'രമേശ് ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിച്ചു'; നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമെന്ന് പി രാജീവ്

google news
p rajeev

എഐ ക്യാമറ ഇടപാട് സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി മന്ത്രി പി രാജീവ്. നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിച്ചുവെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വിശദീകരിക്കാം. രേഖകള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ടതാണ്. പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആരോപണങ്ങളിലുള്ളത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ തെളിവു കൊണ്ടുവരട്ടെയെന്നും പി രാജീവ് വെല്ലുവിളിച്ചു. ഉപകരാര്‍ എടുത്ത കമ്പനിയിലെ ആരോ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം നല്‍കാനുള്ള രേഖ കാണിച്ചിട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യം എന്താണെന്നും ടെന്‍ഡറില്‍ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ പോകണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

Tags