ഭര്‍ത്താവിന്റെ മാതാപിതാക്കളെ വേദനിപ്പിക്കാതെ ഡൈവോഴ്‌സ് വേണം, ഭര്‍ത്താവ് സമ്മതിക്കുന്നുമില്ല, ഒടുവില്‍ സംഭവിച്ചതിനെക്കുറിച്ച് അഡ്വ. വിമല ബിനു

adv vimala binu
adv vimala binu

കൊച്ചി: കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയാണ് അഡ്വ. വിമല ബിനു. വിവാഹ മോചന കേസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യത്യസ്തമായ കേസുകള്‍ കൈകാര്യം ചെയ്ത് വിജയം നേടുന്നതില്‍ മിടുക്കുകാട്ടിയിട്ടുള്ള വിമല ബിനു തനിക്കടുത്തെത്തിയ വ്യത്യസ്തത നിറഞ്ഞ ഒരു വിവാഹമോചന കേസിന്റെ നാള്‍വഴികള്‍ തുറന്നുപറയുകയാണ്. ഭര്‍ത്താവ് സുദീപില്‍ നിന്നും വിവാഹമോചനം തേടിയെത്തിയ രമ്യ ആരേയും വേദനിപ്പിക്കാതെ ഡൈവോഴ്‌സ് നേടിയെടുത്തതെങ്ങിനെയെന്ന് അഡ്വ. വിമല ബിനു പറയുന്നു.

tRootC1469263">

അഡ്വ. വിമല ബിനുവിന്റെ വാക്കുകളിലൂടെ,

രമ്യയുടെ വിവാഹമോചന കേസ് എന്നെ ഏല്‍പ്പിച്ചത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു. സാധാരണ കേസുകളില്‍ ഉള്ള മെറ്റീരിയല്‍ കണ്ടെന്റ്‌സ് എല്ലാം ഉള്ള കേസ്. രമ്യയോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ മറ്റു സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാടാണ് അവര്‍ക്ക് ഈ കാര്യത്തിലുള്ളതെന്ന് മനസിലായത്.

എന്റെ ഭര്‍ത്താവിനും എനിക്കും ഇടയിലാണ് പ്രശ്‌നങ്ങള്‍. എന്നാല്‍, എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നല്ല മനുഷ്യരാണ്, അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടു ഒരു ഡിവോഴ്‌സ് എനിക്ക് വേണ്ടാ എന്നതായിരുന്നു രമ്യയുടെ നിലപാട്.

നിലപാട് കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു.. പക്ഷെ ഒരു ജോയിന്റ് ഡിവോഴ്‌സ് കിട്ടാന്‍ ഭര്‍ത്താവ് തയ്യാറല്ലെങ്കില്‍ coercive step കള്‍ ഇല്ലാതെന്തു ചെയ്യും???? രമ്യയുടെ നിലപാടുമായി മുന്നോട്ടു പോയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സുദീപിനെ കൊണ്ടു ഒരു ഒപ്പീടീപ്പിച്ചു വിവാഹമോചനം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ട് ആവും.

കാത്തിരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുദീപ് തയ്യാറല്ല. ആരേയും വേദനിപ്പിച്ചുകൊണ്ട് വിവാഹമോചനം വേണ്ടെന്ന നിലപാട് രമ്യ തുടരുകയും ചെയ്തു. അങ്ങനെ സത്യസന്ധമായ കാര്യങ്ങളുമായി ഒരു പെറ്റീഷന്‍ തയ്യാറായി.

കേസ് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഏല്‍പ്പിച്ചത് കൊണ്ടു തന്നെ എത്രയും വേഗം തീര്‍ത്തു കൊടുക്കാനുള്ള എന്റെ ആവേശം ഊഹിക്കാമല്ലോ. ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നറിയിച്ചപ്പോഴും രമ്യ മറുപടി ഒന്നും പറഞ്ഞില്ല. കേരളത്തിലെ കോടതികളില്‍ കയറി ഇറങ്ങി വര്‍ഷങ്ങള്‍ നശിപ്പിക്കേണ്ടി വരുന്ന വിവാഹമോചന ഹര്‍ജിക്കാരുടെ അവസ്ഥ അതിഭീകരം ആണെന്നുള്ളതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടു ഏറ്റവും സങ്കടം തോന്നിയിട്ടുള്ളത്.

ദമ്പതികള്‍ വര്‍ഷങ്ങള്‍ കോടതി മുറികളില്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി കൊണ്ടിരിക്കുക. ഓരോ തവണയും കേസ് Adjourn ചെയ്യുക, വിചാരണ നടപടികളിലേക്ക് എത്താന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ്.

രമ്യയും മാനസികമായി അതിനു തയ്യാറായി. പതിയെ വര്‍ഷങ്ങള്‍ എടുത്തു മീഡിയേറ്റര്‍ മുമ്പാകെ സുദീപ് ജോയിന്റ് ഡിവോഴ്സിന് സമ്മതം അറിയിച്ചപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. സാധാരണ സ്ത്രീകള്‍ ഞാന്‍ അവനെയും വീട്ടുകാരെയും ഒരു പാഠം പഠിപ്പിക്കും, എന്നോട് ചെയ്തതിനൊക്കെ എനിക്ക് പകരം ചോദിക്കണം, എന്നൊക്കെ പറഞ്ഞു വരുമ്പോള്‍, രമ്യ പറഞ്ഞത് എനിക്ക് ആരെയും വേദനിപ്പിക്കേണ്ടെന്നാണ്.

അയാളുടെ മാതാപിതാക്കളുമായി ഇപ്പോഴും എനിക്ക് നല്ല ബന്ധമാണ്, അത് തുടരണം. കുഞ്ഞ് അയാളെ ബഹുമാനിക്കുന്നത് കാണാന്‍ ആണ് എനിക്കിഷ്ടം. അങ്ങനെ കുറ്റപ്പെടുത്തലുകളോ, പരസ്പരം പഴിചാരലുകളോ, ക്രിമിനല്‍ കേസുകളോ ഇല്ലാതെ തന്നെ വര്‍ഷങ്ങള്‍ കാത്തിരുന്നു വിവാഹമോചനം നേടിയ രമ്യ ഒരു പാട് പേര്‍ക്കൊരു പ്രചോദനമാണെന്ന് എനിക്ക് തോന്നി.

ഇന്നവര്‍ ശാന്തിയിലും സന്തോഷത്തിലും കുഞ്ഞിന് വേണ്ടി ഭാര്യഭര്‍ത്താക്കന്മാര്‍ എന്ന ലേബലില്‍ നിന്ന് മാറി സുഹൃത്തുക്കള്‍ ആയി കഴിയുന്നു.

Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140

 

adv vimala binu
adv vimala binu

 

Tags