പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ കാത്തു നിര്‍ത്തി, ഭീഷണിപ്പെടുത്തിയെന്ന് പരാതി ; ഒടുവില്‍ അമ്പലവയലില്‍ യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്

police

യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനും മകനുമെതിരെയാണ് പൊലീസ് കേസെടുത്തത്.

വയനാട് അമ്പലവയലില്‍ യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനും മകനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസ്. പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ കാത്തു നിര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയെന്നാണ് പരാതി. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരുഷനായ പൊലീസുകാരനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്.പൊലീസ് പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തില്‍ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെണ്‍കുട്ടി ജോലി ചെയ്ത വീട്ടില്‍ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി

Tags