നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മതം പറഞ്ഞ്, വര്‍ഗീയ മാലിന്യം പരസ്പരം വാരിയെറിഞ്ഞ് നേതാക്കള്‍, പ്രശ്നം ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്, കേരളത്തെ ഭ്രാന്താലയമാക്കരുത്
ഇപ്പോഴത്തെ പ്രസ്താവനകളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തല്‍. ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നേട്ടമാക്കാനാണ് ബജെപിയുടെ ശ്രമം. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് അജണ്ടയെ സഹായിക്കുന്നുവെന്ന് ചിലര്‍ വാദിക്കുന്നു.
തിരുവനന്തപുരം: മതസൗഹാര്‍ദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മാതൃകയായ കേരളം കടുത്ത വര്‍ഗീയ ചിന്താഗതിയിലേക്ക് വീഴുകയാണെന്ന തോന്നലുണ്ടാക്കുകയാണ് ഒരുവിഭാഗം നേതാക്കളുടെ പരാമര്‍ശങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് രാഷ്ട്രീയ നേതാക്കള്‍ മതവും വര്‍ഗീയതയും പറഞ്ഞ് പരസ്പരം ചളിവാരിയെറിയുന്നത്.
tRootC1469263">ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ടിനെ എല്‍ഡിഎഫ് ശക്തമായി എതിര്‍ക്കുകയും ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. യുഡിഎഫ് ഇതിനെ ഹിന്ദു മേജോറിറ്റേറിയന്‍ പ്രചാരണമായി ചിത്രീകരിക്കുന്നു. പരസ്പരമുള്ള ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കരുത് എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുത്തിടെ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്തത് എന്നുകാണാം. യുഡിഎഫ് വിജയിച്ചാല്‍ മുസ്ലിം ലീഗ് ഭരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും യുഡിഎഫ് വന്നാല്‍ മുസ്ലീങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുകയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. എന്നാല്‍, ഇത്തരം പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ വില്ലന്മാരാക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തന്റെ വിമര്‍ശനം മുസ്ലീം ലീഗിനെതിരെയാണെന്നാണ് വെള്ളാപ്പള്ളിയുടെ ന്യായീകരണം.
സിപിഎം നേതാവ് എ.കെ. ബാലനും വെള്ളാപ്പള്ളിക്ക് സമാനമായ പരാമര്‍ശമാണ് നടത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുമെന്നും, മാറാട് കലാപം ആവര്‍ത്തിക്കുമെന്നും പറഞ്ഞു. ഇത് ഹിന്ദു മേജോറിറ്റേറിയന്‍ കാഴ്ചപ്പാടാണെന്ന് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ബാലന്റെ പ്രസ്താവന സിപിഎമ്മിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശവും അതിനിടെ വിവാദമായി. മലപ്പുറം, കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് വിജയികളുടെ പേരുകള്‍ നോക്കണമെന്ന് പറഞ്ഞത് മുസ്ലിം സമുദായത്തെ പരോക്ഷമായി സൂചിപ്പിക്കുന്നതാണ്. യുഡിഎഫ് മൈനോറിറ്റി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. വാക്കുകള്‍ വിവാദമായതോടെ എല്‍ഡിഎഫ് ഭരണകാലത്ത് ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ചെറിയാന്‍ വിശദീകരിച്ചു.
സിപിഎം നേതാക്കളെ യുഡിഎഫ് വിമര്‍ശിക്കുമ്പോള്‍ തന്നെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി തുടരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുണ്ടായിരുന്നു. മതം മാത്രമാണ് വിഷയമെന്നും സമുദായത്തിന് വേണ്ടതെല്ലാം യുഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ നേടിയെടുക്കണമെന്നും ഷാജി പ്രസംഗിച്ചത് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ വര്‍ഗീയ പ്രചരണത്തിലൂടെ ജയിച്ചെന്ന പരാതിയില്‍ ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പ്രത്യക്ഷമായും പരോക്ഷമായും വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ കേരളം ഭ്രാന്താലയമാക്കുകയാണ്.
ഇപ്പോഴത്തെ പ്രസ്താവനകളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തല്‍. ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നേട്ടമാക്കാനാണ് ബജെപിയുടെ ശ്രമം. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് അജണ്ടയെ സഹായിക്കുന്നുവെന്ന് ചിലര്‍ വാദിക്കുന്നു.
രാഷ്ട്രീയ നേതാക്കള്‍ വികസനം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത്. വര്‍ഗീയതയുടെ മാലിന്യം വലിച്ചെറിഞ്ഞ് കേരളത്തിന്റെ ഐക്യവും സമാധാനവും ഇല്ലാതാക്കരുത്.
.jpg)


