ദേവനേയും ഭക്തരേയും ഒരേപോലെ വഞ്ചിച്ചു, തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല: ഡോ. കെ എസ് രാധാകൃഷ്ണന്‍
ശബരിമലയില്‍ 38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു .
ശബരിമല തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്നും ദേവനേയും ഭക്തരേയും ഒരേപോലെ വഞ്ചിച്ച ആളാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രിയെന്നും ദേവനേയും ഭക്തരേയും ഒരേപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
tRootC1469263">2025 ഒക്ടോബര്‍ പത്താം തീയതി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ നാലാം ഖണ്ഡികയില്‍ വ്യാജമഹസര്‍ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. അതിലെ ഒന്നാം പേരുകാരന്‍ കണ്ഠരര് രാജീവര് ആണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. കാരണം, ശബരിമലയിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികള്‍ എന്നു സാക്ഷ്യപ്പെടുത്തിയത് ഈ രേഖയാണെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇങ്ങനെ നീളുന്നു ന്യായീകരണങ്ങള്‍.
സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. എന്തുകൊണ്ട്? 2025 ഒക്ടോബര്‍ പത്താം തിയതി കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിലെ നാലാം ഖണ്ഡികയില്‍ വ്യാജമഹസര്‍ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം പേരുകാരന്‍ കണ്ഠര് രാജീവര് ആണ്. രണ്ടാം പേരുകാരന്‍ മേല്‍ശാന്തിയും. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. കാരണം, ശബരിമലയിലെ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികള്‍ എന്നു സാക്ഷ്യപ്പെടുത്തിയത് ഈ രേഖയാണ്.
എന്തുകൊണ്ടാണ് ഈ രേഖ വ്യാജമാണെന്നു പറയുന്നത്? കാരണം വ്യക്തം. ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുതകിടാണെന്ന് തന്ത്രിക്ക് മുന്നറിവുണ്ടായിരുന്നു. എന്തെന്നാല്‍ ശബരിമലയില്‍ 38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു . ഇക്കാര്യം മനഃപൂര്‍വ്വം മറച്ച് വെച്ചു കൊണ്ടാണ് തന്ത്രി വ്യാജരേഖ ചമച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വ്യാജരേഖ ചമയ്ക്കല്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ വ്യാജരേഖയെ പ്രമാണമായി സ്വീകരിച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.
എന്നാല്‍ ഈ ന്യായം നിരത്തി ദേവസ്വം ബോര്‍ഡിന് ഉത്തര വാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ല. കാരണം ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുപാളികള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന മുന്നറിവ് ബോര്‍ഡിനും ഉണ്ടായിരുന്നു. ഈ രേഖയില്‍ ഒപ്പുവെച്ച പത്ത് പേര്‍ക്കും ഇക്കാര്യത്തില്‍
മുന്നറിവുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാവരും ഈ വ്യാജ രേഖ ചമയ്ക്കാന്‍ ഒരുമിച്ചു ചേര്‍ന്നു. ഇത് വെറും യാദൃശ്ചികതയാണെന്ന് ഏത് പൊട്ടന്‍ വക്കില്‍ പറഞ്ഞാലും അതിന് വിശ്വസനീയത ഇല്ല.
