ഞാന്‍ തരുന്ന പൈസക്ക് അയിത്തമില്ല, എനിക്ക് അയിത്തം; ക്ഷേത്ര പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍

google news
minister radhakrishnan

ക്ഷേത്ര പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് തനിക്ക് നേരിട്ട ജാതിവിവേചനം അദേഹം വെളിപ്പെടുത്തിയത്.


ക്ഷേത്ര ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചിട്ടാണ് താന്‍ തിരിച്ചുപോന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരിക്കല്‍ ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പോയി. മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാന്‍ എന്റെ നേര്‍ക്കുകൊണ്ടുവരികയാണെന്നു കരുതി നിന്നു ഞാന്‍. എന്നാല്‍, എന്റെ കൈയില്‍ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാന്‍ മാറിനിന്നു.
പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍, എനിക്കു തരാതെ അതു നിലത്ത് വച്ചു. അത് എടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍, പോയ് പണിനോക്കാന്‍ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയില്‍ വച്ചു തന്നെ അതിനെതിരെ ഞാന്‍ പ്രസംഗിക്കുകയും ചെയ്തു. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags