇന്ത്യയുടെ ഫീഡര്‍ ലൈനായി വര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ക്രിക്കറ്ററും ആഭ്യന്തര ക്രിക്കറ്റില്‍ സ്വയം തെളിയിക്കണം. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ പ്രകടനം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക മാനദണ്ഡമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഷാ വ്യക്തമാക്കി.

ഈ സീസണില്‍ ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വിമുഖത കാണിച്ചിരുന്നു. നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടി20 മത്സരത്തിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവധിയിലേക്ക് പോവുകയായിരുന്നു. ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കിടയിലും കിഷന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ബറോഡയില്‍ പരിശീലനം നടത്തുകയാണ് ചെയ്തത്.

ഗ്രേഡ് ബി ബിസിസിഐ കരാറുള്ള ശ്രേയസ് അയ്യര്‍ മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് രഞ്ജി ട്രോഫി സീസണിലെ ഓപ്പണിംഗ് ലീഗ് റൗണ്ടില്‍ അദ്ദേഹം കളിച്ചിരുന്നു, എന്നാല്‍ ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ കളിച്ചില്ല. ദീപക് ചാഹര്‍ കഴിഞ്ഞ വര്‍ഷം അവസാനം വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കളിച്ചു. എന്നാല്‍ രാജസ്ഥാനുവേണ്ടിയുള്ള രഞ്ജി ട്രോഫി മത്സരങ്ങളിലൊന്നും പങ്കെടുത്തില്ല.

 

Tags