മത്സ്യബന്ധനവലകളിൽ കുടുങ്ങുന്ന തിമിംഗില സ്രാവുകളുടെ എണ്ണത്തിൽ വർധന


കടലിൽവെച്ചുതന്നെ മത്സ്യത്തൊഴിലാളികളും ഫിഷറീസ്, വനംവകുപ്പ് അധികൃതരും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും ചേർന്ന് ഇവയെ വലമുറിച്ച് രക്ഷപ്പെടുത്തി
കൊല്ലം : കഴിഞ്ഞദിവസം തിരുവനന്തപുരത്തുമാത്രം ഏഴ് സ്രാവുകളാണ് വലയിൽ കുടുങ്ങിയത്. സംരക്ഷിത ഇനത്തിൽപ്പെട്ട, ദേശാടനം നടത്തുന്ന ജീവിവർഗമാണിത്. കടലിൽവെച്ചുതന്നെ മത്സ്യത്തൊഴിലാളികളും ഫിഷറീസ്, വനംവകുപ്പ് അധികൃതരും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും ചേർന്ന് ഇവയെ വലമുറിച്ച് രക്ഷപ്പെടുത്തി.
വലകളിൽ കുടുങ്ങിയാൽ സ്രാവുകളെ വലമുറിച്ചാണ് ഉൾക്കടലിൽ തുറന്നുവിടുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വല നശിക്കുന്നതുമൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നത്.
കരയ്ക്കടിയുന്ന സ്രാവുകളെ രക്ഷപ്പെടുത്താൻ സംസ്ഥാനത്ത് 2017 മുതൽ പദ്ധതി നടപ്പാക്കുന്നുണ്ട്. . കേരള തീരത്തുനിന്നുമാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ 44 തിമിംഗില സ്രാവുകളെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം പൂന്തുറയിൽ ശനിയാഴ്ച കൂറ്റൻ തിമിംഗിലസ്രാവ് കുടുങ്ങിയിരുന്നു. പള്ളിത്തുറയിൽ നാലെണ്ണം കഴിഞ്ഞ ബുധനാഴ്ച മാത്രം വലയിൽ കുടുങ്ങി. കൊച്ചുവേളിയിലും മൂന്നു ടണ്ണോളം വരുന്ന സ്രാവ് വലയിൽ കുടുങ്ങിരുന്നു. കൊല്ലത്ത് അഷ്ടമുടിക്കായലിൽ തിമിംഗില സ്രാവിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

Tags

കാനഡയിലുള്ള ഭാര്യയെ വീഡിയോ വഴി വിചാരണ ചെയ്യാം, ഭര്‍ത്താവിന് അനുകൂലമായി അത്യപൂര്‍വ വിധിയുമായി ഹൈക്കോടതി, വിധി പ്രസ്താവിച്ചത് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ഹേമലതയും
ആലുവ കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കാനഡയിലുള്ള യുവതിയെ ഓണ്‍ലൈന്‍ ആയി വിചാരണ നടത്താന്‍ കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി. കേരള ഹൈക്കോടതി

സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി ചർച്ച നടത്തേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തം : രാജീവ് ചന്ദ്രശേഖർ
ആശാ സമരത്തിൽ ചിലർ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും എല്ലാം കേന്ദ്രമാണ് ചെയ്യേണ്ടതെന്നുമാണ് സർക്കാർ പറയുന്നത്, അങ്ങനെയെങ്കിൽ സംസ്ഥാനസർക്കാർ എന്തിനാണ്? സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി