തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ ചില്ലറക്കാരനല്ല, ഭാര്യാ പിതാവിന്റെ ബാര്‍ മേല്‍നോട്ടക്കാരന്‍, ബാറുടമകള്‍ക്ക് പിന്നില്‍ കളിക്കുന്നയാള്‍

arjun radhakrishnan
arjun radhakrishnan

കോട്ടയം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ബാര്‍കോഴ ആരോപണം കോണ്‍ഗ്രസിന് തിരിഞ്ഞാക്രമിക്കുന്നു. വിഷയത്തില്‍ ബാറുടമയുടെ ശബ്ദരേഖ പുറത്തുവിട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ വഴിയാണെന്ന് ഏറെക്കുറെ ഉറപ്പായി. ഇടുക്കിയിലെ ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിനാണ് അര്‍ജുന്‍.

ഭാര്യാ പിതാവിന്റെ പേരിലുള്ള ബാര്‍ നടത്തിപ്പുകാരന്‍ അര്‍ജുന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അര്‍ജുനെ ഉടമകളുടെ ഗ്രൂപ്പിന്റെ അഡ്മിനാക്കിയത് രാഷ്ട്രീയ പിടിപാടുള്ളതുകൊണ്ടാണ്. ബാര്‍ കോഴ ആരോപണത്തില്‍ അര്‍ജുനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിച്ചതോടെയാണ് ഭാര്യാ പിതാവിന്റെ ബാറും അഡ്മിന്‍ പാനലാണെന്ന വിവരവും പുറത്തുവരുന്നത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിളിച്ച് ക്ലാരിഫിക്കേഷന്‍ ചോദിച്ചുവെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വീട്ടില്‍ വന്നാല്‍ വിശദീകരണം നല്‍കും. ഏത് ഫോണ്‍ നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് ആദ്യം തെളിയിക്കട്ടെ. ആദ്യം ശബ്ദ രേഖയില്‍ പറയുന്ന കാര്യം പരിശോധിക്കട്ടെയെന്നുമാണ് അര്‍ജുന്‍ രാധാകൃഷ്ണന്റെ നിലപാട്.

ഇടുക്കിയിലെ ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം അര്‍ജുന്‍ വഴിയാണ് പുറത്തുവന്നതെന്ന് സംശയിക്കുന്നു. മൂന്ന് പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടും അര്‍ജുന്‍ സഹകരിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നല്‍കിയത്. കോഴ ആരോപണത്തില്‍ അര്‍ജുന്റെ നിലപാട് ദുരൂഹമായതോടെ ആരോപണം കടുപ്പിക്കുന്ന കോണ്‍ഗ്രസ് വെട്ടിലായി. വിഷയത്തില്‍ പ്രതിഷേധം ദുര്‍ബലമാകാനാണ് സാധ്യത.

Tags