ചെണ്ട കൊട്ടി കളിക്കുകയായിരുന്ന 11 കാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ് : 55 കാരന് 54 വർഷം കഠിന തടവും 140000 രൂപ പിഴയും ശിക്ഷ

SANTHOSH,RAPECASE
SANTHOSH,RAPECASE

തൃശൂർ: പട്ടികജാതിക്കാരനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് കുന്നംകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 54 വർഷം  കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2024 ജൂലൈ 21 ന് മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തിൽ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന 11 കാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു പ്രതി. പഴഞ്ഞിയിൽ പെരുന്നാളിന് പോയി വന്ന ബന്ധുക്കൾ, കുട്ടി പാടത്തുനിന്നും ചെളിപ്പുരണ്ട് വരുന്നത് കണ്ട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്.

tRootC1469263">

പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്. സിമന്റ് പണിക്കാരനായ പോർക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയിൽ വീട്ടിൽ സന്തോഷിനെ (പട്ടിക്കാടൻ 55) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.തുടർന്ന് കുന്നംകുളം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സബ് ഇൻസ്‌പെക്ടർ എസ് അനൂപാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ യു കെ ഷാജഹാൻ, എ സി പി സി ആർ സന്തോഷ് എന്നിവർ അന്വേഷണം നടത്തിയ ശേഷം കുറ്റപത്രം സമർപ്പിച്ചു.  കോടതിയിൽ 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ്, അഭിഭാഷകരായ കെ എൻ അശ്വതി, ടി വി ചിത്ര എന്നിവരും, ഗ്രെയ്ഡ് എ എസ് ഐ എം ഗീത എന്നിവരും പ്രവർത്തിച്ചു.

Tags