ഈ ഗുഢാലോചന നടത്തിയതുകൊണ്ടാണ് പോറ്റിക്ക്‌സ്വര്‍ണ്ണം അടിച്ചു മാറ്റി വില്‍ക്കാനും പണം കൊയ്യാനും കഴിഞ്ഞത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും വ്യക്തിപരമായി ലാഭം ലഭിച്ചില്ലെങ്കിലും കുറ്റകൃത്യത്തില്‍ പോറ്റിയെ പോലെ തന്ത്രിയും പങ്കാളിയാണ്. അതുകൊണ്ട് കുറ്റകൃത്യത്തിന് ഉത്തരവാദിയുമാണ്. തന്ത്രി ക്ഷേത്ര സ്വത്തുക്കളുടെ കസ്റ്റോഡിയനല്ല. അതുകൊണ്ട് കട്ടിളപാളികളും ദ്വാരപാലക വിഗ്രഹങ്ങളും ക്ഷേത്രത്തിന് പുറത്ത് കടത്തിയതില്‍ തന്ത്രിക്ക് ഉത്തരവാദിത്വമില്ല എന്നാണ് മറ്റൊരു വാദം. ക്ഷേത്രത്തിന്റെ ശ്രീകോവിലുമായി ബന്ധപ്പെട്ട എന്ത് മരാമത്ത് ജോലി ചെയ്യണമെങ്കിലും അതിന് വേണ്ടി തന്ത്രി രേഖാമൂലം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കണം. ആ രേഖയാണ് ദേവന്റെ അനുജ്ഞയായി ബോര്‍ഡ് പരിഗണിക്കുന്നത്. ശ്രീകോവിലുമായി ബന്ധപ്പെട്ട ഏത് സാധനവും ക്ഷേത്രസന്നിധിക്ക് പുറത്തു വെച്ച് അറ്റകുറ്റപ്പണി ചെയ്യരുത് എന്നത് ക്ഷേത്ര ആചാരാനുഷ്ടാനത്തിന്റെ ഭാഗമാണ്. അക്കാര്യം ദേവസ്വം ചട്ടങ്ങളില്‍ പറയുന്നുമുണ്ട്. അനുഷ്ടാനാചാര ലംഘനം ആര് നടത്തിയാലും അത് തിരുത്തേണ്ട ബാദ്ധ്യത
തന്ത്രിയുടേതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്ത്രി അത് ചെയ്തില്ല എന്നു മാത്രമല്ല അതിനു കൂട്ടുനില്‍ക്കുകയും ചെയ്തു. മാത്രമല്ല ഈ ആചാരാനുഷ്ഠാന ലംഘനം ഭക്തജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു. ഇതാകട്ടെ ഗുരുതരമായ വിശ്വാസ വഞ്ചനയും കൃത്യവിലോപവുമാണ്. അങ്ങനെ ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനുമല്ല.
ദേവന്റെ രക്ഷിതാവാണ് തന്ത്രി. നിയമപരമായി പ്രതിഷ്ഠാ മൂര്‍ത്തി പ്രായ പൂര്‍ത്തിയാകാത്ത വ്യക്തിയാണ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് രക്ഷിതാവിന്റെ കടമയാണ്. അതുകൊണ്ട് ദേവന്റെ സ്വത്തു വഹകള്‍ സംരക്ഷിക്കുക എന്നത് ദേവസ്വം ബോര്‍ഡിനോടൊപ്പം തന്ത്രിയുടേയും ചുമതലയാണ്. തന്ത്രി അത് ചെയ്തില്ല എന്ന് മാത്രമല്ല തന്റെ സംരക്ഷണയിലുള്ള പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് വേണ്ടി തല്പരകക്ഷികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. ഇത് ഗുരുതരമായ കുറ്റ കൃത്യമാണ്.
പോറ്റിയെ ശബരിമലയില്‍ കയറ്റിയതില്‍ ബോര്‍ഡിനെ പോലെ തന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. പോറ്റി ശബരിമലയില്‍ എത്തിയ ദിവസം മുതല്‍ പോറ്റിയും തന്ത്രിയും ഉറ്റ ചണ്ടാതിമാരായി. കാരണം പോറ്റി ശബരിമലയില്‍ എത്തുന്നതിന് മുമ്പേ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നു. അതുകൊണ്ട് രണ്ട് പേര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായി. അവര്‍ പരസ്പരം സഹായിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി പരസ്പരം സഹകരിക്കുകയും ചെയ്തു. എന്നാല്‍, തന്ത്രി ഇക്കാര്യത്തിലും ആദ്യം മുതലേ കളവാണ് പറഞ്ഞത്. തനിക്ക് പോറ്റിയെ അറിയാമെന്നല്ലാതെ തനിക്ക് പോറ്റിയുമായി യാതൊരുവിധ ബന്ധവും ഇല്ല എന്നായിരുന്നു തന്ത്രിയുടെ വാദം. അത് കളവാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു.
ഇത്തരത്തില്‍ ഈ കൊള്ളയില്‍ പ്രതിയായ തന്ത്രിയെ പോറ്റിയോടൊപ്പം തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്രമായി പുറത്ത് മേയാന്‍ എസ് ഐ ടി അനുവാദം നല്‍കിയത് സംശയാസ്പദമാണ്. ഇക്കാലയളവില്‍ സുപ്രധാനമായ പല തെളിവുകളും തന്ത്രി നശിപ്പിച്ചിരിക്കാനാണ് സാദ്ധ്യത. പണം, അധികാരം, സ്വാധീനം ഇവയെല്ലാം ഉള്ളവര്‍ കുറ്റവാളികളായാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്ത്രിയും ചെയ്യും. ആശുപത്രിവാസമടക്കം എല്ലാം.
(ഡോ. കെ. എസ്. രാധാകൃഷ്ണന്‍)
.jpg)


