'തെരുവുനായ ശല്യം' നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൗരന്മാർക്കുണ്ടാകുന്ന ഓരോ പരിക്കിനും സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് സുപ്രീംകോടതി
തെരുവുനായ ശല്യം തടയാൻ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അധികാരികള്‍ക്കെതിരെ കോടതി രൂക്ഷവിമർശനം
തെരുവുനായ ശല്യം തടയാൻ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അധികാരികള്‍ക്കെതിരെ കോടതി രൂക്ഷവിമർശനം. നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണം.
എന്തിനാണ് നായ്‌ക്കളെ പൊതുവഴികളില്‍ അലഞ്ഞുതിരിയാനും ആളുകളെ കടിക്കാനും വിടുന്നതെന്ന് വിക്രം നാഥ് ചോദിച്ചു. തെരുവുനായ പ്രശ്നം വൈകാരികമായ ഒന്നാണെന്ന് അഭിഭാഷകർ വാദിച്ചപ്പോള്‍, 'വികാരങ്ങള്‍ ഇപ്പോള്‍ നായ്‌ക്കള്‍ക്ക് വേണ്ടി മാത്രമാണെന്ന് തോന്നുന്നു' എന്നായിരുന്നു കോടതിയുടെ മറുപടി.
tRootC1469263">ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരുവുനായ ശല്യം നേരിടുന്നതില്‍ അധികൃതർ കാണിക്കുന്നത് ഭരണപരമായ അനാസ്ഥ മാത്രമല്ല, മറിച്ച് സംഘടിത പരാജയം കൂടിയാണെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണകാരികളായ നായ്‌ക്കളെയും റാബീസ് ബാധിച്ചവയെയും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ വിടരുതെന്നും കോടതി ആവർത്തിച്ചു.
.jpg)


