വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ തറക്കല്ലിട്ടു
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് 5 ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്‍റെ പാതയിൽ ഒപ്പം തന്നെയുണ്ടാകുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.
tRootC1469263">ഭൂമി ഏറ്റെടുക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായി. ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ട്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം വീടുകൾ നൽകാൻ കഴിയുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ദുരന്തഭൂമിയിലെ കാഴ്ചകൾ കണ്ണിൽ നിന്ന് മായില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തത്തിനിടയ്ക്ക് സമാധാനം ലഭിച്ചത് എല്ലാവരും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ്. അന്ന് മുതൽ ഇന്ന് വരെ വയനാട്ടുകാരുടെ കുടുംബാംഗമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.
കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മേപ്പാടി കുന്നംപറ്റയിലാണ് കോൺഗ്രസ് ഭവന നിർമാണ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്.
.jpg)


