'ഞങ്ങള്‍ക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ല';യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി

google news
ramesh pisharody

തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കെ റെയിലും ഇന്‍ഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങളെ വിമര്‍ശിച്ച് രമേശ് പിഷാരടി. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്‌സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറയുന്നു.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ രമേശ് പിഷാരടി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടത്തിയ മനോഹരമായ രാഷ്ട്രീയ പ്രസംഗം എന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചത്.കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി കൂടെ നിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ മഹത്തായ പ്രസ്ഥാനം രാജ്യത്തുള്ളപ്പോള്‍ മറ്റേത് പ്രസ്ഥാനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസിന് അണികളുണ്ട് അംഗങ്ങളുണ്ട് പക്ഷെ അടിമകളല്ല. ഒരു കേഡര്‍ സാമ്യദായവും പാര്‍ട്ടിക്കില്ല എന്നും ഇന്‍ഡിഗോ വിമാനത്തെയും അപ്പം വില്‍ക്കുന്നതിനെയും പിഷാരടി വിമര്‍ശിച്ചു.

ഞങ്ങള്‍ക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. ഇറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള സമയം ഇതാണെന്ന ഉത്തമ ബോധ്യം വന്നതിലാണ് പാര്‍ട്ടിക്കൊപ്പം നിക്കുന്നത്. കോണ്‍ഗ്രസ് പിന്നിലേക്ക് പോകുന്നത് തിരിച്ച് പിടിക്കുമെന്നും പിഷാരടി പറഞ്ഞു.

Tags