63ൽ 47 എംഎൽഎമാർ കെ സിക്കൊപ്പം ; കരുണാകരൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾക്ക് പോലും ലഭിക്കാത്ത പിന്തുണ ! വിജയത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സതീശൻ പക്ഷം പി.ആർ ക്യാമ്പെയ്ൻ നടത്തിയെന്ന് ആക്ഷേപം
സംഘടനാതനത്തിൽ ആൾബലം കൊണ്ടും ശക്തരായ കെസി വേണുഗോപാൽ വിഭാഗം ഇതുവരെ പരസ്യപ്രകടനത്തിന് ഇറങ്ങാത്തത് സംഘടനാ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സംഘടനയെ പ്രതിസന്ധിയിലാക്കുകയും നേതാക്കളെ പരസ്യമായി അധിക്ഷേപിപ്പിക്കുകയും ചെയ്യുന്ന സതീശപക്ഷത്തിന്റെ നടപടികൾ ഹൈക്കമാന്റും നിരീക്ഷിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചു കൊണ്ടുള്ള തീരുമാനമായിരിക്കും എഐസിസി കൈക്കൊള്ളുക.
തിരുവനന്തപുരം : കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി നടത്തിയ എംഎൽഎ അഭിപ്രായ സർവേയിൽ കെ. സി. വേണുഗോപാലിന് 63 എംഎൽഎമാരിൽ 47 പേരുടെ പിന്തുണ.കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ മുൻ നേതാക്കൾക്കും ലഭിക്കാത്ത വലിയ പിന്തുണയാണിത്. വി. ഡി. സതീശനെ അനുകൂലിച്ചുള്ള പൊതുപ്രകടനങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാൻ സതീശൻ പക്ഷം പി.ആർ ക്യാമ്പെയ്ൻ നടത്തിയെന്ന ആക്ഷേപം കോൺഗ്രസിലുണ്ട്.
മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഹൈക്കമാൻ്റിനെ സമ്മർദത്തിലാക്കാനും പ്രകടനങ്ങൾ നടത്താനും സതിശൻ കോൺഗ്രസിൽ പരസ്യമായ ഗ്രൂപ്പ് കളിക്കുന്നു. ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരുന്ന കാലത്ത് പോലും ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ സതീശൻ ക്യാമ്പ് കോൺഗ്രസിനുള്ളിൽ നടത്തുന്നത്. കെ. സുധാകരൻ, പി ജെ കുര്യൻ ഉൾപ്പെടെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെയും ഭൂരിപക്ഷം എം പിമാരുടെയും പിന്തുണ കെസി. വേണുഗോപാലിനാണ്.

കെസി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ എഐസിസി ക്ക് കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതൽ സാധ്യത കെസി വേണുഗോപാലിനാണ് ഇത് തിരിച്ചറിഞ്ഞാണ് ഒരു വിഭാഗം പി ആർ എക്സസൈസിലൂടെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നത്. സംഘടനാതനത്തിൽ ആൾബലം കൊണ്ടും ശക്തരായ കെസി വേണുഗോപാൽ വിഭാഗം ഇതുവരെ പരസ്യപ്രകടനത്തിന് ഇറങ്ങാത്തത് സംഘടനാ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സംഘടനയെ പ്രതിസന്ധിയിലാക്കുകയും നേതാക്കളെ പരസ്യമായി അധിക്ഷേപിപ്പിക്കുകയും ചെയ്യുന്ന സതീശപക്ഷത്തിന്റെ നടപടികൾ ഹൈക്കമാന്റും നിരീക്ഷിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചു കൊണ്ടുള്ള തീരുമാനമായിരിക്കും എഐസിസി കൈക്കൊള്ളുക.

AICC നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല പരാതിയുമായി വന്ന ഉദുമയിലെ നിയുക്ത എംഎല്‍എ കെ നീലകണ്ഠൻ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്താത്തതിനിലാണ് അദ്ദേഹത്തിൻറെ കോളം ഒഴിഞ്ഞ് കിടന്നതെന്നും വിലയിരുത്തുന്നു. ഇത്തരത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താത്ത നേതാക്കളുടെ പേരിൻ്റെ കോളം ഒഴിച്ചിട്ടതെന്നും വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഏകപക്ഷീയമായി എഐസിസി നിരീക്ഷകരെ പ്രതിസ്ഥാനത്ത് നിർത്താനാണ് സതീശൻ ക്യാമ്പ് ശ്രമിക്കുന്നത്.
.jpg)

