ഇഡി ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വാട്‌സാപ്പ് കോൾ; കണ്ണൂരിൽ വയോധികന് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ
കണ്ണൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വയോധികന്റെ 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കണ്ണൂർ തളാപ്പ് സ്വദേശി യു.ഡി.കമലേഷ് കുമാറിന്റെ പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തത്. 2025 ഡിസംബർ 10-നാണ് സംഭവം.
tRootC1469263">വാട്‌സാപ്പ് വഴി ഇഡി ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. 'നരേഷ് ഗോയൽ മണി ലോൺട്രിങ്' കേസിൽ പരാതിക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്നും ഡിസംബർ 10 മുതൽ 11 വരെ ഡിജിറ്റൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് പരിശോധിക്കാനെന്ന വ്യാജേന പരാതിക്കാരന്റെ സ്ഥിരനിക്ഷേപത്തുകയായ 15 ലക്ഷം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് അയപ്പിച്ച് കൈക്കലാക്കിയെന്ന് സൈബർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
.jpg)


