ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ആരാധാനാലയങ്ങള്‍ വിശ്വാസകളുടേത് മാത്രമാക്കി മാറ്റണമെന്ന് എം വി ഗോവിന്ദൻ
കോഴിക്കോട്: വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് വര്‍ഗീയതക്കെതിരെ പൊരുതുക സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വര്‍ഗീയത രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നതാണ് വിശ്വാസം. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി മുഖവിലയ്ക്ക് എടുത്തുവേണം ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ലെന്നും എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ആരാധാനാലയങ്ങള്‍ വിശ്വാസകളുടേത് മാത്രമാക്കി മാറ്റണമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നതായി എംവി ഗോവിന്ദന്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ വര്‍ഗീയവാദികളുടെ നിയന്ത്രണത്തിലാകരുത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പോലും ആര്‍എസ്എസ് ശാഖയും ബിജെപി ക്ലാസുകളുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാജനവിഭാഗങ്ങളുടേതുമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാവണം. ഉത്സവങ്ങളെയും ആഘോഷങ്ങളെയും എല്ലാം വെള്ളം കടക്കാത്ത അറ പോലെ വേര്‍തിരിച്ച് പൊതുഇടം എന്നതിന് പകരം സ്വകാര്യഇടങ്ങളായി, ആചാരപരമായ രീതിയില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മതവിദ്വേഷത്തിന്റെ നിലപാടുകള്‍ സ്വീകരിക്കാനുള്ള പശ്ചാത്തലം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഫലപ്രദമായ ഇടപെടലുകള്‍ വേണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
സൂക്ഷ്മ തലത്തിലാണ് വര്‍ഗീയ ശക്തികള്‍ ഇടപെടുന്നത്. അതിനെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കും. ജനങ്ങളുടെ ജീവീതത്തെയും കാഴ്ചപ്പാടുകളെയും വര്‍ഗീയ വത്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് നടന്നുവരുന്നത്. വലതുപക്ഷ വത്കരണവും അതിന്റെ ഇടതുവത്കരണവും ഫലപ്രദമായി പ്രതിരോധിക്കേണ്ടതുണ്ട്. അന്ധവിശ്വാസജടിലമായ തെറ്റായ നിലപാടുകളെയും അത് ഭൂരിപക്ഷ വര്‍ഗയീതയായാലും ന്യൂനപക്ഷവര്‍ഗീയതായായാലും സ്ത്രീ വിരുദ്ധ പരാമര്‍ശമായാലും ശരിയായ ദിശാബോധത്തോടെ ഇടപെടാനാകണം.
പാര്‍ട്ടി വിദ്യാഭ്യാസം ആധുനിക സാങ്കേതികവിദ്യാഭ്യകളെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തണം. അതിനുവേണ്ടി പ്രത്യേക ആപ്പുകള്‍ സജ്ജീകരിക്കണം. ഏതെങ്കിലും ഒരുകാര്യത്തില്‍ രാഷ്ട്രീയമായി സംശയം ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ സംശയനിവാരണത്തിന് കഴിയുന്നതാവണം ആപ്പ്. കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്ന് പ്രവര്‍ത്തങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണമെന്നും അഖിലേന്ത്യാടിസ്ഥാനത്തില്‍ സമാനചിന്താഗിതിക്കാരുമായി ഉള്‍പ്പെടുവിച്ച് വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തണം. നവമാധ്യമരംഗത്ത് സാങ്കേിതക വൈദ്ഗ്ധ്യം ഉള്‍പ്പെടുത്തി താഴെത്തലം വരെ ഇടപെടല്‍ നടത്തണം. റിവ്യുവില്‍ പറഞ്ഞതുപോലെ ജനങ്ങളുമായി കുടുതല്‍ ബന്ധപ്പെടുന്ന രീതി ഉണ്ടാവണമെന്നതുള്‍പ്പടെ ആരോഗ്യകരമായ ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇതിന് ഇന്നുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് മറുപടി തയ്യാറാക്കും. സിപിഎമ്മിനെ കരുത്തുറ്റ പാര്‍ട്ടിയാക്കുകയെന്നതാണ് ലക്ഷ്യം. കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി ഇടപെടുമെന്നും ചില മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ന്നതിനെ അത്ഭുതമായി അവതരിപ്പിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
.jpg)

