കണിയൊരുക്കാൻ കണ്ണൂരിലെ വിപണിയിൽ കൃത്രിമ കൊന്നപ്പൂവും


കണ്ണൂർ : വിഷുവിനെ വരവേൽക്കാൻ കണ്ണൂരിൽ കൃത്രിമ കണിക്കൊന്ന പൂക്കളെത്തി.ഒറിജിനലിനെ വെല്ലുന്ന ഇവയ്ക്ക് വൻ ഡിമാൻഡാണ് കടകളിലിപ്പോൾ ' ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ചൈനീസ് പ്ളാസ്റ്റിക്ക് കൊന്നപ്പുക്കൾ വിപണിയിലെത്തിയത്.
ഒരു മാസം മുൻപേ ഡ്യൂപ്ളിക്കേറ്റ് കൊന്നപ്പുക്കൾ വിപണിയിലെത്തിയതായി കണ്ണൂരിലെ വ്യാപാരികൾ പറഞ്ഞു.നമ്മുടെ നാട്ടിൽ കൊന്ന പൂക്കുന്നതിന് മുൻപെ ചൈനക്കാരൻ്റെ ഫക്ടറിയിൽ കൊന്നപ്പുക്കൾ വിരിഞ്ഞു കഴിഞ്ഞു. ദിവസങ്ങൾ കൊണ്ടുതന്നെ ഇവ വിപണിയിൽ സജീവമാവുകയും ചെയ്തു. വിഷുവിന് കണിക്കൊന്ന പൂവിനായി പരക്കം പായുന്നവരെ ലക്ഷ്യമാക്കിയാണ് പ്ളാസ്റ്റിക്ക് കണിക്കൊന്നകൾ വിപണിയിലെത്തി.
tRootC1469263">
ഇവ കടകളിൽ നിറഞ്ഞു നിന്നതോടെ നാട്ടുമ്പുറത്ത് നിന്നും ഒറിജിനൽ കൊന്ന പുവ് കൊണ്ടുവന്ന് വിൽക്കുന്നവർക്ക് തിരിച്ചടിയായിട്ടുണ്ട്. വിഷുവിന് കണി കാണുന്നതിനുള്ള ഒരു കൊലുക്ക് പൂവിന് 50 രൂപയ്ക്ക് മുകളിലാണ് വിലയീടാക്കുന്നത്.
ഇനി ക്രിസ്മസിന് പുൽക്കൂടും രൂപങ്ങളും റെഡിമെയ്ഡായി കിട്ടുന്നതുപോലെ കണിവയ്ക്കാനുള്ള പച്ചമാങ്ങയും വെള്ളരിക്കയും നാഴിയിൽ അരിയും കോടി മുണ്ടുമൊക്കെ ചൈനയിൽ നിന്നും മറ്റും കിറ്റായി വിപണിയിൽ കിട്ടുന്ന കാലവും വിദൂരമല്ലെന്ന് പഴമക്കാർ പറയുന്നു.
