ശബരിമല ഓൺലൈനായി വഴിപാട് ബുക്ക് ചെയ്യുന്നവർക്ക് വഴിപാടിൽ പങ്കെടുക്കാനാകുന്നില്ല ; നേർച്ച വഴിപാട് നേരിട്ട് കണ്ട് നടത്താനാകാതെ മലയിറങ്ങേണ്ടി വരുന്നു
ശബരിമല: ഏറെ നേരം ക്യൂവി ൽ നിൽക്കേണ്ടി വരുന്നതിനാൽ ഓൺലൈനായി വഴിപാട് ബുക്ക് ചെയ്യുന്നവർക്ക് വഴിപാടിൽപങ്കെടുക്കാനാകുന്നില്ല. പുലർച്ചെ നടക്കുന്ന ഗണപതി ഹോമം വഴിപാട് ബുക്ക് ചെയ്തവർക്ക് തലേ ദിവസം രാത്രി നടയടക്കുന്ന സമയത്തെങ്കിലും എത്തേണ്ടിവരും. നേരിട്ട് വഴി പാടിന് തുകയടയ് ക്കുന്നവരും രാത്രി 11 ന് നടയടയ്ക്കും മുൻപ് സന്നിധാനത്ത് എത്തി രസീത് വാങ്ങിയാൽ മാത്രമെ വഴിപാട് നട ത്താനാകു.
tRootC1469263">ഗണപതി ഹോമം കൂടുതലായി ഓൺലൈ ൻ ബുക്കിംഗ് വഴിയാണ് ഭക്തർ പണം അടയ്ക്കുക. രാവിലെ 11ന് മുൻപ് സന്നിധാനത്ത് എത്തിയാലെ അഷ്ടാഭിഷേകം, ഉഷപൂജ എന്നിവയിൽ പങ്ക് കൊള്ളാൻ സാധിക്കൂ. എന്നാൽ മണിക്കൂറുകൾ ക്യൂവിൽ നിന്ന് പലരും പൂജകൾ കഴിഞ്ഞാണ് സന്നിധാനത്ത് എത്തുന്നത്.
പൂജകൾ കഴിഞ്ഞ് എത്തുന്ന പൂജ ടിക്കറ്റുകാർ ഓൺലൈൻ വഴിപാട് രസീത് കൊണ്ടുവന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ കാണിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ നിസ്സഹായകരാണ്. ഉച്ചയ്ക്ക് മുൻപ് സന്നിധാനത്ത് എത്തിയെങ്കിൽ മാത്രമേ സോപാനത്ത് നിന്ന് വഴിപാടുകാർക്ക് ഉച്ചപൂജ തൊഴാനാകൂ.
കൂടാതെ 11.30 ന് ആരംഭി ക്കുന്ന കളഭകലശ പൂജയിലും കലശം എഴുന്നള്ളത്തിലും തുടർന്ന് നടക്കുന്ന കളഭാഭിഷേകത്തിലും വഴിപാട് ബുക്ക് ചെയ്തവർക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത് പണം നഷ്ടപ്പെടുന്നു എന്നതിന് പുറമെ നേർച്ച വഴിപാട് നേരിട്ട് കണ്ട് നടത്താനാകാതെ വിഷമിച്ച് മലയിറങ്ങേണ്ടി വരുന്നുണ്ട്.
തിരക്ക് മൂലം പമ്പ മുതൽ സന്നി ധാനം വരെ എത്തണമെങ്കിൽ അഞ്ചു മണിക്കൂറിലധികം സമയം ക്യൂ നിൽക്കേണ്ടതായി വരുന്നുണ്ട്. അതിനാൽ വഴിപാട് കാരെ അധിക സമയം ക്യൂവിൽ നിർത്താതെ പമ്പയിലും മരക്കൂട്ടത്തും ഇവരുടെ കൈവശമുള്ള ഓൺലൈൻ വഴിപാട് ടിക്കറ്റ് പരിശോധിച്ച് പമ്പയിൽ നിന്നും വേഗം കടത്തിവിട്ട് സന്നിധാത്ത് എത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഭക്തരുടെ ആവശ്യം.
വൈകിട്ട് ഓൺലൈൻ പുഷ്പാഭിഷേകം ബുക്ക് ചെയ്തവർക്ക് ക്യൂവിൽ നിന്ന് വൈകിയെത്തുന്നതിനാൽ പുഷ്പാഭി ഷേകത്തിൽ പങ്കെടുക്കാൻ കഴിയുന്നില്ല. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം 6.30മുതൽ 9 വരെയാണ് പുഷ് പാഭിഷേകം. ഒരു തവണ വഴിപാട് നേരിട്ട് കണ്ട് തൊഴാനായില്ലെങ്കിൽ ആ ഭക്തർ പിന്നീട് മുറിയെടുത്ത് അടുത്ത ദിവസം വൈകുന്നേരം വരെ കാത്തിരി ക്കേണ്ടിവരും.
മുൻകൂട്ടി മടക്ക ട്രയിൻ, വിമാന ടിക്കറ്റുമെടുത്ത് വരുന്ന വിവിധ സംസ്ഥാനങ്ങളിൽ ഉള്ള ഭക്തർക്ക് ഇത് അസാധ്യമാ ണ്.ഒരിക്കൽ വഴിപാട് നേരിട്ട് കണ്ട് നടത്താൻ കഴി ഞ്ഞില്ലെങ്കിൽ അവർ പിന്നീട് വഴിപാടുകൾ നടത്താൻ മുതിരാത്ത സാഹചര്യവും ഉണ്ടാകും.ഇത് ബോർഡിന് സാമ്പത്തീക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.ഉച്ചയ്ക്ക് മുൻപ് എത്തിയെ ങ്കിലെ കുട്ടികൾക്ക് ചോറൂണും നടത്താൻ കഴിയൂ.എന്നാൽ അഞ്ചും ആറും മണിക്കൂർ ക്യൂവിൽ നില്ക്കേണ്ടി വന്നാൽ തീർത്ഥാടക രുടെ യാത്രക്രമീകര ണങ്ങൾ ആകെ താളം തെറ്റും.
.jpg)


