തലശേരിയിലുണ്ട് നാണയങ്ങളെയും സ്റ്റാമ്പുകളെയും പ്രണയിക്കുന്ന ജനകീയ ഡോക്ടർ

തലശ്ശേരി: തലശേരിയിലുണ്ട് നാണയങ്ങളും സ്റ്റാമ്പുകളെയും ശേഖരിക്കുന്ന ഒരു ജനകീയ ഡോക്ടർ. പാലിശ്ശേരി പൊലീസ് ക്വാട്ടേർസിനടുത്തെ ഡോക്ടർ സി.ഒ.ടി.മുസ്തഫയുടെ ‘ബ്ളൂകാസിൽ ‘ എന്ന വീടിൻ്റെ വാതിൽ ഏത് പാതിരാവിലും രോഗികൾക്ക് മുന്നിൽ അടയാറില്ല. നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത രോഗികൾക്ക് സൗജന്യ ചികിത്സയും, തന്നാലാവും വിധം മരുന്നുകളും സൗജന്യമായി നൽകിയാണ് ഈ ഡോക്ടർ തിരിച്ചയക്കുകയുള്ളു.
tRootC1469263">തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള സാധാരണക്കാരായരോഗികൾക്ക് ദശകങ്ങളായി ഈ ഭിഷഗ്വരൻ ആശ്വാസവും കരുതലുമാണ്. ചികിത്സക്കുമപ്പുറം അഗതി സംരക്ഷണത്തിനും, ദരിദ്രരെ സഹായിക്കുന്നതിലും വ്യാപൃതമാണ് ആ മനസ്സ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഡോക്ടർ സജീവമാണ്.
ആതുരസേവന രംഗത്തോടുള്ള ഉൽക്കടമായ താൽപര്യം, നന്നെ ചെറുപ്പത്തിൽ തന്നെ മുസ്തഫയുടെ മനസ്സിൽ വേരോടിയിരുന്നു. രോഗാതുരതയിൽ പിടയുന്ന മനുഷ്യർക്ക് ആശ്വാസം പകരുകയെന്നതിനേക്കാൾ വലിയ പുണ്യം മറ്റൊന്നില്ലെന്ന ചിന്തയാണ് മുസ്തഫയെ സ്റ്റെതസ്ക്കോപ്പണിയാനുള്ള യോഗ്യതയിലേക്കെത്തിച്ചത്. വൈദ്യശാസ്ത്രത്തിലും, മന:ശ്ശാസ്ത്രത്തിലുമുള്ള നൈപുണ്യം രോഗിയെ അടുത്തറിഞ്ഞ് രോഗം കണ്ടെത്താനും, ചികിത്സിക്കാനും ഇദ്ദേഹത്തിന്റ സഹായകമായിട്ടുണ്ട്.

കുഞ്ഞുനാളിൽ വളംകടിക്കുള്ള (പുഴുക്കടി ) ഔഷധത്തെക്കുറിച്ച്, ഉമ്മ പറഞ്ഞു തന്നിരുന്നു. മണ്ണണ്ണയും, തുമ്പ ഇലയും ഒന്നിച്ചു ചേർത്ത് ആളുകൾക്കു ചാർമത്തിൽ പുരട്ടി കൊടുക്കാറുണ്ടായിരുന്നു. രോഗം മാറുന്നതും അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടിരുന്ന വിദ്യാഭ്യാസകാലത് രോഗികൾക് മരുന്നു എത്തിച്ചു കൊടുക്കുകയും, കുടുംബങ്ങങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ കൂട്ടിരിപ്പുകാരനായി രാത്രി സഹായത്തിനു നിൽക്കുകയും പതിവായിരുന്നു.
വളരെ ചെറുപ്പത്തിലേ അശരണരും ആലംബഹീനരുമായവരോട് വല്ലാത്തൊരു ആഭിമുഖ്യമുണ്ടായിരുന്നു. ഇതാകട്ടെ, ഡോക്ടറാവാനുള്ള ആസക്തിയും, സാമൂഹ്യ പ്രതിബദ്ധതയുള്ള കവിതകളെഴുതുവാനുള്ള പ്രേരണയുമായി മനസ്സിൽ നിറഞ്ഞുനിന്നു. മനുഷ്യരോടൊപ്പം ജീവിജാലങ്ങളോടും അനുകമ്പയും സ്നേഹവും ദയയുമെല്ലാമുണ്ടായി.
ഡോക്ടർ എന്ന പദവി ഒരിക്കലും പണമുണ്ടാക്കാനുള്ള കരിയറായി തോന്നിയിട്ടില്ല. അത് ഒരു നിയോഗമായേ കരുതിയുള്ളൂ. മറ്റുള്ളവരെ സഹായിക്കുമ്പോൾ, സേവിക്കുമ്പോൾ, മനസിന് എന്തെന്നില്ലാത്ത ആശ്വാസവും,സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു.
ജോലി തിരക്കുകൾക്കിടയിലും ആരോഗ്യ മാസികകളടക്കമുള്ള ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നു. പലതരം പനികളെക്കുറിച്ചും, അതിൻ്റെ കാരണങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമെഴുതിയ പുസ്തകം, കൊറോണ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ഇറങ്ങിയ മാനസമണിനാദം ഉൾപ്പടെ മൂന്ന് ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഇതിന് പുറമെ അമൂല്യങ്ങളായ സ്റ്റാമ്പ്, കോയിൻസ്, നോട്ട് എന്നിവയുടെ വിപുലമായ ശേഖരണം ഡോക്ടറുടെ ഹോബിയാണ്. പരന്ന വായനക്കാരൻ കൂടിയാണ് ജനകീയനായ ഈ ഡോക്ടർ
The post തലശേരിയിലുണ്ട് നാണയങ്ങളെയും സ്റ്റാമ്പുകളെയും പ്രണയിക്കുന്ന ജനകീയ ഡോക്ടർ first appeared on Keralaonlinenews.