ഒരു കോടിയുടെ ബസിന് പിന്നാലെ 40 വണ്ടിയുമുണ്ട്, ഇത് ധൂര്‍ത്തല്ലാതെ എന്താണ്? ; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നവകേരള യാത്ര പാഴ്വേലയെന്ന് രമേശ് ചെന്നിത്തല.മന്ത്രിമാര്‍ പരാതി വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് പരാതികള്‍ വാങ്ങുന്നത്. കെ.കരുണാകരനും ഉമ്മന്‍ചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്. പിണറായി രാജാ പാര്‍ട്ട് കെട്ടിയിരിക്കുന്നു. മറ്റ് മന്ത്രിമാര്‍ ദാസന്‍മാരായി നില്‍ക്കുന്നു. നവകേരള യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്. 3000 കിലോമീറ്ററാണ് മന്ത്രിമാര്‍ സഞ്ചരിക്കുന്നത്.
ഒരു കോടിയുടെ ബസിന് പിന്നാലെ 40 വണ്ടിയുമുണ്ട്. ഇത് ധൂര്‍ത്തല്ലാതെ എന്താണ്?.ഇത് പാര്‍ട്ടി മേളയാണ്. ഒരു ലീഗ് പ്രവര്‍ത്തകനും നവകേരള യാത്രയില്‍ പങ്കെടുക്കില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. പക്ഷെ ഭീഷണിപ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയുടെ വാഹനം ഓടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ശമ്പളമില്ല. ആത്മാര്‍ത്ഥതയുള്ള ഒരു യുഡിഎഫ് പ്രവര്‍ത്തകനും നവകരേള യാത്രയില്‍ പങ്കടുക്കില്ല.
യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍മെന്റ്് ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. പാര്‍ട്ടി അന്വേഷണം ഇപ്പോഴില്ല. തെരഞ്ഞെടുപ്പ് നടത്തിയത് കെപിസിസിയല്ല. കേന്ദ്ര യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ്. അവര്‍ പരാതികള്‍ പരിശോധിക്കും. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് സിപിഎമ്മും ബിജെപിയും പരാതിയുമായി ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.